ഇന്ധന ശേഖരം കണ്ടെത്താൻ പുതിയ നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍; രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ 3ഡി സീസ്മിക് സര്‍വേ നടത്തുംകേരളത്തിന്റെ മെഡിക്കല്‍ ടൂറിസത്തിന് തിരിച്ചടിയായി പശ്ചിമേഷ്യന്‍ പ്രതിസന്ധിഇന്ത്യൻ മാമ്പഴങ്ങളുടെ കയറ്റുമതി ജപ്പാൻ നിരോധിച്ചു; അണുവിമുക്തമാക്കുന്നതിൽ ഗുരുതര വീഴ്ചവളർച്ചയിൽ റെക്കോർഡ് നേട്ടവുമായി എംഎസ്എംഇകൾഊർജ്ജ മേഖലയിൽ ഇന്ത്യയ്ക്ക് ചരിത്ര കുതിപ്പ്; 2026-ൽ നിക്ഷേപം റെക്കോർഡ് 170 ബില്യൺ ഡോളറിലെത്തും

വിദേശ നിക്ഷേപകര്‍ 2025-26ല്‍ നടത്തിയത്‌ 1.6 ലക്ഷം കോടിയുടെ വില്‍പ്പന

മുംബൈ: 2025-26 സാമ്പത്തിക വര്‍ഷത്തില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ 1.6 ലക്ഷം കോടി രൂപയുടെ വില്‍പ്പന നടത്തി. ഒരു സാമ്പത്തിക വര്‍ഷം വിദേശ നിക്ഷേപകര്‍ നടത്തുന്ന ഏറ്റവും വലിയ വില്‍പ്പനയാണിത്‌. അതേ സമയം ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങള്‍ 2025-26ല്‍ 8.5 ലക്ഷം കോടി രൂപ ഇന്ത്യന്‍ വിപണിയില്‍ നിക്ഷേപിച്ചു.

ഇതും മറ്റൊരു റെക്കോഡാണ്‌. 14 വര്‍ഷത്തിനിടയില്‍ രൂപ ഏറ്റവും കനത്ത ഇടിവ്‌ നേരിട്ടതും 2025-26ല്‍ ആണ്‌.

യുഎസ്‌-ഇറാന്‍ യുദ്ധം, യുഎസ്‌ തീരുവ സൃഷ്‌ടിച്ച അനിശ്ചിതത്വം, ഓഹരികളുടെ അമിതമൂല്യം, രൂപയുടെ മൂല്യത്തിലെ 10 ശതമാനം ഇടിവ്‌ തുടങ്ങിയ പ്രതികൂല ഘടകങ്ങള്‍ ഓഹരി വിപണിയെ തളര്‍ത്തിയ വര്‍ഷമാണ്‌ കടന്നുപോയത്‌. കഴിഞ്ഞ അഞ്ച്‌ സാമ്പത്തിക വര്‍ഷങ്ങള്‍ക്കിടെ നാലാമത്തെ വര്‍ഷമാണ്‌ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പന നടത്തിയത്‌.

2024-25ല്‍ 1.24 ലക്ഷം കോടി രൂപ ഇന്ത്യന്‍ വിപണിയില്‍ നിന്ന്‌ അവ പിന്‍വലിച്ചിരുന്നു. യുഎസ്‌-ഇറാന്‍ യുദ്ധം തുടങ്ങിയതിനു ശേഷമാണ്‌ വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ വില്‍പ്പന ശക്തമായത്‌. വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഒരു മാസം നടത്തുന്ന ഏറ്റവും വലിയ വില്‍പ്പനയാണ്‌ മാര്‍ച്ചില്‍ കണ്ടത്‌. മാര്‍ച്ചില്‍ രൂപയുടെ മൂല്യം നാല്‌ ശതമാനം ഇടിയുകയും ചെയ്‌തു.

അതേ സമയം കഴിഞ്ഞ അഞ്ച്‌ വര്‍ഷവും ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ അറ്റനിക്ഷേപം നടത്തുകയാണ്‌ ചെയ്‌തത്‌. 2025-26ല്‍ അത്‌ പുതിയ റെക്കോഡിലെത്തി.

X
Top