കടക്കെണിയിൽനിന്ന് കരകയറാൻ കടുത്ത നിയന്ത്രണങ്ങൾ; കിഫ്ബിയെ പൊളിച്ചെഴുതണം, ബെവ്‌കോ- സപ്ലൈകോ ലയനം പരിഗണിക്കണംകിഫ്ബി വായ്പകൾ വൻ ബാധ്യത, 21,000 കോടി രൂപയുടെ വായ്പ തിരിച്ചടവ് ബാധ്യത പൂർണ്ണമായും സർക്കാരിന്റെ മേലെന്ന് ധവളപത്രം80 ശതമാനവും ചെലവാകുന്നത് ശമ്പളത്തിനും പെൻഷനും പലിശക്കും; വിരമിക്കൽ പ്രായം കേന്ദ്ര മാതൃകയിൽ ഉയർത്തണമെന്നും ധവളപത്രംധവള പത്രത്തിന്റെ ഉള്ളടക്കം പുറത്ത്; സംസ്ഥാനത്തിന്‍റെ കടബാധ്യത 5.07 ലക്ഷം കോടി രൂപ, ട്രഷറി പ്രതിസന്ധി രൂക്ഷംഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാറില്‍ കല്ലുകടി

സൊമാറ്റോയ്‌ക്ക്‌ സെന്‍സെക്‌സില്‍ മാരുതിയേക്കാള്‍ ഉയര്‍ന്ന വെയിറ്റേജ്‌

മുംബൈ: ഡിസംബര്‍ 23ന്‌ സെന്‍സെക്‌സില്‍ ഉള്‍പ്പെട്ട 30 ഓഹരികളുടെ കൂട്ടത്തില്‍ ഇടം പിടിച്ച സൊമാറ്റോയ്‌ക്ക്‌ പ്രമുഖ ബ്ലൂചിപ്‌ കമ്പനികളേക്കാള്‍ ഉയര്‍ന്ന വെയിറ്റേജ്‌ ആണുള്ളത്‌. 2.8 ശതമാനമാണ്‌ സെന്‍സെക്‌സില്‍ സൊമാറ്റോയ്‌ക്കുള്ള വെയിറ്റേജ്‌.

ഇത്‌ മാരുതി സുസുകി, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, നെസ്‌ളേ ഇന്ത്യ, ഏഷ്യന്‍ പെയിന്റ്‌സ്‌, മാരുതി സുസുകി തുടങ്ങിയ മുന്‍നിര കമ്പനികള്‍ക്കുള്ളതിനേക്കാള്‍ ഉയര്‍ന്ന വെയിറ്റേജാണ്‌.

2024ല്‍ സൊമാറ്റോയുടെ ഓഹരി വില ഇരട്ടിയിലേറെയാണ്‌ ഉയര്‍ന്നത്‌. കമ്പനിയുടെ ക്വിക്‌ കോമേഴ്‌സ്‌ വിഭാഗമായ ബ്ലിങ്കിറ്റിന്റെ വളര്‍ച്ചയാണ്‌ ഓഹരി വിലയിലെ കുതിപ്പിന്‌ വഴിയൊരുക്കിയത്‌.

ക്വിക്‌ കോമേഴ്‌സ്‌ ബിസിനസ്‌ വിപുലീകരിക്കാനായി സൊമാറ്റോ ക്യുഐപി വഴി 8500 കോടി രൂപ ഈയിടെ സമാഹരിച്ചിരുന്നു. നവംബറില്‍ ബിസിനസ്‌ രംഗത്തെ എതിരാളിയായ സ്വിഗ്ഗി ലിസ്റ്റ്‌ ചെയ്‌തത്‌ സൊമാറ്റോയുടെ വിപണിമൂല്യം ഉയരുന്നതിന്‌ വഴിയൊരുക്കി.

അതേ സമയം സെന്‍സെക്‌സില്‍ ഇടം പിടിച്ചതിനു ശേഷം സൊമാറ്റോയുടെ ഓഹരി വില ഒരു ശതമാനം മാത്രമാണ്‌ ഉയര്‍ന്നത്‌. നവംബര്‍ 14ന്‌ ലിസ്റ്റ്‌ ചെയ്‌തതിനു ശേഷം സ്വിഗ്ഗിയുടെ ഓഹരി വില 30 ശതമാനം ഉയര്‍ന്നു.

അതേ സമയം ഇക്കാലയളവില്‍ സൊമാറ്റോ നടത്തിയ മുന്നേറ്റം 11 ശതമാനമാണ്‌.

X
Top