പശ്ചിമേഷ്യൻ യുദ്ധത്തിനിടയിലും കേരളത്തിലെ റിയൽ എസ്റ്റേറ്റ് വിപണിയിൽ സർപ്രൈസ് മുന്നേറ്റംസ്വര്‍ണ്ണവില പ്രവചനങ്ങളില്‍ വന്‍ കുറവ് വരുത്തി മോര്‍ഗന്‍ സ്റ്റാന്‍ലിവ്യാപാര കരാർ: ഇന്ത്യ അത്ര എളുപ്പം വഴങ്ങുന്ന രാജ്യമല്ലെന്ന് യുഎസ്കേരളത്തിലേക്കുള്ള രാജ്യാന്തര വിമാന യാത്രക്കാരുടെ എണ്ണത്തില്‍ 44% ഇടിവ്ഇന്ത്യ- ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ തിങ്കളാഴ്ച ഒപ്പിടും; വിസയിലും വ്യാപാരത്തിലും വന്‍ ഇളവുകള്‍

വിദേശ നാണ്യ ശേഖരം തുടര്‍ച്ചയായ മൂന്നാം ആഴ്ചയും താഴ്ന്നു

ന്യൂഡല്‍ഹി: ഫെബ്രുവരി 17ന് അവസാനിച്ച ആഴ്ചയില്‍ ഇന്ത്യയുടെ വിദേശനാണ്യ (ഫോറെക്‌സ്) കരുതല്‍ ശേഖരം 5.681 ബില്യണ്‍ ഡോളര്‍ കുറഞ്ഞ്് 561.267 ബില്യണ്‍ ഡോളറായി.

തുടര്‍ച്ചയായ മൂന്നാമത്തെ ആഴ്ചയാണ് കരുതല്‍ ശേഖരത്തില്‍ താഴ്ച്ച പ്രകടമാകുന്നത്. കഴിഞ്ഞയാഴ്ച 8.319 ബില്യണ്‍ ഇടിവായിരുന്നു രേഖപ്പെടുത്തിയത്.

ഏറ്റവും വലിയ ഘടകമായ വിദേശ കറന്‍സി ആസ്തി 496.072 ബില്യണ്‍ ഡോളറിലെത്തി.മുന്‍ ആഴ്ചയെ അപേക്ഷിച്ച് 4.515 മില്യണ്‍ ഡോളറിന്റെ കുറവ്.

സ്വര്‍ണ്ണ ശേഖരം 1.045 ബില്യണ്‍ ഡോളര്‍ താഴ്ന്ന് 41.817ബില്യണ്‍ ഡോളറിലെത്തിയപ്പോള്‍ എസ്ഡിആറുകള്‍ (സ്പെഷ്യല്‍ ഡ്രോവിംഗ് റൈറ്റ്സ്) 87 മില്യണ്‍ ഡോളര്‍ താഴ്ന്ന് 18.267 ബില്യണ്‍ ഡോളറിലും അന്തര്‍ദ്ദേശീയ നാണയനിധിയിലെ (ഐഎംഎഫ്) കരുതല്‍ നില 34 മില്യണ്‍ ഡോളര്‍ താഴ്ന്ന് 5.111 ബില്യണ്‍ ഡോളറിലുമാണുള്ളത്.

2021 ഒക്ടോബറിലാണ് ശേഖരം എക്കാലത്തേയും ഉയരമായ 645 ബില്യണ്‍ ഡോളറിലെത്തിയത്. രൂപയെ സംരക്ഷിക്കാന്‍ ആര്‍ബിഐ ഡോളര്‍ വില്‍പനയാരംഭിച്ചതോടെ പിന്നീട് ശേഖരത്തില്‍ ചോര്‍ച്ചയുണ്ടായി. എന്നാല്‍ ഡോളറിന്റെ താഴ്ച ഈയിടെ രൂപയെ വീണ്ടും ശക്തിപ്പെടുത്തിയിട്ടുണ്ട്.

അതേസമയം നിരന്തരമായ കറണ്ട്-അക്കൗണ്ട് വിടവ്, വിദേശ-വിനിമയ കരുതല്‍ ശേഖരം ഉയര്‍ത്തുന്ന ആര്‍ബിഐ നടപടി എന്നിവ കാരണം രൂപയുടെ നേട്ടങ്ങള്‍ ക്ഷണികമാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

X
Top