എം എസ് സി ഐ സൂചികയില്‍ ഇന്ത്യയുടെ വെയിറ്റേജ് ആറുവര്‍ഷത്തെ താഴ്ന്ന നിരക്കില്‍സംസ്ഥാനത്ത് ബീഫ് ക്ഷാമം രൂക്ഷംവ്യവസായ സ്ഥാപനങ്ങൾ പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം വാങ്ങുന്നത് തടഞ്ഞ് ഉത്തരവ്യുഎസ് – ഇറാൻ യുദ്ധം: ആഗോള സാമ്പത്തിക വളർച്ച കോവിഡിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലേക്കെന്ന് ലോകബാങ്ക്ജിഡിപി കണക്കുകളിൽ സംശയം പ്രകടിപ്പിച്ച് രഘുറാം രാജൻ

ഗ്രാമീണ ഭവനങ്ങള്‍ക്കുള്ള സബ്സിഡികള്‍ വര്‍ധിപ്പിപ്പിച്ചേക്കും

ന്യൂഡൽഹി: പൊതുബജറ്റില്‍ ഗ്രാമീണ ഭവനങ്ങള്‍ക്കുള്ള സബ്സിഡികള്‍ മുന്‍വര്‍ഷത്തേക്കാള്‍ 50 ശതമാനം വര്‍ധിപ്പിച്ച് 6.5 ബില്യണ്‍ ഡോളറായി സര്‍ക്കാര്‍ ഉയര്‍ത്താന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്. ഉയര്‍ന്ന ഭക്ഷ്യ വിലക്കയറ്റവും കര്‍ഷകരുടെ വരുമാനത്തിലെ മന്ദഗതിയിലുള്ള വളര്‍ച്ചയും മൂലം ഗ്രാമീണ ദുരിതങ്ങള്‍ക്കിടയിലാണ് ഈ നീക്കം.

അംഗീകാരം ലഭിച്ചാല്‍, 2016-ല്‍ ആരംഭിച്ചതിന് ശേഷം ഗ്രാമീണ ഭവന പദ്ധതിക്കുള്ള കേന്ദ്രത്തിന്റെ ചെലവിലെ ഏറ്റവും വലിയ വാര്‍ഷിക വര്‍ധനയാണ് ഇത് അടയാളപ്പെടുത്തുക.

കാര്‍ഷിക മേഖലയില്‍ തൊഴിലെടുക്കുന്ന ദശലക്ഷക്കണക്കിന് യുവാക്കളെ സഹായിക്കുന്നതിന് ഗ്രാമീണ റോഡുകളും തൊഴില്‍ പരിപാടികളും ഉള്‍പ്പെടെയുള്ള ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങള്‍ക്കായുള്ള ചെലവ് വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു.

റിപ്പോര്‍ട്ടിനെ തുടർന്ന് ഹൗസിംഗ് ആന്‍ഡ് അര്‍ബന്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ ഓഹരികള്‍ 9 ശതമാനം വരെ ഉയര്‍ന്നു. ആധാര്‍ ഹൗസിംഗ് ഫിനാന്‍സ്, ജിഐസി ഹൗസിംഗ് ഫിനാന്‍സ് എന്നിവയും ഏകദേശം 4.5 ശതമാനം നേട്ടമുണ്ടാക്കി.

പ്രധാനമന്ത്രി ആവാസ് യോജന (റൂറല്‍) ഭവന പദ്ധതിക്ക് കീഴില്‍, വരും വര്‍ഷങ്ങളില്‍ 20 ദശലക്ഷം വീടുകള്‍ കൂടി നിര്‍മ്മിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ 26 ദശലക്ഷത്തിലധികം വീടുകള്‍ പാവപ്പെട്ട കുടുംബങ്ങള്‍ക്കായി നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.

ഈ മാസം അവസാനം അവതരിപ്പിക്കുന്ന ബജറ്റില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ വിശദമായ പദ്ധതി അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സാമ്പത്തിക വിദഗ്ധരും വ്യവസായ പ്രമുഖരും ഉപഭോക്തൃ ആവശ്യം വര്‍ധിപ്പിക്കുന്നതിന് ഗ്രാമീണ ചെലവുകള്‍ ഉയര്‍ത്തണമെന്ന് വാദിച്ചു.

ഗ്രാമീണ ഭവനങ്ങള്‍ക്കുള്ള സബ്സിഡികള്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 320 ബില്യണ്‍ രൂപയില്‍ നിന്ന് 550 ബില്യണ്‍ രൂപ (6.58 ബില്യണ്‍ ഡോളര്‍) കവിയുമെന്ന് ചില ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു.
അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധിക്കുന്നത്

ചൂണ്ടിക്കാട്ടി ഹൗസിംഗ് യൂണിറ്റുകള്‍ക്കുള്ള സബ്സിഡി യൂണിറ്റിന് 1.2 ലക്ഷം രൂപയില്‍ നിന്ന് ഏകദേശം 2 ലക്ഷം രൂപയായി (2,395 ഡോളര്‍) ഉയര്‍ത്താന്‍ ഗ്രാമീണ വികസന മന്ത്രാലയം നിര്‍ദ്ദേശിക്കുന്നു.

X
Top