ദേശീയ മിനിമം വേതന പരിധി നടപ്പാക്കാൻ കേന്ദ്ര നീക്കം; സംസ്ഥാനങ്ങളുമായി ചർച്ച തുടങ്ങിഇന്ത്യയുടെ വ്യാപാരക്കമ്മിയില്‍ വര്‍ദ്ധനവ്ഇന്ത്യ-യു.എസ് വ്യാപാര കരാർ: മത്സരക്ഷമതയെച്ചൊല്ലിയുള്ള ചർച്ചകൾ തുടരുന്നുവെന്ന് കേന്ദ്ര സർക്കാർജൂണിൽ രാജ്യത്തെ വിലക്കയറ്റം ഉയർന്ന നിരക്കിൽവ്യാപാര കരാർ പെട്ടെന്ന് വേണമെന്ന യുഎസിന്റെ ആവശ്യം ഇന്ത്യ തള്ളിയെന്ന് റിപ്പോർട്ട്

ഇന്ത്യയുടെ വ്യാപാരക്കമ്മിയില്‍ വര്‍ദ്ധനവ്

ന്യൂഡൽഹി: ജൂണ്‍ മാസത്തില്‍ ഇന്ത്യയുടെ വ്യാപാരക്കമ്മി 30.43 ബില്യണ്‍ ഡോളറിലേക്ക് കുതിച്ചുയര്‍ന്നതായി സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. സാമ്പത്തിക വിദഗ്ധര്‍ പ്രതീക്ഷിച്ച 26.63 ബില്യണ്‍ ഡോളര്‍ എന്ന നിരക്കിനെയും മുന്‍ മാസത്തെ 28.21 ബില്യണ്‍ ഡോളറിനെയും മറികടന്നുകൊണ്ടാണ് ഈ വലിയ വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നത്.

കയറ്റുമതിയിലെ ഇടിവും ഇറക്കുമതിയിലെ വ്യതിയാനങ്ങളും രാജ്യത്തിന്റെ വ്യാപാര സന്തുലിതാവസ്ഥയില്‍ വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.

മെയ് മാസത്തില്‍ ചരക്ക് കയറ്റുമതി 45.2 ബില്യണ്‍ ഡോളറില്‍ നിന്ന് 40.41 ബില്യണ്‍ ഡോളറായി ഇടിഞ്ഞപ്പോള്‍, ഇറക്കുമതി 73.41 ബില്യണ്‍ ഡോളറില്‍ നിന്ന് 70.84 ബില്യണ്‍ ഡോളറായി കുറഞ്ഞു. ഈ സാഹചര്യത്തില്‍, കയറ്റുമതി വര്‍ദ്ധിപ്പിക്കുന്നതിനും ഇറക്കുമതിച്ചെലവുകള്‍ നിയന്ത്രിക്കുന്നതിനുമുള്ള കടുത്ത സമ്മര്‍ദ്ദത്തിലാണ് സര്‍ക്കാര്‍.

തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം പുതിയ വ്യാപാര പങ്കാളികളെ കണ്ടെത്തുന്നതിനും, അമേരിക്കയുമായി കൂടുതല്‍ അനുകൂലമായ വ്യാപാര കരാറുകള്‍ ഉറപ്പാക്കുന്നതിനുമുള്ള ശ്രമങ്ങള്‍ രാജ്യം ഊര്‍ജ്ജിതമായി നടത്തുന്നുണ്ട്.

അതേസമയം, സേവന മേഖലയിലെ കരുത്ത് ഇന്ത്യയ്ക്ക് ആശ്വാസം പകരുന്നു. ജൂണില്‍ സേവന കയറ്റുമതി 33.03 ബില്യണ്‍ ഡോളറായും ഇറക്കുമതി 17.92 ബില്യണ്‍ ഡോളറായും ഉയര്‍ന്നതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. ഇത് 15.11 ബില്യണ്‍ ഡോളറിന്റെ മികച്ച സേവന വ്യാപാര മിച്ചമാണ് രാജ്യത്തിന് സമ്മാനിക്കുന്നത്.

ചരക്ക് വ്യാപാരത്തിലെ സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും സേവന മേഖലയിലെ ഈ വളര്‍ച്ച ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ സുപ്രധാന അടിത്തറയായി തുടരുന്നു.

X
Top