ജൂണിലെ ജിഎസ്ടി വരുമാനത്തിൽ 13.9% വളർച്ച; മുഖ്യകാരണം ഇറക്കുമതി വരുമാനത്തിലെ വൻ വർദ്ധനവ്അന്താരാഷ്ട്ര വിപണികളിൽ ഡിമാൻഡ് കുറയുന്നു; ജൂണിലെ മാനുഫാക്ചറിംഗ് പിഎംഐ മൂന്ന് മാസത്തെ താഴ്ന്ന നിരക്കിൽസ്വർണവിലയിൽ വീണ്ടും ഇടിവ്; ഒരു ലക്ഷം രൂപയിലേക്ക് അടുക്കുന്നുക്രൂഡോയിൽ വില ഇടിഞ്ഞു; പെട്രോൾ-ഡീസൽ വില കുറച്ച് നയാര2028ൽ ഇന്ത്യൻ ബാങ്കുകളുടെ കിട്ടാക്കടം 1.9 ശതമാനമായി ഉയർന്നേക്കുമെന്ന് ആർബിഐ 

ഇന്ത്യന്‍ കമ്പനികളുടെ ഗോഡൗണില്‍ സ്റ്റീല്‍ കെട്ടിക്കിടക്കുന്നു

ഹൈദരാബാദ്: ഉരുക്കുവ്യവസായ ഹബ് ആയ രാജ്യത്തെ സ്റ്റീൽ കമ്പനികളുടെ ഗോഡൗണുകളിൽ കോടിക്കണക്കിന് രൂപയുടെ ചരക്ക് കെട്ടിക്കിടക്കുന്നു. 89,000 കോടി രൂപയുടെ സ്റ്റീൽ ഇങ്ങനെ കെട്ടിക്കിടക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആഭ്യന്തര വിപണിയിൽ ഉയർന്ന ഉപഭോഗ ആവശ്യം ഉണ്ടായിട്ടും ഇതാണ് സ്ഥിതി.

ആഭ്യന്തര വിപണിയിൽ ഇറക്കുമതി തുടരുന്നതിനാലാണിത്. പ്രശ്നം ഗുരുതരമായി കണ്ട് സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കാൻ സ്റ്റീൽ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. സെപ്തംബർ അവസാനം 14 ദശലക്ഷം ടൺ സ്റ്റീൽ ആണ് ഗോഡൗണുകളിലുണ്ടായിരുന്നത്. ഇതിൽ ഇപ്പോഴും വലിയ മാറ്റമില്ല.

ഒരു വർഷം മുമ്പ് ഇത് 13.67 ദശലക്ഷം ടൺ ആയിരുന്നു. 13.01 ശതമാനമാണ് വർധന. ഏപ്രിൽ മുതൽ സെപ്തംബർ വരെയുള്ള കാലയളവിൽ ആഭ്യന്തര സ്റ്റീൽ ഉപഭോഗം 13.65% വർധിച്ച് 72.82 മില്ല്യൺ ടണ്ണായി വർധിച്ചിട്ടുണ്ട്.

എന്നാൽ, നടപ്പ് സാമ്പത്തിക വർഷത്തിൻ്റെ ആദ്യ പകുതി വരെ ഏകദേശം 2.4 മില്യൺ ടൺ ഇറക്കുമതി നടന്നിട്ടുണ്ട്.

X
Top