ആഗോള സംഘർഷം: 20,000 കോടിയുടെ സൈനിക ഡ്രോണുകൾ വാങ്ങാൻ ഇന്ത്യവിമാന ഇന്ധനവില നിയന്ത്രിക്കാൻ പാക്കേജിന് അംഗീകാരം; 10,000 കോടി രൂപയുടെ ധനസഹായവുമായി കേന്ദ്രസര്‍ക്കാര്‍കടക്കെണിയിൽനിന്ന് കരകയറാൻ കടുത്ത നിയന്ത്രണങ്ങൾ; കിഫ്ബിയെ പൊളിച്ചെഴുതണം, ബെവ്‌കോ- സപ്ലൈകോ ലയനം പരിഗണിക്കണംകിഫ്ബി വായ്പകൾ വൻ ബാധ്യത, 21,000 കോടി രൂപയുടെ വായ്പ തിരിച്ചടവ് ബാധ്യത പൂർണ്ണമായും സർക്കാരിന്റെ മേലെന്ന് ധവളപത്രം80 ശതമാനവും ചെലവാകുന്നത് ശമ്പളത്തിനും പെൻഷനും പലിശക്കും; വിരമിക്കൽ പ്രായം കേന്ദ്ര മാതൃകയിൽ ഉയർത്തണമെന്നും ധവളപത്രം

ഓയോ ഐപിഒയ്ക്ക്; 6650 കോടി സമാഹരിക്കും

മുംബൈ: ആഗോള ട്രാവൽ ടെക് യൂണികോൺ ആയ ഓയോയുടെ മാതൃ കമ്പനിയായ പ്രിസം പ്രാഥമിക ഓഹരി വിൽപനയ്ക്കൊരുങ്ങുന്നു. 6,650 കോടി രൂപ സമാഹരിക്കാൻ വിപണി നിയന്ത്രകരായ സെബിയിൽ നിന്ന് അനുമതി നേടി.

ഓഹരിവിൽപനയിലൂടെ കമ്പനിയുടെ മൂല്യം 700–800 കോടി യുഎസ് ഡോളറായി ഉയരുമെന്നാണു പ്രതീക്ഷിക്കുന്നത്. പുതിയ ഇക്വിറ്റി ഓഹരികൾ പുറത്തിറക്കിയാണ് മൂലധന സമാഹരണം. കഴിഞ്ഞ ഡിസംബറിലാണ് പ്രാരംഭ ഐപിഒ പത്രിക പ്രിസം സെബിക്കു സമർപ്പിച്ചത്.

ഇന്ത്യ, യുഎസ്, യൂറോപ്പ് തുടങ്ങിയ പ്രധാന വിപണികളിൽ പ്രിസം സാന്നിധ്യം ശക്തമാക്കുകയും കമ്പനി നേരിട്ടു നടത്തുന്ന ഹോട്ടലുകളിലും സൺഡേ ഹോട്ടൽസ്, പാലറ്റ് ഹോട്ടൽസ് തുടങ്ങിയ പ്രീമിയം ബ്രാൻഡുകളുടെ വളർച്ചയിലും ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് ഈ പുതിയ നീക്കം.

X
Top