എം എസ് സി ഐ സൂചികയില്‍ ഇന്ത്യയുടെ വെയിറ്റേജ് ആറുവര്‍ഷത്തെ താഴ്ന്ന നിരക്കില്‍സംസ്ഥാനത്ത് ബീഫ് ക്ഷാമം രൂക്ഷംവ്യവസായ സ്ഥാപനങ്ങൾ പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം വാങ്ങുന്നത് തടഞ്ഞ് ഉത്തരവ്യുഎസ് – ഇറാൻ യുദ്ധം: ആഗോള സാമ്പത്തിക വളർച്ച കോവിഡിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലേക്കെന്ന് ലോകബാങ്ക്ജിഡിപി കണക്കുകളിൽ സംശയം പ്രകടിപ്പിച്ച് രഘുറാം രാജൻ

ബജാജ്‌ ഫിനാന്‍സ്‌ 14 വര്‍ഷത്തിനിടെ ആദ്യമായി നിഫ്‌റ്റിക്ക്‌ പിന്നിൽ

പ്രമുഖ എന്‍ബിഎഫ്‌സി കമ്പനിയായ ബജാജ്‌ ഫിനാന്‍സ്‌ 14 വര്‍ഷത്തിനിടെ ആദ്യമായി സെന്‍സെക്‌സിനും നിഫ്‌റ്റിക്കും പിന്നിലായി. ചെലവേറിയ നിലയിലായിരുന്നിട്ടും നിക്ഷേപകരുടെ പ്രിയപ്പെട്ട ഓഹരിയായിരുന്ന ബജാജ്‌ ഫിനാന്‍സ്‌ ഈ വര്‍ഷം നഷ്‌ടമാണ്‌ നല്‍കിയത്‌.

ഈ വര്‍ഷം ഇതുവരെ നിഫ്‌റ്റിയും സെന്‍സെക്‌സും ആറ്‌ ശതമാനം ഉയര്‍ന്നപ്പോള്‍ ബജാജ്‌ ഫിനാന്‍സിന്റെ ഓഹരികള്‍ 4.8 ശതമാനമാണ്‌ ഇടിഞ്ഞത്‌. 2011നു ശേഷം ഒരു വര്‍ഷം ഈ ഓഹരി നഷ്‌ടം നല്‍കുന്നത്‌ ആദ്യമായാണ്‌.

നിക്ഷേപകര്‍ക്ക്‌ പല മടങ്ങ്‌ നേട്ടം നല്‍കിയ ഓഹരിയാണ്‌ ബജാജ്‌ ഫിനാന്‍സ്‌. കഴിഞ്ഞ വര്‍ഷങ്ങളില്‍ കമ്പനി കൈകാര്യം ചെയ്യുന്ന ആസ്‌തി ശരാശരി 30 ശതമാനമാണ്‌ വളര്‍ച്ച കൈവരിച്ചത്‌. അതേ സമയം 2020-21ല്‍ നാല്‌ ശതമാനം ഇടിവ്‌ നേരിട്ടു.

വളരെ ചെലവേറിയ നിലയിലായിരുന്നിട്ടും ശക്തമായ ഡിമാന്റ്‌ നിലനിന്ന ഓഹരിയാണ്‌ ബജാജ്‌ ഫിനാന്‍സ്‌.

എച്ച്‌ഡിഎഫ്‌സി ബാങ്ക്‌, ഐസിഐസിഐ ബാങ്ക്‌ തുടങ്ങിയ ഓഹരികളേക്കാള്‍ ഉയര്‍ന്ന പ്രീമിയത്തിലാണ്‌ ഈ ഓഹരി വ്യാപാരം ചെയ്യുന്നത്‌.

X
Top