ബാങ്ക് ഓഫ് ഇന്ത്യ ക്യുഐപി വഴി 4,500 കോടി രൂപ സമാഹരിച്ചുഇന്ത്യയുടെ ജിഡിപി വളർച്ച കഴിഞ്ഞ 10 വർഷത്തെ പരിവർത്തന പരിഷ്കാരങ്ങളുടെ പ്രതിഫലനമെന്ന് പ്രധാനമന്ത്രി മോദിനാല് മാസങ്ങൾക്ക് ശേഷം ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം 600 ബില്യൺ ഡോളർ കടന്നു2047ഓടെ ഇന്ത്യ 30 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയായി മാറുമെന്ന് പിയൂഷ് ഗോയൽ2.5 ദശലക്ഷം ടൺ എഫ്‌സിഐ ഗോതമ്പ് അധികമായി വിതരണം ചെയ്യാൻ സർക്കാർ തയ്യാറാണെന്ന് ഭക്ഷ്യ സെക്രട്ടറി

ബജാജ്‌ ഫിനാന്‍സ്‌ 14 വര്‍ഷത്തിനിടെ ആദ്യമായി നിഫ്‌റ്റിക്ക്‌ പിന്നിൽ

പ്രമുഖ എന്‍ബിഎഫ്‌സി കമ്പനിയായ ബജാജ്‌ ഫിനാന്‍സ്‌ 14 വര്‍ഷത്തിനിടെ ആദ്യമായി സെന്‍സെക്‌സിനും നിഫ്‌റ്റിക്കും പിന്നിലായി. ചെലവേറിയ നിലയിലായിരുന്നിട്ടും നിക്ഷേപകരുടെ പ്രിയപ്പെട്ട ഓഹരിയായിരുന്ന ബജാജ്‌ ഫിനാന്‍സ്‌ ഈ വര്‍ഷം നഷ്‌ടമാണ്‌ നല്‍കിയത്‌.

ഈ വര്‍ഷം ഇതുവരെ നിഫ്‌റ്റിയും സെന്‍സെക്‌സും ആറ്‌ ശതമാനം ഉയര്‍ന്നപ്പോള്‍ ബജാജ്‌ ഫിനാന്‍സിന്റെ ഓഹരികള്‍ 4.8 ശതമാനമാണ്‌ ഇടിഞ്ഞത്‌. 2011നു ശേഷം ഒരു വര്‍ഷം ഈ ഓഹരി നഷ്‌ടം നല്‍കുന്നത്‌ ആദ്യമായാണ്‌.

നിക്ഷേപകര്‍ക്ക്‌ പല മടങ്ങ്‌ നേട്ടം നല്‍കിയ ഓഹരിയാണ്‌ ബജാജ്‌ ഫിനാന്‍സ്‌. കഴിഞ്ഞ വര്‍ഷങ്ങളില്‍ കമ്പനി കൈകാര്യം ചെയ്യുന്ന ആസ്‌തി ശരാശരി 30 ശതമാനമാണ്‌ വളര്‍ച്ച കൈവരിച്ചത്‌. അതേ സമയം 2020-21ല്‍ നാല്‌ ശതമാനം ഇടിവ്‌ നേരിട്ടു.

വളരെ ചെലവേറിയ നിലയിലായിരുന്നിട്ടും ശക്തമായ ഡിമാന്റ്‌ നിലനിന്ന ഓഹരിയാണ്‌ ബജാജ്‌ ഫിനാന്‍സ്‌.

എച്ച്‌ഡിഎഫ്‌സി ബാങ്ക്‌, ഐസിഐസിഐ ബാങ്ക്‌ തുടങ്ങിയ ഓഹരികളേക്കാള്‍ ഉയര്‍ന്ന പ്രീമിയത്തിലാണ്‌ ഈ ഓഹരി വ്യാപാരം ചെയ്യുന്നത്‌.

X
Top