രാജ്യത്ത് ഈ സാമ്പത്തിക വർഷം പ്രവർത്തനം ആരംഭിക്കുന്നത് 60-ഓളം പുതിയ ഖനികൾ; ലിഥിയം, നിക്കൽ സംസ്‌കരണ യൂണിറ്റുകളും ഉടൻക്രെഡിറ്റ് ഡെറിവേറ്റീവ് വിപണി വിപുലീകരിക്കാനുള്ള അന്തിമ മാർഗ്ഗനിർദ്ദേശങ്ങളുമായി ആർബിഐ‘ഇൻഡക്സ് ഓഫ് സർവീസ് പ്രൊഡക്ഷൻ’: ജൂലൈ മുതൽ രാജ്യം പുതിയ പ്രതിമാസ സൂചിക പുറത്തിറക്കുംഊർജ്ജ പ്രതിസന്ധിയും ദുർബലമായ മൺസൂണും: ജിഡിപി വളർച്ച 6.6 ശതമാനമായി കുറഞ്ഞേക്കുമെന്ന് എസ്&പിബാങ്കിംഗ് മേഖലയിലെ പണലഭ്യതക്കുറവ് പരിഹരിക്കാൻ ആർബിഐ ഒഴുക്കിയത് 1.41 ലക്ഷം കോടി രൂപ

81.5 കോടി ഇന്ത്യാക്കാരുടെ വ്യക്തി വിവരങ്ങള്‍ ചോര്‍ന്നതായി റിപ്പോർട്ട്

ന്യൂഡല്ഹി: 81.5 കോടി ഇന്ത്യക്കാരുടെ വ്യക്തിഗത വിവരങ്ങള് ഡാര്ക്ക് വെബ്ബില്. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിവരച്ചോര്ച്ചയാണിതെന്നാണ് വിലയിരുത്തപ്പെടുന്നത്. ഹാക്കറായ pwn0001 ആണ് മോഷ്ടിച്ച വ്യക്തി വിവരങ്ങള് ഡാര്ക്ക് വെബ്ബില് പരസ്യമാക്കിയത്.

ഇന്ത്യന് കൗണ്സില് ഓഫ് മെഡിക്കല് റിസര്ച്ച് കോവിഡ് 19 ടെസ്റ്റിങ് സമയത്ത് ശേഖരിച്ച വിവരങ്ങളാണ് ഇവയെന്നാണ് ഹാക്കര് അവകാശപ്പെടുന്നത്. എന്നാല് എവിടെ നിന്നാണ് വിവരം ചോര്ന്നത് എന്ന് വ്യക്തമല്ല.

ആധാര്, പാസ് പോര്ട്ട് വിവരങ്ങള്, പേരുകള്, ഫോണ് നമ്പറുകള്, സ്ഥിരമായതും താല്കാലികമായതുമായ മേല്വിലാസങ്ങള് എന്നിവ ചോര്ന്ന വിവരങ്ങളിലുണ്ട്.
റിസെക്കൂരിറ്റി എന്ന അമേരിക്കന് സൈബര് സുരക്ഷാ സ്ഥാപനമാണ് വിവരച്ചോര്ച്ച കണ്ടെത്തിയത്.

ഒക്ടോബര് 9 നാണ് pwn0001 ഈ വ്യക്തിവിവരങ്ങള് പരസ്യമാക്കിയത്. ഇന്ത്യക്കാരുടെ വ്യക്തിവിവരങ്ങള് അടങ്ങുന്ന ഒരു ലക്ഷത്തോളം ഫയലുകള് റിസെക്യൂരിറ്റി ഗവേഷകര് കണ്ടെത്തി. ഈ വിവരങ്ങള് ശരിയാണെന്ന് തെളിയ്ക്കാന് ‘വെരിഫൈ ആധാര്’ സംവിധാനം വഴി ചിലരുടെ വിവരങ്ങള് പരിശോധിക്കുകയും ചെയ്തു.

കംപ്യൂട്ടര് എമര്ജന്സി റെസ്പോണ്സ് ടീം ഓഫ് ഇന്ത്യ അധികൃതര് ഐസിഎംആറിനെ വിവരച്ചോര്ച്ച സംഭവിച്ച വിവരം അറിയിച്ചിട്ടുണ്ട്.

ഐസിഎംആര്, നാഷണല് ഇന്ഫോമാറ്റിക്സ് സെന്റര്, ആരോഗ്യ മന്ത്രാലയം എന്നിവരുടെ പക്കലാണ് കോവിഡ് കാലത്ത് ശേഖരിച്ച വ്യക്തിവിവരങ്ങളുള്ളത്.

ഇതില് എവിടെ നിന്നാണ് വിവരം ചോര്ന്നത് എന്ന് തിരിച്ചറിഞ്ഞിട്ടില്ല.

X
Top