അഞ്ച് വർഷത്തിനുള്ളിൽ കടൽവിഭവ കയറ്റുമതി 30 ബില്യൺ ഡോളറിലെത്തിക്കുമെന്ന് പിയൂഷ് ഗോയൽഉജ്വല യോജനക്കാർക്കുള്ള എൽപിജി സിലിണ്ടർ എണ്ണം വെട്ടിക്കുറച്ചുകേരളത്തിന്‍റെ സ്വപ്ന പദ്ധതിക്ക് കേന്ദ്രത്തിന്‍റെ പച്ചക്കൊടി; മാരാരിക്കുളം – ആലപ്പുഴ റെയിൽപ്പാത ഇരട്ടിപ്പിക്കും, ചെലവ് 220.51 കോടിരാജ്യത്തെ പൊതുമേഖല എണ്ണക്കമ്പനികൾ ഓരോ എൽപിജി സിലണ്ടറിലും 700 രൂപയുടെ നഷ്‌ടം സഹിക്കുന്നുഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരം ഉയര്‍ന്നു

ആറാം ദിനം അടിപതറി ഓഹരി വിപണി

മുംബൈ: തുടര്ച്ചയായ അഞ്ച് ദിവസത്തെ മുന്നേറ്റത്തിന് വിരാമമിട്ട് വിപണി. ലാഭമെടുപ്പും ദുര്ബലമായ ആഗോള സൂചനകളും വില്പന സമ്മര്ദവും വിജയ പരമ്പരയെ തകര്ത്തു.

സെന്സെക്സ് 609.28 പോയന്റ് നഷ്ടത്തില് 73,730.16ലും നിഫ്റ്റി 150.30 പോയന്റ് താഴ്ന്ന് 22,420ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

നിഫ്റ്റി ബാങ്ക്, ഇന്ഫ്ര, ഓട്ടോ ഓഹരികളാണ് പ്രധാനമായും നഷ്ടംനേരിട്ടത്. അതേസമയം, പ്രധാന സൂചികകളെ അപ്രസക്തമാക്കിക്കൊണ്ട് നിഫ്റ്റി മിഡ്ക്യാപ് എക്കാലത്തെയും ഉയരംകുറിച്ച് 50,660.90ലെത്തി. ബിഎസ്ഇ സ്മോള് ക്യാപാകട്ടെ 0.3ശതമാനം നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

യുഎസ് വിപണിയിലെ ദുര്ബല സാഹചര്യം രാജ്യത്തെ വിപണിയില് പ്രതിഫലിച്ചു. പണപ്പെരുപ്പം ഭീഷണി ഉയര്ത്തി തുടരുന്നതും പ്രതീക്ഷിച്ചതിലും കുറഞ്ഞ ജിഡിപി കണക്കുകളുമാണ് യുഎസ് സൂചികകള്ക്ക് തിരിച്ചടിയായത്.

മാര്ച്ച് പാദത്തിലെ യുഎസ് സമ്പദ്വ്യവസ്ഥയുടെ വളര്ച്ച രണ്ട് വര്ഷത്തിനിടയിലെ ഏറ്റവും മന്ദഗതിയിലായിരുന്നു. പണപ്പെരുപ്പമാകട്ടെ കുതിപ്പിന്റെ പാതയില്നിന്ന് മാറിയിട്ടുമില്ല. ഇതോടെ കേന്ദ്ര ബാങ്കായ ഫെഡ് റിസര്വ് പലിശ നിരക്ക് കുറയ്ക്കുന്നതില്നിന്ന് വിട്ടുനിന്നേക്കാമെന്ന ആശങ്ക വ്യാപിക്കുകയും ചെയ്തു.

അതിനിടെ, രാജ്യത്തെ ഏറ്റവും വലിയ യാത്രാവാഹന കമ്പനിയായ മാരുതി സുസുകി മികച്ച പ്രവര്ത്തന ഫലം പുറത്തുവിട്ടു. അറ്റാദായത്തില് 48 ശതമാനമാണ് വര്ധന. ഓഹരിയൊന്നിന് 125 രൂപ വീതം ലാഭവീതവും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

വിപണി ക്ലോസ് ചെയ്തശേഷമായിരുന്നു പ്രവര്ത്തനഫല പ്രഖ്യാപനം.

X
Top