‘ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കും; സംസ്ഥാനത്തെ മുഴുവൻ കുടുംബങ്ങൾക്കും ഇനി 25 ലക്ഷം രൂപയുടെ പരിരക്ഷ’യുവജനങ്ങൾക്കായി ബജറ്റിൽ ‘ഗ്ലോബൽ ജോബ് വാച്ച് ടവർ’കേരളത്തെ ലോകോത്തര ഉന്നതവിദ്യാഭ്യാസ ഹബ്ബാക്കി മാറ്റാൻ ‘കേരള നോളജ് വാലി’ പദ്ധതിവരുന്നത് ‘ഭൂപരിഷ്കരണം 2’: പ്രസ്കതമായ ഭൂനിയമങ്ങളിൽ കാലാനുസൃതമായി മാറ്റം വരുത്തുംബജറ്റ് അവതരണം തുടങ്ങി: ‘പുതുയുഗ കേരളം’ ലക്ഷ്യമിട്ട് വി ഡി സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റ്

അരവിന്ദ് ആൻഡ് കമ്പനി ഐപിഒ വിലയേക്കാൾ 77% പ്രീമിയത്തിൽ ലിസ്റ്റ് ചെയ്തു

മുംബൈ: അരവിന്ദ് ആൻഡ് കമ്പനി ഷിപ്പിംഗ് ഏജൻസീസ് ഓഹരി ഒക്‌ടോബർ 25ലെ ഐപിഒ വിലയേക്കാൾ 77.77 ശതമാനം പ്രീമിയത്തിൽ ലിസ്‌റ്റ് ചെയ്‌ത് മികച്ച അരങ്ങേറ്റം നടത്തി.

എൻഎസ്ഇ എസ്എംഇ പ്ലാറ്റ്‌ഫോമിൽ ഇഷ്യു വിലയായ 45 രൂപയ്‌ക്കെതിരെ 80 രൂപയിലാണ് ഓഹരി വ്യാപാരം ആരംഭിച്ചത്.

ലിസ്റ്റിംഗിന് മുമ്പ്, ഗ്രേ മാർക്കറ്റ് പ്രീമിയം 18 രൂപയായിരുന്നു, ലിസ്റ്റിംഗ് വില 63 രൂപയായിരുന്നു. ഐപിഒ വഴി കമ്പനി 14.74 കോടി രൂപ സമാഹരിച്ചു.

ഓഫർ പൂർണ്ണമായും 32.76 ലക്ഷം ഷെയറുകളുടെ പുതിയ ഇഷ്യൂ ആയിരുന്നു, ഓഫർ ഫോർ സെയിൽ ഘടകമൊന്നും ഉണ്ടായിരുന്നില്ല.

ഇഷ്യുവിന് നിക്ഷേപകരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്, 359.62 തവണ സബ്‌സ്‌ക്രൈബു ചെയ്‌തിരുന്നു.

റീട്ടെയിൽ നിക്ഷേപകർക്ക് അനുവദിച്ച ക്വാട്ടയുടെ 321.96 മടങ്ങ് വാങ്ങി, ഉയർന്ന ആസ്തിയുള്ള വ്യക്തികൾക്കായി നീക്കിവെച്ച ഭാഗത്തിന് 436.15 മടങ്ങ് അപേക്ഷകരെത്തി.

അരവിന്ദ് ആൻഡ് കമ്പനി ഷിപ്പിംഗ് ഏജൻസീസ് ബാർജുകൾ വാങ്ങുന്നതിനുള്ള മൂലധനച്ചെലവിനായി 11.02 കോടിയും പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾക്കായി 1.82 കോടിയും ചെലവഴിക്കും.

ബാക്കി തുകയായ 1.9 കോടി പബ്ലിക് ഇഷ്യൂ ചെലവുകൾക്കായി വിനിയോഗിക്കും.

X
Top