ജൂണിലെ ജിഎസ്ടി വരുമാനത്തിൽ 13.9% വളർച്ച; മുഖ്യകാരണം ഇറക്കുമതി വരുമാനത്തിലെ വൻ വർദ്ധനവ്അന്താരാഷ്ട്ര വിപണികളിൽ ഡിമാൻഡ് കുറയുന്നു; ജൂണിലെ മാനുഫാക്ചറിംഗ് പിഎംഐ മൂന്ന് മാസത്തെ താഴ്ന്ന നിരക്കിൽസ്വർണവിലയിൽ വീണ്ടും ഇടിവ്; ഒരു ലക്ഷം രൂപയിലേക്ക് അടുക്കുന്നുക്രൂഡോയിൽ വില ഇടിഞ്ഞു; പെട്രോൾ-ഡീസൽ വില കുറച്ച് നയാര2028ൽ ഇന്ത്യൻ ബാങ്കുകളുടെ കിട്ടാക്കടം 1.9 ശതമാനമായി ഉയർന്നേക്കുമെന്ന് ആർബിഐ 

കറന്‍സി പ്രിന്റിംഗ് പ്രസുകളോട് 24 മണിക്കൂറും പ്രവര്‍ത്തിക്കാന്‍ ആര്‍ബിഐ ആവശ്യപ്പെട്ടു

ന്യൂഡല്‍ഹി: നോട്ട് പ്രിന്റിംഗ് പ്രസുകളോട് 24 മണിക്കൂറും പ്രവര്‍ത്തിക്കാന്‍ ആവശ്യപ്പെട്ടിരിക്കയാണ് ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ). 2000 രൂപ പിന്‍വലിച്ച സാഹചര്യത്തില്‍ കൂടുതല്‍ 500 രൂപ നോട്ടുകള്‍ ബാങ്കുകളില്‍ എത്തിക്കാനാണ് ഇത്. 2000 രൂപ തിരിച്ചു നല്‍കാന്‍ തയ്യാറായി ഉപഭോക്താക്കള്‍ കൂട്ടമായി ബാങ്കുകളില്‍ എത്തുകയാണ്.

പല നഗരങ്ങളിലെ ബാങ്ക് ശാഖകളിലും തിരക്ക് വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ 2,000 രൂപ നോട്ടുകള്‍ മാറ്റാന്‍ തിരക്കുണ്ടെങ്കിലും നിക്ഷേപിക്കാനെത്തുന്നവര്‍ കുറവാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. 2018 ലും സമാനമായി കറന്‍സി അച്ചടി പ്രസുകള്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിച്ചിരുന്നു.

എടിഎമ്മുകളില്‍ കറന്‍സി ക്ഷാമം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണിത്. സെക്യൂരിറ്റി പ്രിന്റിംഗ് ആന്‍ഡ് മിന്റിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ (എസ്പിഎംസിഐഎല്‍) നാല് പ്രസ്സുകള്‍ ദിവസവും ശരാശരി 18-19 മണിക്കൂര്‍ 3-4 മണിക്കൂര്‍ ഇടവേളയില്‍ പ്രവര്‍ത്തിക്കുന്നു. 2016 നോട്ട്് നിരോധനക്കാലത്തും സമാനമായി പ്രസുകള്‍ 24×7 പ്രവര്‍ത്തിച്ചു.

X
Top