വളർച്ചാനിരക്കിൽ ഇരട്ടയക്ക മുന്നേറ്റവുമായി തമിഴ്നാട്പെട്രോളിൽ ഉയർന്ന അളവിൽ എഥനോൾ; കരട് വിജ്ഞാപനം പുറത്തിറക്കി കേന്ദ്ര സർക്കാർഉഷ്ണതരംഗവും കാലവർഷത്തിലെ കുറവും വെല്ലുവിളിയാകുന്നു; വിലക്കയറ്റ ഭീഷണിയില്‍ ഇന്ത്യപ്രതിസന്ധിക്കിടെ എൽപിജി സിലണ്ടർ ബുക്ക് ചെയ്യാൻ പുതിയ മാനദണ്ഡമെന്ന് റിപ്പോര്‍ട്ട്രാജ്യത്ത് ഇന്ധന വില ഉയർന്നേക്കുമെന്നുള്ള അഭ്യൂഹം ശക്തം

ഓഹരി വില പെരുപ്പിച്ച് കൃത്രിമ ലാഭം: 5 കമ്പനികൾക്കെതിരെ സെബി നടപടി

മുംബൈ: ഓഹരികളിൽ കൃത്രിമത്വം കാട്ടിയെന്ന് ആരോപിച്ച് നിരവധി സ്ഥാപനങ്ങളെ സെബി ഓഹരി ഇടപാടുകളിൽ നിന്ന് താൽക്കാലികമായി തടഞ്ഞു. അഞ്ച് സ്മോൾകാപ് ഓഹരികളിൽ കൃത്രിമം കാണിച്ചുവെന്നാണ് വെളിപ്പെടുത്തൽ.

മൗരിയ ഉദ്യോഗ് ലിമിറ്റഡ്, 7എൻആർ റീട്ടെയിൽ ലിമിറ്റഡ്, ഡാർജിലിംഗ് റോപ്‌വേ കമ്പനി ലിമിറ്റഡ്, ജിബിഎൽ ഇൻഡസ്ട്രീസ് ലിമിറ്റഡ്, വിശാൽ ഫാബ്രിക്സ് ലിമിറ്റഡ് എന്നിവയാണ് അഞ്ച് കമ്പനികൾ. ഈ സ്ഥാപനങ്ങൾ സ്മോൾക്യാപ് ഓഹരികളുടെ വിലയിൽ കൃത്രിമം കാണിച്ച് 144 കോടി രൂപയുടെ നേട്ടമുണ്ടാക്കി എന്നാണ് കണ്ടെത്തൽ.

സെബിയുടെ ചട്ടങ്ങളിൽ പ്രഥമദൃഷ്ട്യാ ലംഘനം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. വ്യാജ അക്കൗണ്ടുകൾ കണ്ടെത്തിയതിനെ തുടർന്ന് 226 സ്ഥാപനങ്ങൾക്ക് റെഗുലേറ്റർ കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്.

ഓഹരി വിലയിൽ കൃത്രിമത്വം കാണിച്ച് സ്ഥാപനങ്ങൾ നേടിയ ആസ്തി പിടിച്ചെടുക്കാൻ സെബി നടപടി സ്വീകരിക്കും. 126 കോടി രൂപയുടെ ആസ്തി ജപ്തി ചെയ്യുമെന്നാണ് സൂചന. ചട്ടങ്ങളുടെ പ്രഥമദൃഷ്ട്യാ ഉള്ള ലംഘനം മൂലം 144 കോടി രൂപയും തിരിച്ചെടുക്കാനായേക്കും.

ഈ അഞ്ച് ഓഹരികളിൽ പൊതു നിക്ഷേപകർക്ക് “വാങ്ങൽ” നിർദേശം നൽകി കൂട്ട എസ്എംഎസുകൾ പ്രചരിപ്പിച്ച് മുൻകൂട്ടി ആസൂത്രണം ചെയ്ത പദ്ധതിയിലൂടെയാണ് സ്ഥാപനങ്ങൾ ഓഹരി വിലയിൽ കൃത്രിമം നടത്തിയതെന്നാണ് സൂചന.

ഇതിനായി അഞ്ച് ഓഹരികളുടെ വിലയും ട്രേഡിങ് വോളിയവും വ്യാജ ട്രേഡുകളിലൂടെ വർദ്ധിപ്പിച്ചതായി കണ്ടെത്തി. തുടർന്ന് വാങ്ങൽ നിർദേശം നൽകുകയായിരുന്നു. പൊതു നിക്ഷേപകരെ ആകർഷിക്കുന്നതിനായുള്ള പദ്ധതിയുടെ മുഖ്യ സൂത്രധാരൻ അഞ്ച് ഓഹരികളിൽ ഓഹരി നിർദേശം നൽകി കൂട്ട എസ്എംഎസ് അയച്ച വ്യക്തിയാണെന്നാണ് സൂചന.

കമ്പനികളുടെ ഡിജിറ്റൽ ഇടപാടുകൾ, വലിയ ബാങ്ക് ഇടപാടുകൾ തുടങ്ങിയവ ഉൾപ്പെടെ ന്വേഷിക്കാൻ സെബി നിരവധി നടപടികൾ കൈക്കൊണ്ടിട്ടുണ്ട്.

X
Top