2028 ഓടെ ഇന്ത്യ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയാകുമെന്ന് ഐഎംഎഫ്; 2030ല്‍ 7.1 ട്രില്യണ്‍ ഡോളര്‍ സ്വപ്നംകരവഴി കണ്ടെയ്നർ നീക്കം: രാജ്യാന്തര ചരക്കുകവാടമാകാൻ വിഴിഞ്ഞം; ആദ്യ ബുക്കിങ് അമേരിക്കയിലെ ഹൂസ്റ്റണിലേക്ക്ഫ്രാൻസുമായി വമ്പന്‍ പ്രതിരോധ കരാറിന് ഇന്ത്യ; റഫാല്‍ യുദ്ധവിമാനങ്ങള്‍ രാജ്യത്ത് തന്നെ നിര്‍മ്മിക്കുംരാജ്യത്ത് സ്റ്റീലിന് വൻ ഡിമാൻഡ്; ഉപഭോഗം റെക്കോർഡിൽ, ഇറക്കുമതി ആശ്രയത്വം തുടരുന്നുആഗോള വിപണികളുമായി മത്സരിക്കാൻ ഇന്ത്യ; ഇറക്കുമതി തീരുവ 10 ശതമാനത്തിൽ താഴെയാക്കും

റിലയൻസ്-വാള്‍ട്ട് ഡിസ്‌നി ലയന നടപടികള്‍ പൂർത്തിയാകുന്നു; ജിയോ സ്‌റ്റാറിന് നാളെ തുടക്കം

കൊച്ചി: റിലയൻസ് ഇൻഡസ്ട്രീസില്‍ വാള്‍ട്ട് ഡിസ്‌നിയുടെ ഇന്ത്യയിലെ ആസ്തികള്‍ ലയിപ്പിക്കുന്ന നടപടികള്‍ ഇന്ന് പൂർത്തിയാകും.

ലയന ശേഷമുള്ള കമ്പനിയായ ജിയോ സ്‌റ്റാറിന് നാളെ തുടക്കമാകും. പുതിയ കമ്പനിയുടെ അദ്ധ്യക്ഷ നിത അംബാനിയുടെ നേതൃത്വത്തിലുള്ള ബോർഡ് യോഗം നാളെ ഇക്കാര്യം പ്രഖ്യാപിക്കും.

റിലയൻസ് ഇൻഡസ്ട്രീസിന്റെ ഉടമസ്ഥതയിലുള്ള വയാകോമും വാള്‍ട്ട് ഡിസ്‌നിയുടെ ഇന്ത്യയിലെ പ്രവർത്തനങ്ങളുമാണ് ലയിപ്പിക്കുന്നത്.

ലയനശേഷം വയോകോം18ന്റെ സി.ഇ.ഒമാരായ കെവിൻ വാസ്, കിരണ്‍ മാണി എന്നിവർ പുതിയ കമ്പനികളുടെ നേതൃത്വത്തിലെത്തും.

ജിയോ സിനിമയുടെ മേധാവി ഫെർസാദ് പാലിയ, ഡിസ്‌നി സ്‌റ്റാർ പ്രസിഡന്റ് കെ. മാധവൻ, ഡിസ്‌നി ഹോട്ട്‌സ്‌റ്റാർ മേധാവി സജിത്ത് ശിവാനന്ദൻ എന്നിവർ പദവി ഒഴിയുമെന്നാണ് റിപ്പോർട്ടുകള്‍.

X
Top