വ്യവസായ സ്ഥാപനങ്ങൾ പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം വാങ്ങുന്നത് തടഞ്ഞ് ഉത്തരവ്യുഎസ് – ഇറാൻ യുദ്ധം: ആഗോള സാമ്പത്തിക വളർച്ച കോവിഡിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലേക്കെന്ന് ലോകബാങ്ക്ജിഡിപി കണക്കുകളിൽ സംശയം പ്രകടിപ്പിച്ച് രഘുറാം രാജൻആറാം തലമുറ യുദ്ധവിമാന നിർമാണം: ഇന്ത്യയും ഫ്രാൻസും കൈകോർക്കാൻ സാധ്യതക്രൂഡോയിൽ ശേഖരം വർധിപ്പിക്കാനൊരുങ്ങി ഇന്ത്യ

ചെക്ക് ക്ലിയറിംഗ് രണ്ടാം ഘട്ടം ആർബിഐ നീട്ടിവച്ചു

മുംബൈ: ബാങ്ക് ഇടപാടുകാർക്ക് ആശ്വാസകരമാകുന്ന ചെക്ക് ട്രങ്കേഷൻ സിസ്റ്റത്തിലെ (സിടിഎസ്) പുതിയ പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നത് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ താൽക്കാലികമായി മാറ്റിവെച്ചു.

ചെക്കുകൾ അതിവേഗം ക്ലിയർ ചെയ്യാൻ സഹായിക്കുന്ന ‘തുടർച്ചയായ ക്ലിയറിങ് ആൻഡ് സെറ്റിൽമെന്റ് ഓൺ റിയലൈസേഷൻ’ പദ്ധതിയുടെ രണ്ടാം ഘട്ടമാണ് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നീട്ടിയത്. 2026 ജനുവരി 3 മുതൽ ഈ സംവിധാനം പ്രവർത്തനക്ഷമമാകുമെന്നായിരുന്നു നേരത്തെ കരുതിയിരുന്നത്.

പുതിയ സാങ്കേതിക മാറ്റങ്ങളുമായി പൊരുത്തപ്പെടാൻ ബാങ്കുകൾക്ക് കൂടുതൽ സമയം അനുവദിക്കുന്നതിനാണ് ആർബിഐ ഇത്തരമൊരു തീരുമാനമെടുത്തത്.

രണ്ടാം ഘട്ടം മാറ്റിവെച്ചെങ്കിലും ചെക്ക് ട്രങ്കേഷൻ സിസ്റ്റത്തിന്റെ ദൈനംദിന പ്രവർത്തന സമയത്തിൽ ആർബിഐ മാറ്റം വരുത്തിയിട്ടുണ്ട്. ഇതനുസരിച്ച് ചെക്കുകൾ അവതരിപ്പിക്കുന്നതിനുള്ള സമയം രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 3 മണി വരെയും, അവ സ്ഥിരീകരിക്കുന്നതിനുള്ള സമയം രാവിലെ 9 മണി മുതൽ വൈകിട്ട് 7 മണി വരെയും ആയിരിക്കും.

ചെക്ക് ക്ലിയറൻസ് പ്രക്രിയയുടെ വേഗത വർദ്ധിപ്പിക്കുന്ന ടി+3 (T+3) എന്ന നൂതന സംവിധാനമാണ് രണ്ടാം ഘട്ടത്തിലൂടെ ആർബിഐ ലക്ഷ്യമിടുന്നത്.

X
Top