സ്വർണ ഇറക്കുമതി തീരുവ കുറച്ചേക്കും; 15 ശതമാനത്തിൽ നിന്ന് 6 ശതമാനമാക്കാൻ കേന്ദ്രം ആലോചിക്കുന്നുജിഎസ്ടി പരിഷ്‌കാരം: വിലക്കുറവിന്റെ നേട്ടം ലഭിച്ചില്ലെന്ന പരാതി അന്വേഷിക്കാൻ കൗൺസിൽവില്പനയിൽ ഇടിവ്: ഉപഭോക്താക്കളെ ആകർഷിക്കാൻ മൊബൈൽ ഫോണിന്റെ ജിഎസ്ടി കുറച്ചേക്കുംബാറ്ററി ഭാഗങ്ങളുടെ ഉത്പാദനം: 13,000 കോടിയുടെ ഇൻസന്റീവുമായി കേന്ദ്രസർക്കാർഓണക്കാലത്ത് മികച്ച വിൽപ്പനയുമായി മില്‍മ

കുടിശ്ശികയ്ക്ക് പകരം വോഡഫോണ്‍ ഐഡിയയില്‍ ഓഹരി പങ്കാളിത്തം, സര്‍ക്കാര്‍ നിര്‍ദ്ദേശം അംഗീകരിച്ച് സെബി

മുംബൈ: കേന്ദ്ര സര്‍ക്കാറിന് കമ്പനിയില്‍ പങ്കാളിത്തം അനുവദിക്കാന്‍ ടെലികോം ഓപ്പറേറ്ററായ വോഡഫോണ്‍ ഐഡിയയെ അനുവദിച്ച് സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) ഉത്തരവിറക്കി. കുടിശ്ശിക തുകയായ 1.92 ബില്ല്യണ്‍ ഡോളറിന് തുല്യമായ ഓഹരികളാണ് കമ്പനി സര്‍ക്കാറിന് നല്‍കുക. ഉദ്യോഗസ്ഥരെ ഉദ്ദരിച്ച് വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്‌സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

“കമ്പനിയുടെ സാമ്പത്തിക നിക്ഷേപകനായി വരാനുള്ള സര്‍ക്കാരിന്റെ നിര്‍ദ്ദേശം സെബി (സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) അംഗീകരിച്ചു. ഇത് ടെലികോം മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്,” പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു ഉദ്യോഗസ്ഥന്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു. കമ്പനിയിലെ സര്‍ക്കാറിന്റെ പങ്കാളിത്തം പൊതുവിപണിയിലെ ഓഹരികളായി പരിഗണിക്കപ്പെടും.

സ്‌പെക്ട്രം തവണകളുടെ പലിശയും എജിആര്‍ (അഡ്ജസ്റ്റ് ചെയ്ത മൊത്ത വരുമാനം) കുടിശ്ശികയും ഇക്വിറ്റി ആയി പരിവര്‍ത്തനം ചെയ്താല്‍ മതിയെന്ന് സര്‍ക്കാര്‍ ഓഫര്‍ വച്ചിരുന്നു. കമ്പനിയുടെ വന്‍ കടബാധ്യത പരിഗണിച്ചാണ് സര്‍ക്കാര്‍ ഇത്തരത്തില്‍ ഒരു വാഗ്ദാനം വോഡഫോണ്‍ ഐഡിയ്ക്ക് നല്‍കിയത്.

X
Top