ഇന്ത്യയുടെ 1.59 ബില്യൺ ഡോളറിന്റെ യൂറോപ്യൻ വിപണി സുരക്ഷിതം; മത്സ്യ-സമുദ്രോല്‍പ്പന്നങ്ങള്‍, മുട്ട, തേന്‍, എന്നിവ കയറ്റുമതി ചെയ്യാന്‍ അനുമതിയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തിരാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് വർധിച്ചെന്ന് കേന്ദ്രസർക്കാർമെയ് മാസത്തെ സ്വർണ ഇറക്കുമതിയില്‍ വന്‍ ഇടിവ്സൗരോർജ ഉൽപ്പാദനത്തിൽ വൻ കുതിപ്പുണ്ടാകുമെന്ന് നുവാമലോകത്തെ ഞെട്ടിച്ച് ഇന്ത്യയുടെ കയറ്റുമതി കുതിപ്പ്

10,000 കോടി മൂല്യമുള്ള 2000 രൂപാ നോട്ടുകള്‍ ഇനിയും തിരിച്ചെത്താനുണ്ടെന്ന് ആര്‍ബിഐ ഗവര്‍ണര്‍

മുംബൈ: രണ്ടായിരം രൂപയുടെ 10,000 കോടി രൂപ മൂല്യമുള്ള നോട്ടുകള് ഇനിയും ജനങ്ങളുടെ കൈവശമുണ്ടെന്ന് ആര്ബിഐ ഗവര്ണര് ശക്തികാന്ത ദാസ്. വൈകാതെ ബാക്കിയുള്ള നോട്ടുകളും തിരികെയെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

പിന്വലിച്ച 2,000 രൂപയുടെ നോട്ടുകളില് 87 ശതമാനവും ബാങ്കുകളില് നിക്ഷേപമായി തിരികെയെത്തി. ബാക്കിയുള്ളവ ബാങ്ക് കൗണ്ടറുകള് വഴി മാറ്റിയെടുക്കുകയാണ് ചെയ്തത്.

2,000 രൂപയുടെ നോട്ടുകള് ഘട്ടംഘട്ടമായി പിന്വലിക്കാനുള്ള പദ്ധതി കഴിഞ്ഞ മെയ് 19നാണ് ആര്ബിഐ പ്രഖ്യാപിച്ചത്. സെപ്റ്റംബര് 30നകം തിരികെ നല്കണമെന്നായിരുന്നു നിര്ദേശം. പിന്നീട് ഒക്ടോബര് ഏഴ് വരെ തിയതി നീട്ടി.

റിസര്വ് ബാങ്കിന്റെ 19 ഓഫീസുകള് വഴിയാണ് ഇനി നോട്ടുകള് മാറ്റിയെടുക്കാന് കഴിയുക. പരമാവധി 20,000 രൂപ മൂല്യമുള്ള നോട്ടുകളാണ് മാറ്റി നല്കുക. അക്കൗണ്ടിലേക്ക് എത്രതുകവേണമെങ്കിലും വരവുവെയ്ക്കാം.

X
Top