ജൂണിലെ ജിഎസ്ടി വരുമാനത്തിൽ 13.9% വളർച്ച; മുഖ്യകാരണം ഇറക്കുമതി വരുമാനത്തിലെ വൻ വർദ്ധനവ്അന്താരാഷ്ട്ര വിപണികളിൽ ഡിമാൻഡ് കുറയുന്നു; ജൂണിലെ മാനുഫാക്ചറിംഗ് പിഎംഐ മൂന്ന് മാസത്തെ താഴ്ന്ന നിരക്കിൽസ്വർണവിലയിൽ വീണ്ടും ഇടിവ്; ഒരു ലക്ഷം രൂപയിലേക്ക് അടുക്കുന്നുക്രൂഡോയിൽ വില ഇടിഞ്ഞു; പെട്രോൾ-ഡീസൽ വില കുറച്ച് നയാര2028ൽ ഇന്ത്യൻ ബാങ്കുകളുടെ കിട്ടാക്കടം 1.9 ശതമാനമായി ഉയർന്നേക്കുമെന്ന് ആർബിഐ 

അന്തിമ അപ്പീലും നിരസിക്കപ്പെട്ടതോടെ ഗൂഗിൾ 240 കോടി യൂറോ പിഴ അടയ്ക്കണം

ലണ്ടൻ: യൂറോപ്യൻ യൂണിയൻ(Europian Union) ചുമത്തിയ 240 കോടി യൂറോ (ഏകദേശം 22,212 കോടി രൂപ) പിഴയ്ക്കെതിരേയുള്ള ഗൂഗിളിന്റെ(Google) അവസാന അപ്പീലും കോടതി നിരസിച്ചു.

യൂറോപ്യൻ കമ്മിഷൻ 2017-ൽ ചുമത്തിയ പിഴ നിയമപരമാണെന്ന കീഴ്‌ക്കോടതിവിധിയെ ചൊവ്വാഴ്ച യൂറോപ്യൻ യൂണിയന്റെ പരമോന്നതകോടതി പിന്തുണച്ചു.

തിരച്ചിൽഫലങ്ങളിൽ നിയമവിരുദ്ധമായി കുത്തകനേടാൻ ഗൂഗിൾ ശ്രമിച്ചെന്നും സ്വന്തം ഷോപ്പിങ് ശുപാർശകൾക്ക് എതിരാളികളേക്കാൾ പ്രാധാന്യം നൽകിയന്നുമാരോപിച്ചാണ് പിഴ.

ഗൂഗിളിന്റെ നിയമലംഘനം യൂണിയനിലെ ജനങ്ങളെ വഞ്ചിക്കുന്നതാണെന്നും വിലകുറഞ്ഞ സാധനങ്ങൾ വാങ്ങാനും ഉപയോഗപ്രദമായ സാധനങ്ങളെപ്പറ്റി അറിയാനുമുള്ള അവരുടെ അവകാശത്തെ ഹനിക്കുന്നതാണെന്നും കോടതി വിലയിരുത്തി.

എതിരാളികളുടെ ഉത്പന്നങ്ങളേക്കാൾ മികച്ച ഉത്പന്നം നൽകിയല്ല ഗൂഗിൾ ഉപഭോക്താക്കളെ ആകർഷിക്കുന്നതെന്ന് കീഴ്‌ക്കോടതി നേരത്തെ കണ്ടെത്തിയിരുന്നു.

കോടതിവിധി നിരാശപ്പെടുത്തുന്നതാണെന്നും 2017-ൽതന്നെ യൂണിയന്റെ നിയമങ്ങൾക്കനുസരിച്ച് ഷോപ്പിങ്ങ് ശുപാർശകളിൽ മാറ്റം വരുത്തിയിരുന്നെന്നും കമ്പനി പ്രസ്താവനയിലൂടെ അറിയിച്ചു.

യൂറോപ്യൻ യൂണിയൻ അടുത്തകാലത്ത് ഗൂഗിളിനുമേൽചുമത്തിയ മൂന്നുവലിയ പിഴകളിലൊന്നാണിത്. മറ്റ് രണ്ട് പിഴകൾക്കെതിരേയും ഗൂഗിൾ അപ്പീൽ നൽകിയിട്ടുണ്ട്.

X
Top