ഇന്ധന ശേഖരം കണ്ടെത്താൻ പുതിയ നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍; രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ 3ഡി സീസ്മിക് സര്‍വേ നടത്തുംകേരളത്തിന്റെ മെഡിക്കല്‍ ടൂറിസത്തിന് തിരിച്ചടിയായി പശ്ചിമേഷ്യന്‍ പ്രതിസന്ധിഇന്ത്യൻ മാമ്പഴങ്ങളുടെ കയറ്റുമതി ജപ്പാൻ നിരോധിച്ചു; അണുവിമുക്തമാക്കുന്നതിൽ ഗുരുതര വീഴ്ചവളർച്ചയിൽ റെക്കോർഡ് നേട്ടവുമായി എംഎസ്എംഇകൾഊർജ്ജ മേഖലയിൽ ഇന്ത്യയ്ക്ക് ചരിത്ര കുതിപ്പ്; 2026-ൽ നിക്ഷേപം റെക്കോർഡ് 170 ബില്യൺ ഡോളറിലെത്തും

ബോണ്ട് ഇഷ്യുവഴി 2600 കോടിയിലധികം സമാഹരിക്കാന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ട്രസ്റ്റുകള്‍

മുംബൈ: ഓറിയന്റല്‍ ഇന്‍ഫ്രാ ട്രസ്റ്റ്, ഐആര്‍ബി ഇന്‍വിറ്റ് ഫണ്ട് എന്നിവ ബോണ്ടുകള്‍ വഴി 2600 കോടി രൂപയിലധികം സമാഹരിക്കുന്നു. ഒക്ടോബറിനും നവംബറിനുമിടയിലായിരിക്കും ബോണ്ട് ഇഷ്യു.

ഓറിയന്റല്‍ ഇന്‍ഫ്രാട്രസ്റ്റ് മൂന്ന്, പതിന്നാല് വര്‍ഷ ബോണ്ടുകളാണ് പുറത്തിറക്കുക. ഇതുവഴി 8.3 ബില്യണ്‍ രൂപ സമാഹരിക്കാനാണ് പദ്ധതി. ഐആര്‍ബി ഇന്‍വിറ്റ് ഫണ്ട് അഞ്ച്, പത്ത് വര്‍ഷ ബോണ്ടുകള്‍ വഴി 18 ബില്യണ്‍ രൂപയും സമാഹരിക്കും. ക്രിസില്‍, ഇന്ത്യ റേറ്റിംഗ്സ്, കെയര്‍ റേറ്റിംഗ്സ് എന്നിവയുടെ എഎഎ റേറ്റിംഗുള്ള ബോണ്ടുകളാണിവ.

നിലവില്‍ 27 ഇന്‍വിറ്റ്‌സുകളാണ് സെബിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഈ ട്രസ്റ്റുകള്‍ 7 ട്രില്യണ്‍ രൂപയില്‍ കൂടുതല്‍ മൂല്യമുള്ള ആസ്തികള്‍ കൈകാര്യം ചെയ്യുന്നു, മൊത്തം മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷന്‍ 2.40 ട്രില്യണ്‍ രൂപ.

പ്രൈം ഡാറ്റാബേസ്‌ ഡാറ്റ കാണിക്കുന്നത് ഈ ട്രസ്റ്റുകള്‍ക്ക് ആകെ 530 ബില്യണ്‍ രൂപയുടെ കടബാധ്യതയുണ്ടെന്നാണ്. ബാധ്യതകളുടെ 65 ശതമാനത്തിലധികവും 2025, 2026 സാമ്പത്തിക വര്‍ഷങ്ങളിലാണ് ഇഷ്യൂ ചെയ്തത്.ഇത് ബോണ്ട് അധിഷ്ഠിത ധനസമാഹരണത്തിന്റെ വ്യാപ്തി വെളിപ്പെടുത്തുന്നു.

X
Top