അടിസ്ഥാന വികസന മേഖലകളുടെ ഉത്പാദനത്തിൽ കുതിപ്പ്ഇന്ത്യ-യുകെ വാണിജ്യ കരാർ: യു കെ വിപണി തുറക്കാൻ സമുദ്രോൽപന്ന മേഖലചെറുകിട കയറ്റുമതിക്കാര്‍ക്ക് ആശ്വാസം; വിദേശ വ്യാപാര നയത്തില്‍ നിര്‍ണ്ണായക ഇളവുകളുമായി കേന്ദ്രസര്‍ക്കാര്‍എല്‍പിജി സബ്സിഡി ഭാരം ഒരു ലക്ഷം കോടി കടന്നേക്കും; ബജറ്റ് വകയിരുത്തലിന്റെ മൂന്നിരട്ടിയിലധികംഇറാന്‍ യുദ്ധത്തിന്റെ ആഘാതം: ഇന്ത്യയിലെ പ്രകൃതി വാതക ഉപഭോഗം 6.5% കുറഞ്ഞു

വിദേശ നിക്ഷേപകര്‍ 2025-26ല്‍ നടത്തിയത്‌ 1.6 ലക്ഷം കോടിയുടെ വില്‍പ്പന

മുംബൈ: 2025-26 സാമ്പത്തിക വര്‍ഷത്തില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ 1.6 ലക്ഷം കോടി രൂപയുടെ വില്‍പ്പന നടത്തി. ഒരു സാമ്പത്തിക വര്‍ഷം വിദേശ നിക്ഷേപകര്‍ നടത്തുന്ന ഏറ്റവും വലിയ വില്‍പ്പനയാണിത്‌. അതേ സമയം ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങള്‍ 2025-26ല്‍ 8.5 ലക്ഷം കോടി രൂപ ഇന്ത്യന്‍ വിപണിയില്‍ നിക്ഷേപിച്ചു.

ഇതും മറ്റൊരു റെക്കോഡാണ്‌. 14 വര്‍ഷത്തിനിടയില്‍ രൂപ ഏറ്റവും കനത്ത ഇടിവ്‌ നേരിട്ടതും 2025-26ല്‍ ആണ്‌.

യുഎസ്‌-ഇറാന്‍ യുദ്ധം, യുഎസ്‌ തീരുവ സൃഷ്‌ടിച്ച അനിശ്ചിതത്വം, ഓഹരികളുടെ അമിതമൂല്യം, രൂപയുടെ മൂല്യത്തിലെ 10 ശതമാനം ഇടിവ്‌ തുടങ്ങിയ പ്രതികൂല ഘടകങ്ങള്‍ ഓഹരി വിപണിയെ തളര്‍ത്തിയ വര്‍ഷമാണ്‌ കടന്നുപോയത്‌. കഴിഞ്ഞ അഞ്ച്‌ സാമ്പത്തിക വര്‍ഷങ്ങള്‍ക്കിടെ നാലാമത്തെ വര്‍ഷമാണ്‌ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പന നടത്തിയത്‌.

2024-25ല്‍ 1.24 ലക്ഷം കോടി രൂപ ഇന്ത്യന്‍ വിപണിയില്‍ നിന്ന്‌ അവ പിന്‍വലിച്ചിരുന്നു. യുഎസ്‌-ഇറാന്‍ യുദ്ധം തുടങ്ങിയതിനു ശേഷമാണ്‌ വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ വില്‍പ്പന ശക്തമായത്‌. വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഒരു മാസം നടത്തുന്ന ഏറ്റവും വലിയ വില്‍പ്പനയാണ്‌ മാര്‍ച്ചില്‍ കണ്ടത്‌. മാര്‍ച്ചില്‍ രൂപയുടെ മൂല്യം നാല്‌ ശതമാനം ഇടിയുകയും ചെയ്‌തു.

അതേ സമയം കഴിഞ്ഞ അഞ്ച്‌ വര്‍ഷവും ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ അറ്റനിക്ഷേപം നടത്തുകയാണ്‌ ചെയ്‌തത്‌. 2025-26ല്‍ അത്‌ പുതിയ റെക്കോഡിലെത്തി.

X
Top