ധവളപത്രം മുന്നോട്ടുവെക്കുന്നതെന്തൊക്കെ?ആഗോള സംഘർഷം: 20,000 കോടിയുടെ സൈനിക ഡ്രോണുകൾ വാങ്ങാൻ ഇന്ത്യവിമാന ഇന്ധനവില നിയന്ത്രിക്കാൻ പാക്കേജിന് അംഗീകാരം; 10,000 കോടി രൂപയുടെ ധനസഹായവുമായി കേന്ദ്രസര്‍ക്കാര്‍കടക്കെണിയിൽനിന്ന് കരകയറാൻ കടുത്ത നിയന്ത്രണങ്ങൾ; കിഫ്ബിയെ പൊളിച്ചെഴുതണം, ബെവ്‌കോ- സപ്ലൈകോ ലയനം പരിഗണിക്കണംകിഫ്ബി വായ്പകൾ വൻ ബാധ്യത, 21,000 കോടി രൂപയുടെ വായ്പ തിരിച്ചടവ് ബാധ്യത പൂർണ്ണമായും സർക്കാരിന്റെ മേലെന്ന് ധവളപത്രം

രാജേഷ്‌ എക്‌സ്‌പോര്‍ട്‌സിനെതിരെ സെബിയുടെ ഇടക്കാല നടപടി

രാജേഷ്‌ എക്‌സ്‌പോര്‍ട്‌സ്‌ ലിമിറ്റഡിനും അതിന്റെ ചെയര്‍മാനും മാനേജിങ്‌ ഡയറക്ടറുമായ രാജേഷ്‌ മേത്തയ്‌ക്കുമെതിരെ സെബി ഇടക്കാല ഉത്തരവ്‌ പുറപ്പെടുവിച്ചു.

സെബി നടത്തിവരുന്ന അന്വേഷണത്തില്‍ കമ്പനി മാനേജ്‌മെന്റും തെറ്റായ സാമ്പത്തിക വിവരങ്ങള്‍ നല്‍കിയതായും ഫണ്ട്‌ വഴിതിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍ ഉണ്ടായതായും പ്രഥമദൃഷ്ട്യാ കണ്ടെത്തി. അന്വേഷണത്തോട്‌ സഹകരിച്ചില്ലെന്നും ഇടക്കാല ഉത്തരവില്‍ പറയുന്നു.

കഴിഞ്ഞ അഞ്ച്‌ വര്‍ഷത്തിനിടെ ഏകദേശം 15.15 ലക്ഷം കോടി രൂപയുടെ ഏകീകൃത വരുമാനം തെറ്റായി റിപ്പോര്‍ട്ട്‌ ചെയ്‌തതായി സെബി കണ്ടെത്തി. ഇത്‌ കമ്പനിയുടെ ആകെ റിപ്പോര്‍ട്ട്‌ ചെയ്‌ത ഏകീകൃത വരുമാനത്തിന്റെ 99.80 ശതമാനത്തോളം വരും.

രാജേഷ്‌ എക്‌സ്‌പോര്‍ട്‌സിന്റെ ഓഹരികളില്‍ ഇടപാട്‌ നടത്തുന്നതില്‍ നിന്നും ചെയര്‍മാന്‍ രാജേഷ്‌ മേത്തയെ സെബി വിലക്കി.

സെബിയുടെ ഉത്തരവിനെ തുടര്‍ന്ന്‌ രാജേഷ്‌ എക്‌സ്‌പോര്‍ട്‌സിന്റെ ഓഹരി വില ഇന്ന്‌ അഞ്ച്‌ ശതമാനം ഇടിഞ്ഞ്‌ ലോവര്‍ സര്‍ക്യൂട്ടിലെത്തി.

X
Top