നിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്അടിസ്ഥാന സൗകര്യ പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി 20,000 കോടി രൂപയുടെ ഗ്യാരണ്ടി ഫണ്ട്ഇന്ത്യയില്‍ നിക്ഷേപം ഇരട്ടിയാക്കാന്‍ ലോകബാങ്കിന്റെ സ്വകാര്യമേഖല വിഭാഗം ഐഎഫ്‌സി, 2030 ഓടെ 10 ബില്യണ്‍ ഡോളര്‍ ലക്ഷ്യംമൊത്തവില സൂചിക പണപ്പെരുപ്പം 0.52 ശതമാനമായി ഉയര്‍ന്നു

10,000 കോടി മൂല്യമുള്ള 2000 രൂപാ നോട്ടുകള്‍ ഇനിയും തിരിച്ചെത്താനുണ്ടെന്ന് ആര്‍ബിഐ ഗവര്‍ണര്‍

മുംബൈ: രണ്ടായിരം രൂപയുടെ 10,000 കോടി രൂപ മൂല്യമുള്ള നോട്ടുകള് ഇനിയും ജനങ്ങളുടെ കൈവശമുണ്ടെന്ന് ആര്ബിഐ ഗവര്ണര് ശക്തികാന്ത ദാസ്. വൈകാതെ ബാക്കിയുള്ള നോട്ടുകളും തിരികെയെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

പിന്വലിച്ച 2,000 രൂപയുടെ നോട്ടുകളില് 87 ശതമാനവും ബാങ്കുകളില് നിക്ഷേപമായി തിരികെയെത്തി. ബാക്കിയുള്ളവ ബാങ്ക് കൗണ്ടറുകള് വഴി മാറ്റിയെടുക്കുകയാണ് ചെയ്തത്.

2,000 രൂപയുടെ നോട്ടുകള് ഘട്ടംഘട്ടമായി പിന്വലിക്കാനുള്ള പദ്ധതി കഴിഞ്ഞ മെയ് 19നാണ് ആര്ബിഐ പ്രഖ്യാപിച്ചത്. സെപ്റ്റംബര് 30നകം തിരികെ നല്കണമെന്നായിരുന്നു നിര്ദേശം. പിന്നീട് ഒക്ടോബര് ഏഴ് വരെ തിയതി നീട്ടി.

റിസര്വ് ബാങ്കിന്റെ 19 ഓഫീസുകള് വഴിയാണ് ഇനി നോട്ടുകള് മാറ്റിയെടുക്കാന് കഴിയുക. പരമാവധി 20,000 രൂപ മൂല്യമുള്ള നോട്ടുകളാണ് മാറ്റി നല്കുക. അക്കൗണ്ടിലേക്ക് എത്രതുകവേണമെങ്കിലും വരവുവെയ്ക്കാം.

X
Top