കേരളത്തിലുടനീളം ആവശ്യത്തിന് ഇന്ധനലഭ്യത ഉറപ്പാക്കിയതായി പൊതുമേഖലാ എണ്ണക്കമ്പനികൾപെട്രോൾ കയറ്റുമതിക്ക് വിൻഡ്ഫോൾ ടാക്സ് ഏർപ്പെടുത്തി കേന്ദ്രം; ഡീസൽ തീരുവ കുറച്ചുപ്ലാറ്റിനം ഇറക്കുമതി തീരുവ കുത്തനെ കൂട്ടി; രാജ്യത്ത് കാറുകളുടെയും വാണിജ്യ വാഹനങ്ങളുടെയും വില കൂടിയേക്കുംഏപ്രിലിൽ ഇന്ത്യയുടെ കയറ്റുമതി ഉയർന്നുറഷ്യൻ ക്രൂഡോയിൽ: ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് അനുവദിച്ചിരുന്ന ‘ഇളവ്’ പിൻവലിച്ച് യുഎസ്

റബര്‍ വിപണിയില്‍ വീണ്ടും പ്രതീക്ഷയേറുന്നു

കോട്ടയം: രാജ്യാന്തര രംഗത്തെ പ്രതികൂല ചലനങ്ങളും ഇന്ത്യയിലെ ഉത്പാദന ഇടിവും റബർ വിപണിക്ക് ഉണർവ് നല്‍കുന്നു.

കനത്ത മഴയില്‍ ടാപ്പിംഗ് കുറഞ്ഞതോടെ ആവശ്യത്തിന് ഷീറ്റ് വിപണിയില്‍ എത്താതായതോടെ ആർ.എസ്.എസ് നാലിന്റെ വില 178 രൂപയില്‍ നിന്ന് 183ല്‍ എത്തി.

ബാങ്കോക്ക് വില അഞ്ച് രൂപയാണ് കുറഞ്ഞത്. ടയർ കമ്പനികള്‍ ആഭ്യന്തര വില കൂടാതിരിക്കാൻ വിപണിയില്‍ നിന്ന് വിട്ടുനിന്നു. വരും ദിവസങ്ങളിലും വില കൂടിയേക്കും.

എന്നാല്‍ വ്യാപാരി വിലയും റബർ ബോർഡ് വിലയും തമ്മിലുള്ള അന്തരം കിലോയ്‌ക്ക് എട്ട് രൂപ വരെ ഉയർന്നതിനാല്‍ സാധാരണ കർഷകർക്ക് ഇപ്പോഴും കാര്യമായ നേട്ടം ലഭിക്കുന്നില്ല.

X
Top