വീണ്ടും കടമെടുക്കാൻ കേരളംനാട്ടിലേക്ക് പണമയക്കുന്നതിന് പ്രവാസികൾക്ക് 5% ടാക്സ് ഏർപ്പെടുത്തി അമേരിക്കഓപ്പറേഷൻ സിന്ദൂറിന്‌ പിന്നാലെ പ്രതിരോധ ബജറ്റ് ഉയർത്താനൊരുങ്ങി ഇന്ത്യഇന്ത്യയുടെ കയറ്റുമതി 9 ശതമാനം ഉയർന്നുതൊഴിലില്ലായ്മ കൂടുതല്‍ പുരുഷന്‍മാര്‍ക്കിടയില്‍; തൊഴിലെടുക്കുന്നവര്‍ കൂടുതല്‍ ഗ്രാമങ്ങളില്‍

ഏപ്രിലില്‍ ഭക്ഷണച്ചെലവ് കുറഞ്ഞതായി റിപ്പോര്‍ട്ട്

ന്യൂഡൽഹി: പച്ചക്കറിവിലയിലെ കുറവ് ഏപ്രിലില്‍ വീട്ടില്‍ ഉണ്ടാക്കുന്ന ഭക്ഷണത്തിന്റെ വില കുറയ്ക്കാന്‍ സഹായിച്ചതായി റിപ്പോര്‍ട്ട്. ആഭ്യന്തര റേറ്റിംഗ് ഏജന്‍സിയായ ക്രിസില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് അനുസരിച്ച്, ഒരു സാധാരണ സസ്യാഹാരത്തിന്റെ വില ഏപ്രിലില്‍ 26.3 രൂപയായി. ഇത് വാര്‍ഷികാടിസ്ഥാനത്തില്‍ 4 ശതമാനം കുറവാണ്.

പച്ചക്കറി വിലയിലെ കുത്തനെയുള്ള ഇടിവാണ് വിലയിലെ കുറവിന് കാരണമായത്. അതില്‍ തക്കാളിയുടെ വില 34 ശതമാനവും ഉരുളക്കിഴങ്ങിന്റെ വില 11 ശതമാനവും ഉള്ളിയുടെ വില 6 ശതമാനവും കുറഞ്ഞു.

ഇറക്കുമതി തീരുവയിലെ വര്‍ദ്ധനവ് മൂലം സസ്യ എണ്ണയുടെ വിലയില്‍ 19 ശതമാനം വര്‍ധനവും എല്‍പിജി സിലിണ്ടറിന്റെ വിലയില്‍ 6 ശതമാനം വര്‍ധനവും താലിയുടെ വില കുറയുന്നത് പരിമിതപ്പെടുത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു നോണ്‍-വെജിറ്റേറിയന്‍ താലിക്കും വില കുറഞ്ഞു.

വാര്‍ഷികാടിസ്ഥാനത്തില്‍ 4 ശതമാനം കുറഞ്ഞ് പ്ലേറ്റിന് 53.9 രൂപയായി. പച്ചക്കറി വിലയിലെ നേരിയ കുറവും കോഴി വിലയിലെ ഇടിവും സസ്യേതര ഭക്ഷണത്തിന്റെ വില കുറയാന്‍ കാരണമായതായി റിപ്പോര്‍ട്ട് പറയുന്നു. ‘ശക്തമായ ആഭ്യന്തര ഉല്‍പ്പാദനത്തിനിടയില്‍ ഗോതമ്പ്, പയര്‍വര്‍ഗ്ഗങ്ങളുടെ വില കുറയുമെന്ന് പ്രതീക്ഷിക്കുന്നു.

ആഗോളതലത്തില്‍, പ്രധാനമായും അര്‍ജന്റീന, ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള വിതരണം വര്‍ദ്ധിക്കുന്നതിനാല്‍ അടുത്ത 2-3 മാസത്തിനുള്ളില്‍ ഭക്ഷ്യ എണ്ണ വില കുറയാന്‍ സാധ്യതയുണ്ട്’ -ക്രിസില്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ പുഷണ്‍ ശര്‍മ്മ പറഞ്ഞു.

X
Top