ലിഥിയം മുതൽ കോബാൾട്ട് വരെ നിർണായക ധാതുക്കൾക്കായി ഇന്ത്യ ആഫ്രിക്കയിലേക്ക്സ്വകാര്യ മേഖലയില്‍ നേരിയ വളര്‍ച്ച; നിര്‍മ്മാണ രംഗത്ത് മന്ദഗതിഡിജിറ്റൽ ഷോപ്പിങ് രീതികൾ മാറുന്നു; ആളുകൾ വീണ്ടും ഓഫ്‌ലൈൻ പേയ്മെന്‍റിലേക്ക് മടങ്ങുന്നുപഞ്ചസാര വിപണിയില്‍ കടുത്ത നിയന്ത്രണം; വന്‍കിട വ്യാപാരികള്‍ക്ക് സ്റ്റോക്ക് പരിധിഓണക്കാല ഡിമാൻഡ്: സിയാൽ കാർഗോ കയറ്റുമതിയിൽ റെക്കോർഡ് കുതിപ്പ്

ആര്‍ബിഐ ഡോളര്‍ ഫോര്‍വേഡ് വില്‍പ്പന വര്‍ദ്ധിപ്പിച്ചു

ന്യൂഡല്‍ഹി: രൂപ ദുര്‍ബലമാകുന്നത് തടയാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) വിദേശ വിനിമയ ഫോര്‍വേഡ് വിപണി പ്രവര്‍ത്തനം വര്‍ദ്ധിപ്പിച്ചു. സെപ്തംബറില്‍ ഷോര്‍ട്ട് ഡോളര്‍ ഫോര്‍വേഡ് പൊസിഷന്‍ ആറ് ബില്യണ്‍ ഡോളറാണ് കേന്ദ്രബാങ്ക് വര്‍ദ്ധിപ്പിച്ചത്. ‘ഷോര്‍ട്ട്’ പൊസിഷന്‍ എന്നാല്‍ ആര്‍ബിഐ ഭാവിയില്‍ ഡോളര്‍ വില്‍ക്കാന്‍ പ്രതിജ്ഞാബദ്ധമാണ് എന്നാണ്. ഇത് വിപണിയില്‍ ഡോളറിന്റെ വിതരണം വര്‍ദ്ധിപ്പിക്കുകയും രൂപയുടെ മേലുള്ള സമ്മര്‍ദ്ദം കുറയ്ക്കുകയും ചെയ്യും.

സെപ്റ്റംബര്‍ അവസാനത്തോടെ, വിദേശ വിനിമയ ഫോര്‍വേഡുകളിലും ഫ്യൂച്ചറുകളിലും ആര്‍ബിഐയുടെ മൊത്തം നെറ്റ് ഷോര്‍ട്ട് പൊസിഷന്‍ 59.4 ബില്യണ്‍ യുഎസ് ഡോളറാണ്. ഇതില്‍ വിദേശത്ത് സെറ്റില്‍ ചെയ്യുന്ന നോണ്‍ ഡെലിവറബിള്‍ ഫോര്‍വേഡുകളും (എന്‍ഡിഎഫ്) ഓണ്‍ഷോര്‍ ഫോര്‍വേഡ് കോണ്‍ട്രാക്റ്റുകളും ഉള്‍പ്പെടുന്നു.

ഇവ യഥാക്രമം ഭൗതിക കറന്‍സികള്‍ ഉള്‍പ്പെടാത്തതും ഭൗതിക കറന്‍സികള്‍ ഉള്‍പ്പെടുന്നവയുമാണ്. തുടര്‍ച്ചയായ അഞ്ച് മാസമായി രൂപയുടെ മൂല്യം ദുര്‍ബലമാവുകയാണ്. സെപ്റ്റംബറില്‍ രൂപ യുഎസ് ഡോളറിനെതിരെ 88.80 എന്ന റെക്കോര്‍ഡ് താഴ്ചയിലെത്തി. ആഭരണ കമ്പനികളുടെ സ്വര്‍ണ്ണ ഇറക്കുമതി, ഇന്ത്യന്‍ വിപണികളില്‍ നിന്നുള്ള വിദേശ നിക്ഷേപകരുടെ പിന്മാറ്റം, ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ അമേരിക്ക ഏര്‍പ്പെടുത്തിയ ഉയര്‍ന്ന താരിഫുകളെക്കുറിച്ചുള്ള ആശങ്കകള്‍ എന്നീ ഘടകങ്ങളാണ് കാരണം.

X
Top