ഇന്ത്യ– യുഎസ്‌ വ്യാപാരകരാർ: ഏറെക്കുറെ ധാരണയായെന്ന് കേന്ദ്രമന്ത്രി പീയുഷ്‌ ഗോയൽപശ്ചിമേഷ്യന്‍ പ്രതിസന്ധി: ഇന്ത്യന്‍ തേയിലയ്ക്ക് വന്‍ ഡിമാന്‍ഡ്ഉത്പാദന വില സൂചിക പുറത്തിറക്കാൻ ഇന്ത്യഇന്ത്യയ്ക്കും ചൈനയ്ക്കുമടക്കം അധിക തീരുവ ചുമത്താ‍ൻ യുഎസ്; പ്രകോപനം ഇന്ത്യയുമായി വ്യാപാരച്ചർച്ച നടക്കുന്നതിനിടെവീട്ടിലും ലോക്കറിലും വെറുതെ ഇരിക്കുന്ന സ്വർണം നോട്ടമിട്ട് കേന്ദ്ര സർക്കാർ; ഇറക്കുമതി കുറയ്ക്കാന്‍ പദ്ധതികള്‍

2026ല്‍ വിദേശ നിക്ഷേപകര്‍ ഓരോ മണിക്കൂറിലും വിറ്റത്‌ 400 കോടിയുടെ ഓഹരികള്‍

2026ല്‍ ഇതുവരെയുള്ള 96 വ്യാപാരദിനങ്ങളില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഓരോ മണിക്കൂറിലും 400 കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിച്ചു. 205ലെ വില്‍പ്പനയുടെ ഇരട്ടിയിലേറെയാണ്‌ ഇത്‌. 2025ലെ 241 വ്യാപാരദിനങ്ങളില്‍ ഓരോ മണിക്കൂറിലും 161 കോടി രൂപയുടെ വില്‍പ്പനയാണ്‌ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ നടത്തിയത്‌.

ദ്വിതീയ വിപണിയില്‍ ഈ വര്‍ഷം ഇതുവരെ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ 2.54 ലക്ഷം കോടി രൂപയുടെ വില്‍പ്പനയാണ്‌ നടത്തിയത്‌. 2025ല്‍ 2.4 ലക്ഷം കോടി രൂപയായിരുന്നു വില്‍പ്പന. മാര്‍ച്ച്‌ മുതലാണ്‌ വില്‍പ്പന ശക്തമായത്‌. ആ മാസം 1.27 ലക്ഷം കോടി രൂപയുടെ വില്‍പ്പന നടത്തിയ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഏപ്രിലില്‍ 50,800 കോടി രൂപയുടെയും മെയില്‍ 54,000 കോടി രൂപയുടെയും വില്‍പ്പന നടത്തി.

യുഎസ്‌-ഇറാന്‍ സംഘര്‍ഷത്തെ തുടര്‍ന്നുണ്ടായ അനിശ്ചിതത്വവും ക്രൂഡ്‌ ഓയില്‍ വിലയിലുണ്ടായ കുതിച്ചുകയറ്റവുമാണ്‌ മാര്‍ച്ച്‌ മുതല്‍ വില്‍പ്പന ശക്തമായതിന്‌ കാരണം. ഈ വര്‍ഷം ഫെബ്രുവരി ഒഴികെ എല്ലാ മാസവും വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ വില്‍പ്പന നടത്തി.

ഫെബ്രുവരിയില്‍ 22,615 കോടി രൂപയുടെ അറ്റനിക്ഷേപം നടത്തിയ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ യുഎസ്‌-ഇറാന്‍ യുദ്ധം തുടങ്ങിയതിനു ശേഷമാണ്‌ വീണ്ടും വില്‍പ്പനയിലേക്ക്‌ തിരിഞ്ഞത്‌.

X
Top