കല്‍ക്കരിയില്‍ സ്വയം പര്യാപ്തതയിലേക്ക് ഇന്ത്യഇന്ത്യയുടെ പ്രധാന എൽപിജി വിതരണക്കാരായി അമേരിക്ക; ഇറക്കുമതിയുടെ 67 ശതമാനവും യുഎസിൽ നിന്ന്ഇന്ത്യയുടെ എണ്ണ ഇറക്കുമതി ബിൽ കുതിച്ചു; ക്രൂഡ് ഇറക്കുമതി കുറഞ്ഞിട്ടും ചെലവ് ഉയർന്നു2028 ഓടെ ഇന്ത്യ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയാകുമെന്ന് ഐഎംഎഫ്; 2030ല്‍ 7.1 ട്രില്യണ്‍ ഡോളര്‍ സ്വപ്നംകരവഴി കണ്ടെയ്നർ നീക്കം: രാജ്യാന്തര ചരക്കുകവാടമാകാൻ വിഴിഞ്ഞം; ആദ്യ ബുക്കിങ് അമേരിക്കയിലെ ഹൂസ്റ്റണിലേക്ക്

ക്രിപ്റ്റോ എക്സ്ചേഞ്ച് എഫ് ടി എക്സുമായുള്ള ബന്ധമുപേക്ഷിച്ച് കൂടുതൽ കമ്പനികൾ

ക്രിപ്റ്റോകറൻസി എക്സ്ചേഞ്ച് എഫ് ടി എക്സ് തകർന്നതോടെ ക്രിപ്റ്റോ നിക്ഷേപകർ തങ്ങളുടെ പണം തിരിച്ചു കിട്ടാനുള്ള നെട്ടോട്ടത്തിലാണ്. വളരെ ആസൂത്രിതമായാണ് എഫ് ടി എക്സ് തകർത്തതെന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്.

ഒരു ഇന്ത്യക്കാരനും ഇതിൽ ഉൾപെട്ടിട്ടുണ്ടെന്ന റിപ്പോർട്ടുകളുണ്ട്. എഫ് ടി എക്സ് തകർന്നതിനാൽ ‘വിസ’ എന്ന കാർഡ് കമ്പനി എഫ് ടി എക്സുമായുള്ള എല്ലാ ഇടപാടുകളും നിർത്തി വച്ചിരിക്കുകയാണ്.

40 പുതിയ രാജ്യങ്ങളിൽ അക്കൗണ്ട്-ലിങ്ക്ഡ് വിസ ഡെബിറ്റ് കാർഡുകൾ അവതരിപ്പിക്കാനുള്ള പദ്ധതികൾ ഉൾപ്പെടെ, എഫ്‌ടിഎക്‌സും വിസയും ഒക്ടോബർ ആദ്യം പല പദ്ധതികളിലും ഒപ്പു വെച്ചിരുന്നു.

എന്നാൽ എഫ് ടി എക്സ് തകർന്ന സാഹചര്യത്തിൽ, എഫ്‌ടിഎക്‌സുമായുള്ള ആഗോള ക്രെഡിറ്റ് കാർഡ് കരാറുകൾ വിച്ഛേദിക്കുകയാണെന്ന് ലോകത്തിലെ ഏറ്റവും വലിയ പേയ്‌മെന്റ് പ്രോസസറായ വിസ വാർത്ത മാധ്യമങ്ങളെ അറിയിച്ചു.

ക്രിപ്റ്റോ രംഗത്തെ അറിയപ്പെടുന്ന ഒരു എക്സ് ചേഞ്ച് കൂടി തകർന്നതിനാൽ ബിറ്റ് കോയിൻ അടക്കമുള്ള ക്രിപ്റ്റോ കറൻസികളുടെ വില തകർന്നടിയുമെന്ന നിഗമനങ്ങളുണ്ട്.

X
Top