വിദേശ നാണയ ശേഖരം കുതിക്കുന്നുകല്‍ക്കരിയില്‍ സ്വയം പര്യാപ്തതയിലേക്ക് ഇന്ത്യഇന്ത്യയുടെ പ്രധാന എൽപിജി വിതരണക്കാരായി അമേരിക്ക; ഇറക്കുമതിയുടെ 67 ശതമാനവും യുഎസിൽ നിന്ന്ഇന്ത്യയുടെ എണ്ണ ഇറക്കുമതി ബിൽ കുതിച്ചു; ക്രൂഡ് ഇറക്കുമതി കുറഞ്ഞിട്ടും ചെലവ് ഉയർന്നു2028 ഓടെ ഇന്ത്യ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയാകുമെന്ന് ഐഎംഎഫ്; 2030ല്‍ 7.1 ട്രില്യണ്‍ ഡോളര്‍ സ്വപ്നം

24,600-24,550 മേഖല നിര്‍ണ്ണായകമെന്ന് വിദഗ്ധര്‍

മുംബൈ: ഇന്ത്യന്‍ ബെഞ്ച് മാര്‍ക്ക് സൂചികകള്‍ തിങ്കളാഴ്ചയും കനത്ത ഇടിവ് നേരിട്ടു. സെന്‍സെക്സ് 572.07 പോയിന്റ് അഥവാ 0.70 ശതമാനം താഴ്ന്ന് 80891.02 ലെവലിലും നിഫ്റ്റി 156.10 പോയിന്റ് അഥവാ 0.63 ശതമാനം താഴ്ന്ന് 24680.90 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു.

വിദഗ്ദ്ധരുടെ അഭിപ്രായത്തില്‍, 24,600-24,550 മേഖല (ഇതില്‍ 100 ദിവസത്തെ ഇഎംഎ ഉള്‍പ്പെടുന്നു), 24,470 (ജൂണിലെ ഏറ്റവും താഴ്ന്നത്) എന്നിവയാണ് ശ്രദ്ധിക്കേണ്ട ലെവലുകള്‍. ഇവ ലംഘിക്കുന്നത് വില്‍പ്പനയ്ക്ക് കാരണമാകും. അതേസമയം, ഒരു തിരിച്ചുവരവ് ഉണ്ടായാല്‍, 24,800-24,900 ശ്രേണി ഒരു പ്രതിരോധ മേഖലയായി പ്രവര്‍ത്തിക്കും.

പ്രധാന റെസിസ്റ്റന്‍സ്, സപ്പോര്‍ട്ട് ലെവലുകള്‍
നിഫ്റ്റി50
റെസിസ്റ്റന്‍സ്: 24,832-24,889-24,982
സപ്പോര്‍ട്ട്: 24,646-24,589-24,496

ബാങ്ക് നിഫ്റ്റി
റെസിസ്റ്റന്‍സ്: 56,442-56,579-56,801
സപ്പോര്‍ട്ട്: 55,998-55,861-55,639

ഇന്ത്യ വിഐഎക്‌സ്
അസ്ഥിരതയളക്കുന്ന ഇന്ത്യ വിഐഎക്‌സ് 12.06 ലെയ്ക്ക് കുതിച്ചു. ജൂലൈ 8 ന് ശേഷമുള്ള ഉയര്‍ന്ന തോതിലുള്ള ക്ലോസിംഗാണിത്. ബുള്ളുകള്‍ ജാഗ്രത പുലര്‍ത്തുന്നു എന്നതിന് തെളിവ്.

ജൂലൈ 28 ന്, വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ (എഫ്പിഐ) 6,082 കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിച്ചു. അതേസമയം ആഭ്യന്തര സ്ഥാപന നിക്ഷേപകര്‍ (ഡിഐഐ) 6765 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി. മെയ് 30 ന് ശേഷമുള്ള എഫ്ഐഐകളുടെ ഏറ്റവും ഉയര്‍ന്ന അറ്റ വില്‍പ്പനയും ജൂണ്‍ 17 ന് ശേഷമുള്ള ഡിഐഐകളുടെ ഏറ്റവും ഉയര്‍ന്ന അറ്റ വാങ്ങലുമാണിത്.

X
Top