എം എസ് സി ഐ സൂചികയില്‍ ഇന്ത്യയുടെ വെയിറ്റേജ് ആറുവര്‍ഷത്തെ താഴ്ന്ന നിരക്കില്‍സംസ്ഥാനത്ത് ബീഫ് ക്ഷാമം രൂക്ഷംവ്യവസായ സ്ഥാപനങ്ങൾ പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം വാങ്ങുന്നത് തടഞ്ഞ് ഉത്തരവ്യുഎസ് – ഇറാൻ യുദ്ധം: ആഗോള സാമ്പത്തിക വളർച്ച കോവിഡിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലേക്കെന്ന് ലോകബാങ്ക്ജിഡിപി കണക്കുകളിൽ സംശയം പ്രകടിപ്പിച്ച് രഘുറാം രാജൻ

രൂപയുടെ മൂല്യം ഇടിയുന്നു, ആര്‍ബിഐ ഇടപെടലിന് സാധ്യത

മുംബൈ: ഫെഡ് റിസര്‍വിന്റെ അയഞ്ഞ സമീപനം ഡോളറിനെ ഉയര്‍ത്തിയതിനാല്‍ രൂപ തിരിച്ചടി നേരിട്ടേയ്ക്കും.കഴിഞ്ഞ സെഷനിലെ 82.60 നെ അപേക്ഷിച്ച് രൂപ യുഎസ് ഡോളറിനെതിരെ 82.70-82.75 ലേയ്ക്ക് വീഴുമെന്ന് നോണ്‍-ഡെലിവറബിള്‍ ഫോര്‍വേഡുകള്‍ സൂചിപ്പിക്കുന്നു. ഇന്ത്യന്‍ കറന്‍സി നിലവില്‍ ഏകദേശം രണ്ട് മാസത്തെ താഴ്ന്ന നിലയിലാണ്.

ഇതോടെ ഇടപെടല്‍ പ്രതീക്ഷിക്കുകയാണ് നിക്ഷേപകര്‍. ”
‘റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നു,” ഫോറെക്‌സ് സ്‌പോട്ട് ട്രേഡര്‍ പറഞ്ഞു. 82.80-83.00 ലേയ്ക്ക് രൂപയുടെ മൂല്യം ഇടിയാന്‍ ആര്‍ബിഐ അനുവദിച്ചേയ്ക്കില്ല. ഇതിനകം തന്നെ കാര്യമായ സമ്മര്‍ദ്ദം നേരിട്ടതിനാല്‍ ആര്‍ബിഐ താഴ്ച തടയും.

ഒറ്റരാത്രികൊണ്ട് കൈമാറ്റ നിരക്ക് ഗണ്യമായ ഇടിവ് രേഖപ്പെടുത്തി. ഇത് ക്യാഷ് ഡോളര്‍ ക്ഷാമം മൂലമാകാമെന്ന് വ്യാപാരികള്‍ പറഞ്ഞു. ഡോളര്‍ സൂചിക, വ്യാഴാഴ്ച മാര്‍ച്ച് പകുതിക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയിലെത്തി.

ഓഫ് ഷോര്‍ യുവാന്‍ ഡോളറിനെതിരെ 7.0750 ആയി കുറഞ്ഞു. ഇത് ഡിസംബറില്‍ അവസാനമായി കണ്ട നിലയാണ്. ഉയര്‍ന്ന യുഎസ് യീല്‍ഡ് ഡോളറിന്റെ ആവശ്യം വര്‍ദ്ധിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഫെഡറല്‍ ഉദ്യോഗസ്ഥരുടെ സമീപനവും യുഎസ് ലേബര്‍ മാര്‍ക്കറ്റ് ഡാറ്റയും കാരണം 2 വര്‍ഷ യുഎസ് യീല്‍ഡ് 4.28 ശതമാനമായി ഉയര്‍ന്നിരുന്നു.

X
Top