റൂട്ട് മാറ്റി 60 ദശലക്ഷം ബാരലുകളുമായി എണ്ണക്കപ്പലുകൾ ഇന്ത്യയിലേക്ക്ഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിങ് ‘ബിബിബി’ ആയി നിലനർത്തി ഫിച്ച് റേറ്റിങ്സ്പ്രീമിയം ഭവന പദ്ധതികൾ കൂടി, വിൽപ്പന കുറഞ്ഞു; ചെലവ് കുറഞ്ഞ പദ്ധതികളിൽ ഡിമാൻഡ്ഇന്ത്യയുടെ വാണിജ്യ കയറ്റുമതിയിൽ 15 ശതമാനത്തിന്റെ വളർച്ചവിലക്കയറ്റത്തോത് 4.45 ശതമാനമായി ഉയർന്നു; 19 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിൽ

മാവേലി സ്റ്റോറുകളിൽ മറ്റു ബ്രാൻഡുകൾ നിരോധിച്ച് സപ്ലൈകോ

ആലപ്പുഴ: ശബരി ഉത്പന്നങ്ങളുടെ വിൽപ്പന കുത്തനെ കുറഞ്ഞതോടെ മാവേലി സ്റ്റോറുകളിലൂടെ മറ്റുബ്രാൻഡുകളുടെ ഉത്പന്നങ്ങൾ വിൽക്കുന്നത് സപ്ലൈകോ നിരോധിച്ചു. ശബരിയുടേതിനു സമാനമായ മറ്റുബ്രാൻഡുകളുടെ ഉത്പന്നങ്ങൾ വിൽക്കുന്നതിനാണ് നിരോധനം.

ശബരിക്കില്ലാത്ത ഉത്പന്നങ്ങൾ വിൽക്കുന്നതിനു തടസ്സമില്ല. ജൂലായ് ഒന്നുമുതൽ നിരോധനം പ്രാബല്യത്തിൽ വരും.

തേയില, കാപ്പിപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, കുരുമുളകുപൊടി, ചിക്കൻ മസാല, സാമ്പാർ പൊടി, രസപ്പൊടി, അപ്പംപൊടി, സോപ്പ്, അരി തുടങ്ങി 85 ഇനം സാധനങ്ങളാണ് ശബരിക്കുള്ളത്. വൻകിട കമ്പനികളുടെ അത്തരം ഉത്പന്നങ്ങൾ ഇനി മാവേലിസ്റ്റോറിനു പുറത്താകും.

സൂപ്പർമാർക്കറ്റ്, പീപ്പിൾസ് ബസാർ, ഹൈപ്പർമാർക്കറ്റ് എന്നിവിടങ്ങളിൽ മറ്റുബ്രാൻഡുകൾ വിൽക്കാം. എന്നാൽ, അവിടങ്ങളിൽ ശബരി ഉത്പന്നങ്ങളുടെ ലഭ്യത ഉറപ്പാക്കി വിൽപ്പന കൂട്ടാനാണു നിർദേശം.

സപ്ലൈകോ ഡിപ്പോയിൽ സ്റ്റോക്കുള്ള മറ്റുബ്രാൻഡുകളുടെ ഉത്പന്നങ്ങൾ ജൂൺ ഒന്നുമുതൽ മാവേലി സ്റ്റോറുകൾക്കു കൈമാറാൻ പാടില്ല. മറ്റുബ്രാൻഡുകളുടെ ബാക്കിയുള്ള ഉത്പന്നങ്ങൾ ജൂൺ അവസാനത്തോടെ മാവേലി സ്റ്റോറുകൾ വിറ്റുതീർക്കുകയും വേണം.

സംസ്ഥാനത്ത് 1,630 വിൽപ്പനകേന്ദ്രങ്ങളാണ് സപ്ലൈകോയ്ക്കുള്ളത്. അതിൽ 815 എണ്ണം മാവേലി സ്റ്റോറുകളാണ്.

X
Top