വീണ്ടും കടമെടുക്കാൻ കേരളംനാട്ടിലേക്ക് പണമയക്കുന്നതിന് പ്രവാസികൾക്ക് 5% ടാക്സ് ഏർപ്പെടുത്തി അമേരിക്കഓപ്പറേഷൻ സിന്ദൂറിന്‌ പിന്നാലെ പ്രതിരോധ ബജറ്റ് ഉയർത്താനൊരുങ്ങി ഇന്ത്യഇന്ത്യയുടെ കയറ്റുമതി 9 ശതമാനം ഉയർന്നുതൊഴിലില്ലായ്മ കൂടുതല്‍ പുരുഷന്‍മാര്‍ക്കിടയില്‍; തൊഴിലെടുക്കുന്നവര്‍ കൂടുതല്‍ ഗ്രാമങ്ങളില്‍

വിദേശനാണ്യ ശേഖരത്തിലെ സ്വര്‍ണത്തിന്റെ പങ്ക് ഇരട്ടിയായി

മുംബൈ: ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ സ്വര്‍ണത്തിന്റെ പങ്ക് നാല് വര്‍ഷത്തിനുള്ളില്‍ ഇരിട്ടിയായതായി ആര്‍ബിഐ റിപ്പോര്‍ട്ട്.

ഡോളര്‍ മൂല്യത്തില്‍, മൊത്തം വിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ സ്വര്‍ണത്തിന്റെ വിഹിതം മാര്‍ച്ച് അവസാനത്തോടെ ഏകദേശം 11.70% ആയി വര്‍ധിച്ചു.

2024 സെപ്റ്റംബര്‍ അവസാനത്തോടെ 9.32% ഉം 2021 മാര്‍ച്ച് അവസാനത്തോടെ 5.87% ഉം ആയിരുന്നുവെന്ന് സെന്‍ട്രല്‍ ബാങ്കിന്റെ അര്‍ദ്ധ വാര്‍ഷിക ഫോറെക്‌സ് കരുതല്‍ റിപ്പോര്‍ട്ട് പറയുന്നു.

മാര്‍ച്ച് അവസാനത്തോടെ, ആര്‍ബിഐ 879.59 മെട്രിക് ടണ്‍ സ്വര്‍ണം കൈവശം വച്ചിരുന്നു, സെപ്റ്റംബര്‍ അവസാനത്തില്‍ ഇത് 854.73 മെട്രിക് ടണ്‍ ആയിരുന്നു.

മാര്‍ച്ച് 31 ആയപ്പോഴേക്കും ആഭ്യന്തരമായി കൈവശം വച്ചിരിക്കുന്ന സ്വര്‍ണത്തിന്റെ അനുപാതം 511.99 മെട്രിക് ടണ്ണായി ഉയര്‍ന്നു. സെപ്റ്റംബര്‍ അവസാനത്തില്‍ ഇത് 510.46 മെട്രിക് ടണ്ണായിരുന്നുവെന്നും ആര്‍ബിഐ പറഞ്ഞു.

‘348.62 മെട്രിക് ടണ്‍ സ്വര്‍ണ്ണം ബാങ്ക് ഓഫ് ഇംഗ്ലണ്ടിലും ബാങ്ക് ഫോര്‍ ഇന്റര്‍നാഷണല്‍ സെറ്റില്‍മെന്റ്‌സിലും (ബിഐഎസ്) സുരക്ഷിതമായി സൂക്ഷിച്ചിരിക്കുകയാണ്.സ്വര്‍ണ നിക്ഷേപത്തിന്റെ രൂപത്തിലാണ് ഇത് സൂക്ഷിച്ചിരിക്കുന്നത്,’ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

സെന്‍ട്രല്‍ ബാങ്കുകള്‍ സാധാരണയായി സ്വര്‍ണ ശേഖരം കൈവശം വയ്ക്കുന്നത് അവരുടെ ആസ്തികള്‍ വൈവിധ്യവല്‍ക്കരിക്കുന്നതിനും സാമ്പത്തിക സ്ഥിരത വര്‍ധിപ്പിക്കുന്നതിനും അപകടസാധ്യതകള്‍ ലഘൂകരിക്കുന്നതിനുമാണ്.

പണപ്പെരുപ്പത്തിനും കറന്‍സി ഏറ്റക്കുറച്ചിലുകള്‍ക്കും എതിരെ ഒരു സംരക്ഷണമായി സ്വര്‍ണത്തിന് പ്രവര്‍ത്തിക്കാന്‍ കഴിയും. ആഗോള വിപണികളിലെയും കറന്‍സികളിലെയും ചാഞ്ചാട്ടങ്ങള്‍ക്കിടയില്‍ ലോകമെമ്പാടുമുള്ള കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണം വാങ്ങുന്നത് വര്‍ധിപ്പിച്ചിട്ടുണ്ട്.

സ്വര്‍ണം വാങ്ങുന്ന കാര്യത്തില്‍ ലോകത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ കേന്ദ്ര ബാങ്കായി ആര്‍ബിഐ ഉയര്‍ന്നുവന്നിട്ടുണ്ട്. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ ഡാറ്റ കാണിക്കുന്നത് 2024 കലണ്ടര്‍ വര്‍ഷത്തില്‍ ഇന്ത്യ 72.6 ടണ്‍ സ്വര്‍ണം വാങ്ങിയെന്നും ഇത് മൊത്തം സ്വര്‍ണ്ണ ശേഖരം 9 ശതമാനം വര്‍ധിപ്പിച്ചെന്നും ആണ്.

എല്ലാ കേന്ദ്ര ബാങ്കുകളിലും വച്ച് ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്വര്‍ണമാണിത്. വര്‍ഷത്തിലെ 12 മാസങ്ങളില്‍ 11 മാസവും ആര്‍ബിഐ സ്വര്‍ണം വാങ്ങി. 2024 ല്‍ വാങ്ങിയ സ്വര്‍ണ്ണത്തിന്റെ അളവ് 2023 ല്‍ വാങ്ങിയതിനേക്കാള്‍ നാലിരട്ടി കൂടുതലാണ് – 16 ടണ്‍.

ഇതിനുമുമ്പ്, കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടയില്‍ 2021 ല്‍ ഇന്ത്യ ഈ അളവില്‍ സ്വര്‍ണ്ണം വാങ്ങിയിരുന്നു, അന്ന് ആര്‍ബിഐ 77.5 ടണ്‍ സ്വര്‍ണം വാങ്ങി. 2025 ല്‍ (ജനുവരി, ഫെബ്രുവരി) ഇന്ത്യ ഇതിനകം 2.8 ടണ്‍ സ്വര്‍ണം വാങ്ങിയിട്ടുണ്ട്.

X
Top