പശ്ചിമേഷ്യൻ സംഘർഷം ഇന്ത്യൻ വിപണിയെ സാരമായി ബാധിച്ചില്ലെന്ന് റിപ്പോർട്ട്ആരോഗ്യം,വിദ്യാഭ്യാസം,ദാരിദ്ര്യനിർമാർജനം: മികച്ച ഗ്രാമപഞ്ചായത്തുകളുടെ എണ്ണത്തിൽ കേരളം രണ്ടാംസ്ഥാനത്ത്ഇന്ധന വില വർധനവ്: സമ്മർദം ശക്തമാക്കി പൊതുമേഖല എണ്ണക്കമ്പനികൾഏപ്രിലില്‍ നടന്നത് 2,235 കോടി യുപിഐ ഇടപാടുകള്‍104 ടണ്‍ സ്വര്‍ണ്ണം തിരികെയെത്തിച്ച് ഇന്ത്യ

പശ്ചിമേഷ്യ സംഘർഷം: ഇന്ത്യയിൽ മാത്രം മുടങ്ങിയത് 5,522 വിമാനങ്ങൾ

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷവും വ്യോമാതിർത്തി അടച്ചിടലും മൂലം ഇന്ത്യയിൽ റദ്ദായത് 5,552വിമാനങ്ങൾ. ഇതുവരെ 4,335 വിമാനങ്ങളാണ് ഇന്ത്യൻ കമ്പനികൾ റദ്ദാക്കിയത്. വിദേശ വിമാന കമ്പനികൾ 1,187 വിമാനങ്ങളാണ് റദ്ദാക്കിയത്.

കേന്ദ്ര വ്യോമയാന മന്ത്രി കെ രാമമോഹൻ നായിഡു രാജ്യസഭയിൽ വെളിപ്പെടുത്തിയതാണ് കണക്കുകൾ.

യു എസ് ഇസ്രായേൽ, ഇറാൻ എന്നിവ ഉൾപ്പെടുന്ന സംഘർഷം രൂക്ഷമായതോടെ പശ്ചിമേഷ്യൻ മേഖലയിലെ പ്രധാന വ്യോമാതിർത്തികൾ അടച്ചിടുകയോ അപകടകരമാകുകയോ ചെയ്തിരിക്കയാണ്.

പ്രതിസന്ധി ഘട്ടത്തിലും ഏകദേശം 2,19,780പേർക്ക് യാത്ര ചെയ്യാൻ സാധിച്ചിട്ടുണ്ട്. ഇവര്‍ക്ക് ലഭിച്ച സര്‍വ്വീസുകൾ പലതും സമയ ക്രമം തെറ്റിയ സാഹചര്യമായിരുന്നു.

നിലവിൽ ചില വ്യോമാതിർത്തികൾ ഇപ്പോഴും അടഞ്ഞുകിടക്കുകയാണെന്നും അവ തുറക്കുന്നതിനും സർവീസുകൾ പുനരാരംഭിക്കുന്നതിനുമായി ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

X
Top