രാജ്യത്തിന്റെ ജിഡിപി കണക്കുകളില്‍ വാക്‌പോര് മുറുകുന്നുറിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ക്ക് സുപ്രീം കോടതിയുടെ താക്കീത്കൊച്ചി വിമാനത്താവളത്തിലെ ഭാവി വികസന പദ്ധതികള്‍ തയാറാക്കുന്നതിന് 6.64 കോടിയുടെ കരാർഗോതമ്പ് കയറ്റുമതി നിയന്ത്രണങ്ങൾ നീക്കി കേന്ദ്രസർക്കാർ; ആഭ്യന്തര വിപണിയിൽ വില കുതിച്ചുയരുന്നുഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് ഉയർത്തി ജപ്പാൻ ക്രെഡിറ്റ് റേറ്റിംഗ് ഏജൻസി; ഇന്ത്യയിപ്പോൾ ‘സ്ഥിരതയാർന്നത്’ എന്ന ഗണത്തിൽ

ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ഉയര്‍ന്നപ്പോള്‍ പിന്‍ബലമായത് അദാനി ഗ്രൂപ്പ് ഓഹരികള്‍

ന്യൂഡല്‍ഹി: ബെഞ്ച്മാര്‍ക്ക് സൂചികകള്‍ തിങ്കളാഴ്ച നേട്ടത്തിലായപ്പോള്‍ പിന്‍ബലമായത് അദാനി ഗ്രൂപ്പ് ഓഹരികള്‍. യുഎസ് ഇക്വിറ്റി നിക്ഷേപ സ്ഥാപനമായ ജിക്യുജി പാര്‍ട്‌ണേഴ്‌സ് നടത്തിയ 15,446 കോടി രൂപയുടെ നിക്ഷേപമാണ് പ്രതിസന്ധി വിട്ടുയരാന്‍ അദാനി ഗ്രൂപ്പിനെ സഹായിച്ചത്. തുടര്‍ന്ന് ഗ്രൂപ്പ് ഓഹരികള്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ഉയര്‍ന്നു.

ഗ്രൂപ്പിന്റെ പതാക വാഹക കമ്പനിയായ അദാനി എന്റര്‍പ്രൈസസ് തിങ്കളാഴ്ച 5.45 ശതമാനം നേട്ടത്തില്‍ 1982 രൂപയിലാണ് ക്ലോസ് ചെയ്തത്. അദാനി ഗ്രീന്‍ എനര്‍ജി, അദാനി ടോട്ടല്‍ ഗ്യാസ്, അദാനി വില്‍മര്‍, അദാനി പവര്‍, അദാനി ട്രാന്‍സ്മിഷന്‍ എന്നിവ 5% അപ്പര്‍ സര്‍ക്യൂട്ടിലെത്തി.

നേരത്തെ അദാനിഗ്രൂപ്പ് പ്രമോട്ടര്‍മാരില്‍ നിന്നും ജിക്യുജി ഓഹരികള്‍ ഏറ്റെടുത്തിരുന്നു. 5,460 കോടി രൂപയുടെ അദാനി എന്റര്‍പ്രൈസസ്, 5,282 കോടി രൂപയുടെ അദാനി പോര്‍ട്ട്സ് & സെസ്, 2,806 കോടി രൂപയുടെ അദാനി ഗ്രീന്‍ എനര്‍ജി, 1,898 കോടി രൂപയുടെ വൈദ്യുതി വിതരണക്കാരായ അദാനി ട്രാന്‍സ്മിഷന്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. വില്‍പ്പനയില്‍ നിന്നുള്ള വരുമാനം കടം തിരിച്ചടയ്ക്കാനും മറ്റ് ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുമെന്ന് ഗ്രൂപ്പ് പ്രമോട്ടര്‍മാര്‍ വ്യക്തമാക്കി.

തിങ്കളാഴ്ച, സെന്‍സെക്സ് 415.49 പോയിന്റ് അഥവാ 0.69 ശതമാനം ഉയര്‍ന്ന് 60224.46 ലെവലിലും നിഫ്റ്റി 117.20 പോയിന്റ് അഥവാ 0.67 ശതമാനം ഉയര്‍ന്ന് 17711.50 ലെവലിലുമാണ് ക്ലോസ് ചെയ്തത്.

X
Top