പശ്ചിമേഷ്യൻ യുദ്ധത്തിനിടയിലും കേരളത്തിലെ റിയൽ എസ്റ്റേറ്റ് വിപണിയിൽ സർപ്രൈസ് മുന്നേറ്റംസ്വര്‍ണ്ണവില പ്രവചനങ്ങളില്‍ വന്‍ കുറവ് വരുത്തി മോര്‍ഗന്‍ സ്റ്റാന്‍ലിവ്യാപാര കരാർ: ഇന്ത്യ അത്ര എളുപ്പം വഴങ്ങുന്ന രാജ്യമല്ലെന്ന് യുഎസ്കേരളത്തിലേക്കുള്ള രാജ്യാന്തര വിമാന യാത്രക്കാരുടെ എണ്ണത്തില്‍ 44% ഇടിവ്ഇന്ത്യ- ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ തിങ്കളാഴ്ച ഒപ്പിടും; വിസയിലും വ്യാപാരത്തിലും വന്‍ ഇളവുകള്‍

സ്വര്‍ണ്ണവില പ്രവചനങ്ങളില്‍ വന്‍ കുറവ് വരുത്തി മോര്‍ഗന്‍ സ്റ്റാന്‍ലി

യുഎസ് മള്‍ട്ടിനാഷണല്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിംഗ് സ്ഥാപനമായ മോര്‍ഗന്‍ സ്റ്റാന്‍ലി സ്വര്‍ണ്ണ വിലയില്‍ നടത്തിയ പ്രവചനങ്ങളാണ് നിലവില്‍ നിക്ഷേപലോകത്തെ വലിയ ചര്‍ച്ച വിഷയം. മുന്‍ മാസങ്ങളില്‍ വന്‍ കുതിപ്പ് കാഴ്ച വച്ച സ്വര്‍ണ്ണം യുദ്ധകാലത്ത വലിയ സമ്മര്‍ദം നേരിടുന്നതു കണ്ട്. ഇത് സ്വര്‍ണ്ണത്തിന്റെ സുരക്ഷിത നിക്ഷേപമെന്ന പേരിന് ഒരു അപഖ്യാതിയാണ്. നിലവില്‍ മോര്‍ഗന്‍ സ്റ്റാന്‍ലി സ്വര്‍ണ്ണത്തിലെ പ്രവചനങ്ങള്‍ തിരുത്തിയതോടെ നിക്ഷേപകരും ആശങ്കയിലാണ്.

കേരളത്തിലടകം സ്വര്‍ണ്ണത്തില്‍ നിക്ഷേപം നടത്തിയിരിക്കുന്ന നിക്ഷേപകരുടെ എണ്ണം അടുത്തകാലത്ത ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വിദഗ്ധരുടെ, പ്രത്യേകിച്ച് വിദേശ വിദഗ്ധരുടെ പ്രവചനങ്ങള്‍ കണ്ടില്ലെന്ന് നടിക്കരുത്.

എന്തുകൊണ്ട് മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ വെട്ടല്‍?
കഴിഞ്ഞ കുറച്ച് നാളുകള്‍ക്കു മുമ്പ് വരെ സ്വര്‍ണ്ണവില ഔണ്‍സിന് 5,700 ഡോളര്‍ എത്തുമെന്നുമായിരുന്നു മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ പ്രവചനം. എന്നാല്‍ നിലവില്‍ ഈ പ്രവചനം ഔണ്‍സിന് 5,200 ഡോളറാക്കി കുറച്ചിരിക്കുകയാണ്. അതായത് മുന്‍ പ്രവചനത്തില്‍ നിന്ന് 500 ഡോളറിന്റെ കുറവുണ്ടായിരിക്കുന്നു. ഇത് ഡോളര്‍ ആണെന്ന് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

അതേസമയം നിലവില്‍ ആഗോള സ്വര്‍ണ്ണവില 4,700 മുതല്‍ 4,800 ഡോളറിനിടയില്‍ ചാഞ്ചാടുകയാണ്. അതിനാല്‍ 5,200 ഡോളര്‍ എന്ന പ്രവചനം ഇപ്പോഴും നേട്ടത്തെ സൂചിപ്പിക്കുന്നു. പക്ഷെ മുന്‍ പ്രവചനങ്ങളെ അപേക്ഷിച്ച് നേടത്തിന്റെ വ്യാപ്തി കുറയുമെന്നു മാത്രം.

എന്തുകൊണ്ട് സ്വര്‍ണ്ണം മങ്ങുന്നു?
യുദ്ധത്തെ തുടര്‍ന്ന് എണ്ണവില കുതിച്ചത് ആഗോള തലത്തില്‍ ഡോളറിന്റെ ഡിമാന്‍ഡ് വര്‍ധിപ്പിച്ചു. ഇത് ഡോളറിനെ ശക്തമാക്കി. നിക്ഷേപങ്ങള്‍ പലിശ വാഗ്ദാനം ചെയ്യുന്ന മാര്‍ഗങ്ങള്‍ ആകര്‍ഷിക്കുന്നു.

