പശ്ചിമേഷ്യൻ യുദ്ധത്തിനിടയിലും കേരളത്തിലെ റിയൽ എസ്റ്റേറ്റ് വിപണിയിൽ സർപ്രൈസ് മുന്നേറ്റംസ്വര്‍ണ്ണവില പ്രവചനങ്ങളില്‍ വന്‍ കുറവ് വരുത്തി മോര്‍ഗന്‍ സ്റ്റാന്‍ലിവ്യാപാര കരാർ: ഇന്ത്യ അത്ര എളുപ്പം വഴങ്ങുന്ന രാജ്യമല്ലെന്ന് യുഎസ്കേരളത്തിലേക്കുള്ള രാജ്യാന്തര വിമാന യാത്രക്കാരുടെ എണ്ണത്തില്‍ 44% ഇടിവ്ഇന്ത്യ- ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ തിങ്കളാഴ്ച ഒപ്പിടും; വിസയിലും വ്യാപാരത്തിലും വന്‍ ഇളവുകള്‍

പണിമുടക്ക്, ലോക്കൗട്ട്, പിരിച്ചുവിടൽ… കേരളത്തിന് നഷ്ടം 20 ലക്ഷം തൊഴിൽദിനങ്ങൾ

കോട്ടയം: കേരളത്തിലെ ഫാക്ടറികളിൽ 2023–2024ൽ നഷ്ടമായത് 20.25 ലക്ഷത്തിലേറെ തൊഴിൽദിനങ്ങൾ. പണിമുടക്ക്, ലോക്കൗട്ട്, പിരിച്ചുവിടൽ എന്നിവ മൂലം നഷ്ടപ്പെടുന്ന ദിനങ്ങളും കമ്പനികളിൽ ആ ദിവസങ്ങളിൽ ഹാജരാകാത്ത തൊഴിലാളികളുടെ എണ്ണവും ചേർത്താണു നഷ്ടമായ തൊഴിൽദിനങ്ങൾ നിശ്ചയിക്കുന്നത്.

ഫാക്ടറീസ് ആൻഡ് ബോയ‌്‌ലേഴ്സ് വകുപ്പിൽ റജിസ്റ്റർ ചെയ്ത സ്വകാര്യ കമ്പനികളിൽ നിന്നും പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നുമുള്ള കണക്കാണിത്. 2023 ജനുവരി ഒന്നു മുതൽ 2024 ഓഗസ്റ്റ് 31 വരെയുള്ള 20 മാസത്തെ കണക്കാണിത്.

സമരങ്ങൾ മൂലം 2023ൽ മാത്രം 11,495 ദിനങ്ങളും 2024ൽ 1,615 ദിനങ്ങളും നഷ്ടമായി. ഇതിനു പുറമേയാണു ലോക്കൗട്ടുകളും പിരിച്ചുവിടലും മൂലം ഉണ്ടായിട്ടുള്ള തൊഴിൽനഷ്ടം. ഫാക്ടറീസ് ആൻഡ് ബോയ്‌ലേഴ്സ് വകുപ്പിൽ റജിസ്റ്റർ ചെയ്ത സ്ഥാപനങ്ങളിലായി 7 ലക്ഷം തൊഴിലാളികളുണ്ട്.

കേരളത്തിൽ കൂടുതൽ സ്ഥാപനങ്ങൾ റജിസ്റ്റർ ചെയ്യുന്നുണ്ടെങ്കിലും തൊഴിലാളികളുടെ എണ്ണം കുറഞ്ഞുവരുകയാണെന്നും തൊഴിൽ വകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നു.

X
Top