ജൂണിലെ ജിഎസ്ടി വരുമാനത്തിൽ 13.9% വളർച്ച; മുഖ്യകാരണം ഇറക്കുമതി വരുമാനത്തിലെ വൻ വർദ്ധനവ്അന്താരാഷ്ട്ര വിപണികളിൽ ഡിമാൻഡ് കുറയുന്നു; ജൂണിലെ മാനുഫാക്ചറിംഗ് പിഎംഐ മൂന്ന് മാസത്തെ താഴ്ന്ന നിരക്കിൽസ്വർണവിലയിൽ വീണ്ടും ഇടിവ്; ഒരു ലക്ഷം രൂപയിലേക്ക് അടുക്കുന്നുക്രൂഡോയിൽ വില ഇടിഞ്ഞു; പെട്രോൾ-ഡീസൽ വില കുറച്ച് നയാര2028ൽ ഇന്ത്യൻ ബാങ്കുകളുടെ കിട്ടാക്കടം 1.9 ശതമാനമായി ഉയർന്നേക്കുമെന്ന് ആർബിഐ 

വിദേശ നാണ്യ ശേഖരം തുടര്‍ച്ചയായ മൂന്നാം ആഴ്ചയും താഴ്ന്നു

ന്യൂഡല്‍ഹി: ഫെബ്രുവരി 17ന് അവസാനിച്ച ആഴ്ചയില്‍ ഇന്ത്യയുടെ വിദേശനാണ്യ (ഫോറെക്‌സ്) കരുതല്‍ ശേഖരം 5.681 ബില്യണ്‍ ഡോളര്‍ കുറഞ്ഞ്് 561.267 ബില്യണ്‍ ഡോളറായി.

തുടര്‍ച്ചയായ മൂന്നാമത്തെ ആഴ്ചയാണ് കരുതല്‍ ശേഖരത്തില്‍ താഴ്ച്ച പ്രകടമാകുന്നത്. കഴിഞ്ഞയാഴ്ച 8.319 ബില്യണ്‍ ഇടിവായിരുന്നു രേഖപ്പെടുത്തിയത്.

ഏറ്റവും വലിയ ഘടകമായ വിദേശ കറന്‍സി ആസ്തി 496.072 ബില്യണ്‍ ഡോളറിലെത്തി.മുന്‍ ആഴ്ചയെ അപേക്ഷിച്ച് 4.515 മില്യണ്‍ ഡോളറിന്റെ കുറവ്.

സ്വര്‍ണ്ണ ശേഖരം 1.045 ബില്യണ്‍ ഡോളര്‍ താഴ്ന്ന് 41.817ബില്യണ്‍ ഡോളറിലെത്തിയപ്പോള്‍ എസ്ഡിആറുകള്‍ (സ്പെഷ്യല്‍ ഡ്രോവിംഗ് റൈറ്റ്സ്) 87 മില്യണ്‍ ഡോളര്‍ താഴ്ന്ന് 18.267 ബില്യണ്‍ ഡോളറിലും അന്തര്‍ദ്ദേശീയ നാണയനിധിയിലെ (ഐഎംഎഫ്) കരുതല്‍ നില 34 മില്യണ്‍ ഡോളര്‍ താഴ്ന്ന് 5.111 ബില്യണ്‍ ഡോളറിലുമാണുള്ളത്.

2021 ഒക്ടോബറിലാണ് ശേഖരം എക്കാലത്തേയും ഉയരമായ 645 ബില്യണ്‍ ഡോളറിലെത്തിയത്. രൂപയെ സംരക്ഷിക്കാന്‍ ആര്‍ബിഐ ഡോളര്‍ വില്‍പനയാരംഭിച്ചതോടെ പിന്നീട് ശേഖരത്തില്‍ ചോര്‍ച്ചയുണ്ടായി. എന്നാല്‍ ഡോളറിന്റെ താഴ്ച ഈയിടെ രൂപയെ വീണ്ടും ശക്തിപ്പെടുത്തിയിട്ടുണ്ട്.

അതേസമയം നിരന്തരമായ കറണ്ട്-അക്കൗണ്ട് വിടവ്, വിദേശ-വിനിമയ കരുതല്‍ ശേഖരം ഉയര്‍ത്തുന്ന ആര്‍ബിഐ നടപടി എന്നിവ കാരണം രൂപയുടെ നേട്ടങ്ങള്‍ ക്ഷണികമാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

X
Top