1,337 റെയിൽവേ സ്റ്റേഷനുകളുടെ മുഖം മാറും; ഈ വർഷം നൂറിലധികം പൂർത്തിയാകുംഹോർമുസ് അടച്ചത് യുഎസ്, ഇസ്രയേൽ, യൂറോപ്യൻ രാജ്യങ്ങൾ എന്നിവയ്ക്കു മാത്രമെന്ന് ഇറാൻഇന്ധനവില, രൂപയുടെ മൂല്യശോഷണം: ഇന്ത്യൻ വ്യോമയാനമേഖല കടുത്ത പ്രതിസന്ധിയിൽഡിഎ കുടിശ്ശിക എട്ടു ഗഡുക്കളായി പിഎഫിലേക്ക്മൂലധന നിക്ഷേപങ്ങള്‍ക്കുള്ള കേന്ദ്ര സഹായ പദ്ധതി: കേരളത്തിന് 360 കോടി രൂപ അനുവദിച്ചു

ഷിപ്പിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ലാഭത്തിൽ ഇടിവ്

ഡൽഹി: സർക്കാർ ഉടമസ്ഥതയിലുള്ള ഷിപ്പിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (എസ്‌സി‌ഐ) ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ഏകീകൃത അറ്റാദായത്തിൽ 27.97 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തി. ജൂൺ പാദത്തിൽ കമ്പനിയുടെ അറ്റാദായം 114.17 കോടി രൂപയായിരുന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 158 കോടിയുടെ ഏകീകൃത അറ്റാദായം നേടിയതായി കമ്പനി റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു.

അതേസമയം എസ്‌സി‌ഐയുടെ ജൂൺ പാദത്തിലെ മൊത്തം വരുമാനം 1,500.53 കോടി രൂപയായി ഉയർന്നു. മുൻ വർഷം ഇതേ കാലയളവിൽ ഇത് 1,048.47 കോടി രൂപയായിരുന്നു. അവലോകന പാദത്തിൽ കമ്പനിയുടെ മൊത്തം ചെലവ് കഴിഞ്ഞ വർഷത്തെ 899.25 കോടി രൂപയിൽ നിന്ന് 1,390.13 കോടി രൂപയായി വർധിച്ചു.

ലഭ്യമായ ആന്തരികവും ബാഹ്യവുമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നിലവിലെ സാഹചര്യം കമ്പനി വിലയിരുത്തിയിട്ടുണ്ടെന്നും, 2022-23 ന്റെ ആദ്യ പാദത്തിൽ കോവിഡ് -19 ആഘാതമൊന്നും ഉണ്ടായിട്ടില്ലെന്നും അതിനാൽ പ്രവർത്തനം തുടരാനും കൂടിക്കാഴ്ച നടത്താനുമുള്ള കമ്പനിയുടെ കഴിവിനെ ബാധിക്കില്ലെന്നും എസ്‌സി‌ഐ പറഞ്ഞു.

കൂടാതെ മാനേജ്‌മെന്റ് നിയന്ത്രണ കൈമാറ്റത്തിനൊപ്പം കമ്പനിയിലെ 63.75 ശതമാനം ഓഹരികൾ ഉടനെ തന്നെ വിൽക്കാൻ സർക്കാർ പദ്ധതിയിടുന്നതായാണ് ലഭിക്കുന്ന വിവരം. ഒരു സർക്കാർ കോർപ്പറേഷനാണ് ഷിഷിപ്പിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എസ്‌സി‌ഐ), ഇത് ദേശീയ അന്തർദേശീയ ലൈനുകളിൽ സർവീസ് നടത്തുന്ന കപ്പലുകൾ കൈകാര്യം ചെയ്യുകയും നിയന്ത്രിക്കുകയും ചെയ്യുന്നു.

X
Top