ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

വിദേശ നാണ്യ ശേഖരം തുടര്‍ച്ചയായ മൂന്നാം ആഴ്ചയും താഴ്ന്നു

ന്യൂഡല്‍ഹി: ഫെബ്രുവരി 17ന് അവസാനിച്ച ആഴ്ചയില്‍ ഇന്ത്യയുടെ വിദേശനാണ്യ (ഫോറെക്‌സ്) കരുതല്‍ ശേഖരം 5.681 ബില്യണ്‍ ഡോളര്‍ കുറഞ്ഞ്് 561.267 ബില്യണ്‍ ഡോളറായി.

തുടര്‍ച്ചയായ മൂന്നാമത്തെ ആഴ്ചയാണ് കരുതല്‍ ശേഖരത്തില്‍ താഴ്ച്ച പ്രകടമാകുന്നത്. കഴിഞ്ഞയാഴ്ച 8.319 ബില്യണ്‍ ഇടിവായിരുന്നു രേഖപ്പെടുത്തിയത്.

ഏറ്റവും വലിയ ഘടകമായ വിദേശ കറന്‍സി ആസ്തി 496.072 ബില്യണ്‍ ഡോളറിലെത്തി.മുന്‍ ആഴ്ചയെ അപേക്ഷിച്ച് 4.515 മില്യണ്‍ ഡോളറിന്റെ കുറവ്.

സ്വര്‍ണ്ണ ശേഖരം 1.045 ബില്യണ്‍ ഡോളര്‍ താഴ്ന്ന് 41.817ബില്യണ്‍ ഡോളറിലെത്തിയപ്പോള്‍ എസ്ഡിആറുകള്‍ (സ്പെഷ്യല്‍ ഡ്രോവിംഗ് റൈറ്റ്സ്) 87 മില്യണ്‍ ഡോളര്‍ താഴ്ന്ന് 18.267 ബില്യണ്‍ ഡോളറിലും അന്തര്‍ദ്ദേശീയ നാണയനിധിയിലെ (ഐഎംഎഫ്) കരുതല്‍ നില 34 മില്യണ്‍ ഡോളര്‍ താഴ്ന്ന് 5.111 ബില്യണ്‍ ഡോളറിലുമാണുള്ളത്.

2021 ഒക്ടോബറിലാണ് ശേഖരം എക്കാലത്തേയും ഉയരമായ 645 ബില്യണ്‍ ഡോളറിലെത്തിയത്. രൂപയെ സംരക്ഷിക്കാന്‍ ആര്‍ബിഐ ഡോളര്‍ വില്‍പനയാരംഭിച്ചതോടെ പിന്നീട് ശേഖരത്തില്‍ ചോര്‍ച്ചയുണ്ടായി. എന്നാല്‍ ഡോളറിന്റെ താഴ്ച ഈയിടെ രൂപയെ വീണ്ടും ശക്തിപ്പെടുത്തിയിട്ടുണ്ട്.

അതേസമയം നിരന്തരമായ കറണ്ട്-അക്കൗണ്ട് വിടവ്, വിദേശ-വിനിമയ കരുതല്‍ ശേഖരം ഉയര്‍ത്തുന്ന ആര്‍ബിഐ നടപടി എന്നിവ കാരണം രൂപയുടെ നേട്ടങ്ങള്‍ ക്ഷണികമാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

X
Top