പശ്ചിമേഷ്യൻ യുദ്ധത്തിനിടയിലും കേരളത്തിലെ റിയൽ എസ്റ്റേറ്റ് വിപണിയിൽ സർപ്രൈസ് മുന്നേറ്റംസ്വര്‍ണ്ണവില പ്രവചനങ്ങളില്‍ വന്‍ കുറവ് വരുത്തി മോര്‍ഗന്‍ സ്റ്റാന്‍ലിവ്യാപാര കരാർ: ഇന്ത്യ അത്ര എളുപ്പം വഴങ്ങുന്ന രാജ്യമല്ലെന്ന് യുഎസ്കേരളത്തിലേക്കുള്ള രാജ്യാന്തര വിമാന യാത്രക്കാരുടെ എണ്ണത്തില്‍ 44% ഇടിവ്ഇന്ത്യ- ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ തിങ്കളാഴ്ച ഒപ്പിടും; വിസയിലും വ്യാപാരത്തിലും വന്‍ ഇളവുകള്‍

കൊച്ചിയിൽനിന്ന് പൂർവേഷ്യയിലേക്ക് 45 വിമാന സർവീസുകൾ

നെടുമ്പാശേരി: പൂർവേഷ്യൻ രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകളുടെ എണ്ണം കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ (സിയാൽ) വർധിപ്പിച്ചു.

വിയറ്റ്നാമിലെ ഹോ-ചി- മിൻ സിറ്റിയിലേക്ക് ആഴ്ചയിൽ നാലു ദിവസം നേരിട്ടുള്ള ഫ്ലൈറ്റ് സർവീസ് ആരംഭിക്കുന്നതോടെ പൂർവേഷ്യയിലേക്ക് കൊച്ചി വിമാനത്താവളത്തിൽനിന്ന് 45 പ്രതിവാര സർവീസുകളുണ്ടാകും.

തിങ്കൾ, ബുധൻ, വെള്ളി, ശനി എന്നീ ദിവസങ്ങളിൽ വിയറ്റ്ജെറ്റ് ആണ് ഹോ-ചി- മിൻ സിറ്റിയിലേക്ക് പുതിയ സർവീസ് ആരംഭിക്കുന്നത്.

നിലവിൽ കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽനിന്ന് സിംഗപ്പുർ, ക്വാലാലംപുർ, ബാങ്കോക്ക് എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾക്കു പുറമെയാണ് ഈ സർവീസ്.

സിംഗപ്പുരിലേക്ക് രണ്ടു പ്രതിദിന വിമാന സർവീസുകളാണുള്ളത്. ആഴ്ചയിൽ ആറുദിവസം ബാങ്കോക്കിലേക്ക് ഒരു സർവീസ് വീതവും ക്വാലാലംപുരിലേക്ക് മൂന്നു പ്രതിദിന സർവീസുകളുമാണുള്ളത്.

നടപ്പു സാമ്പത്തിക വർഷത്തിൽ ഒരു കോടിയിലേറെ യാത്രക്കാരെയാണു സിയാൽ പ്രതീക്ഷിക്കുന്നത്. നിലവിൽ രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തിൽ രാജ്യത്തുതന്നെ മൂന്നാം സ്ഥാനത്താണു കൊച്ചി വിമാനത്താവളം.

X
Top