പശ്ചിമേഷ്യൻ സംഘർഷം ഇന്ത്യൻ വിപണിയെ സാരമായി ബാധിച്ചില്ലെന്ന് റിപ്പോർട്ട്ആരോഗ്യം,വിദ്യാഭ്യാസം,ദാരിദ്ര്യനിർമാർജനം: മികച്ച ഗ്രാമപഞ്ചായത്തുകളുടെ എണ്ണത്തിൽ കേരളം രണ്ടാംസ്ഥാനത്ത്ഇന്ധന വില വർധനവ്: സമ്മർദം ശക്തമാക്കി പൊതുമേഖല എണ്ണക്കമ്പനികൾഏപ്രിലില്‍ നടന്നത് 2,235 കോടി യുപിഐ ഇടപാടുകള്‍104 ടണ്‍ സ്വര്‍ണ്ണം തിരികെയെത്തിച്ച് ഇന്ത്യ

ഇന്ത്യന്‍ എഞ്ചിനീയറിംഗ് കയറ്റുമതിയില്‍ 14.59 ശതമാനം കുറവ്

ന്യൂഡല്‍ഹി: ഡിമാന്റ് കുറവും പശ്ചിമേഷ്യയിലെ മാന്ദ്യ പ്രവണതകളും കാരണം ഇന്ത്യയുടെ എഞ്ചിനീയറിംഗ് ഉത്പന്ന കയറ്റുമതി ഓഗസ്റ്റില്‍ 14.59 ശതമാനം ഇടിവ് രേഖപ്പെടുത്തി. 8.25 ബില്യണ്‍ ഡോളറാണ് ഈയിനത്തില്‍ രാജ്യം നടത്തിയ കയറ്റുമതി. അതേസമയം കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ 9.66 ബില്ല്യണ്‍ ഡോളര്‍ കയറ്റുമതി നടത്താന്‍ രാജ്യത്തിനായിരുന്നു.

സ്റ്റീല്‍ ഉത്പന്നങ്ങളുടെ മേല്‍ ചുമത്തിയ തീരുവയാണ് മൊത്തം കയറ്റുമതിയെ ബാധിച്ചതെന്ന് ഇന്ത്യന്‍ എന്‍ജിനീയറിങ് എക്‌സ്‌പോര്‍ട്ട്‌സ് പ്രൊമോഷന്‍ കൗണ്‍സില്‍ (ഇഇപിസി) ചെയര്‍മാന്‍ മഹേഷ് ദേശായി പറയുന്നു. റഷ്യ-ഉക്രൈയ്ന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാന സമ്പദ്‌വ്യവസ്ഥകളില്‍ മാന്ദ്യം നിലനില്‍ക്കുന്നതും കയറ്റുമതി കുറച്ചു. കൊവിഡ് പ്രതിസന്ധിയും അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റവും നിലനില്‍ക്കുന്നതിനാല്‍ കൂടുതല്‍ തിരിച്ചടിയ്ക്ക് സാധ്യതയുണ്ടെന്നും അദ്ദേഹം വിലയിരുത്തി.

ആഗോള സമ്പദ്‌വ്യവസ്ഥകളിലെ മാന്ദ്യത്തിന്റെ തോത് അനുസരിച്ച് വരും മാസങ്ങളില്‍ ഇന്ത്യന്‍ എഞ്ചിനീയറിംഗ് കയറ്റുമതി കുറയാന്‍ സാധ്യതയുണ്ട്. ഏപ്രില്‍-ജൂണ്‍ പാദത്തില്‍ പ്രതീക്ഷിച്ചതിലും കുറഞ്ഞ ജിഡിപി വളര്‍ച്ച ബാഹ്യആഘാതങ്ങള്‍ക്ക് കാരണമായി. എന്‍ജിനീയറിങ് കയറ്റുമതി വര്‍ധിപ്പിക്കാന്‍ സ്റ്റീല്‍ ഉല്‍പന്നങ്ങളുടെ തീരുവ എടുത്തുകളയുന്നതുള്‍പ്പെടെയുള്ള നടപടികള്‍ കൈകൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

X
Top