തുര്‍ക്കി പോലുള്ള രാജ്യങ്ങളിലെ സെന്‍ട്രല്‍ ബാങ്കുകള്‍ വലിയ അളവില്‍ സ്വര്‍ണ്ണം വിറ്റഴിക്കുന്നതു തുടരുന്നു. ഇന്ത്യ പോലുള്ള രാജ്യങ്ങള്‍ സ്വര്‍ണ്ണ ഇറക്കുമതിക്ക് അംഗീകാരം നല്‍കാന്‍ വൈകിയതും വിലകുറയല്‍ ആക്കം വര്‍ധിപ്പിച്ചു.

യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകള്‍ കുറയാനുള്ള സാധ്യതകള്‍ അകലുന്നു. ഇതോടെ ഡോളര്‍ ശക്തമായി തുടരുമെന്ന പ്രതീതീ വര്‍ധിച്ചു. പണപ്പെരുപ്പം സ്വര്‍ണ്ണത്തോടുള്ള ആകര്‍ഷണം കുറച്ചു.

സ്വര്‍ണ്ണത്തിന്റെ ചാഞ്ചാട്ടം സ്വര്‍ണ്ണ ഇടിഎഫുകള്‍ വില്‍ക്കാന്‍ നിക്ഷേപകരെ പ്രേരിപ്പിച്ചു. ഇതും വില കുറയാന്‍ കാരണമായി.

കേരള നിക്ഷേപകര്‍ അറിയാന്‍
ദീര്‍ഘകാല നിക്ഷേപകര്‍ നിലവിലെ വാര്‍ത്തകള്‍ അവഗണിച്ച് പ്രതീക്ഷ തുടരാം. മോര്‍ഗന്‍ സ്റ്റാന്‍ലി പ്രവചനങ്ങള്‍ താഴ്ത്തിയെങ്കിലും, പുതിയ നിരക്കുകള്‍ ഇപ്പോഴും പോസിറ്റീവ് ആണ്. ജെപി മോര്‍ഗന്‍ പോലുള്ള വിദഗ്ധര്‍ ഇപ്പോഴും സ്വര്‍ണ്ണം 6,000 ഡോളര്‍ കവിയുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ്. ് പ്രതീക്ഷിക്കുന്നു. കൊമേഴ്സ്ബാങ്ക് 5,000 ഡോളര്‍ പ്രവചിക്കുന്നു.

അതേസമയം മക്വാരി ഗ്രൂപ്പിന്റെ 4,323 ഡോളര്‍ പ്രവചനം അല്‍പം ആശങ്ക ഉയര്‍ത്തുന്നതാണ്.
പണപ്പെരുപ്പം മന്ദഗതിയിലാകുന്ന പക്ഷം സ്വര്‍ണ്ണവില വീണ്ടും ഉയരാന്‍ സാധ്യതയുണ്ട്. യുഎസില്‍ തൊഴില്‍ കുറയുകയാണെങ്കില്‍ പലിശ നിരക്കുകള്‍ കുറച്ചേക്കാം. ഇതും സ്വര്‍ണ്ണത്തിന് പോസിറ്റീവാണ്. യുദ്ധം അവസഅാനിച്ചാല്‍ ഡോളറിന്റെ മൂല്യത്തില്‍ വന്‍ ഇടിവിന് സാധ്യതയുണ്ട്. അങ്ങനെ വന്നാല്‍ സ്വര്‍ണ്ണം കൂടുതല്‍ കുതിക്കാം.

നിക്ഷേപകര്‍ എന്തു ചെയ്യണം?
സ്വര്‍ണ്ണത്തിന് അതിന്റെ സൂപ്പര്‍ മൊമെന്റം നഷ്ടപ്പെട്ടെന്നു കരുതി സുരക്ഷിതമല്ലെന്ന് അര്‍ത്ഥമില്ല. ഭൂരാഷ്ട്രീയ സംഘര്‍ഷങ്ങളും, കേന്ദ്ര ബാങ്കുകളുടെ പിന്തുണയും സ്വര്‍ണ്ണത്തെ പിന്തുണയ്ക്കുന്നു. സ്വര്‍ണ്ണം ഇപ്പോഴും നിക്ഷേപകര്‍ക്ക് ശക്തമായ ഒരു ആസ്തിയായി തുടരുന്നു.

ദീര്‍ഘകാല ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി സ്വര്‍ണ്ണത്തെ പരിഗണിക്കുന്നതാകും നിലവിലെ സാഹചര്യത്തില്‍ നല്ലതെന്നു മാത്രം. സ്വര്‍ണ്ണ വില കുറഞ്ഞിട്ടില്ല, അതിന്റെ ഉയര്‍ച്ചയുടെ ആക്കം മാത്രമാണ് കുറഞ്ഞതെന്ന് ചില വിദഗ്ധര്‍ പറയുന്നു.

X
Top