ദേശീയ മിനിമം വേതന പരിധി നടപ്പാക്കാൻ കേന്ദ്ര നീക്കം; സംസ്ഥാനങ്ങളുമായി ചർച്ച തുടങ്ങിഇന്ത്യയുടെ വ്യാപാരക്കമ്മിയില്‍ വര്‍ദ്ധനവ്ഇന്ത്യ-യു.എസ് വ്യാപാര കരാർ: മത്സരക്ഷമതയെച്ചൊല്ലിയുള്ള ചർച്ചകൾ തുടരുന്നുവെന്ന് കേന്ദ്ര സർക്കാർജൂണിൽ രാജ്യത്തെ വിലക്കയറ്റം ഉയർന്ന നിരക്കിൽവ്യാപാര കരാർ പെട്ടെന്ന് വേണമെന്ന യുഎസിന്റെ ആവശ്യം ഇന്ത്യ തള്ളിയെന്ന് റിപ്പോർട്ട്

അരലക്ഷം ജനസംഖ്യയുള്ളിടത്ത് റെയില്‍പ്പാത; സാധ്യതാപട്ടികയില്‍ കേരളത്തിലെ 4 നഗരങ്ങള്‍

കൊച്ചി: റെയില്വേ സൗകര്യം ഇല്ലാത്ത, അരലക്ഷത്തിനുമേല് ജനസംഖ്യയുള്ള നഗരങ്ങളിലേക്ക് പുതിയപാത നിര്മിക്കാന് റെയില്വേ ഒരുങ്ങുന്നു. കേരളത്തില് നിന്ന് മഞ്ചേരി, മലപ്പുറം, കൊടുങ്ങല്ലൂര്, നെടുമങ്ങാട് എന്നീ നഗരങ്ങള് റെയില്വേ ബോര്ഡിന്റെ സാധ്യതാപട്ടികയില് ഇടംനേടി.

സാധ്യത പഠിക്കാന് സോണല് റെയില്വേ ഓഫീസുകള്ക്ക് റെയില്വേ ബോര്ഡ് കഴിഞ്ഞ ദിവസം നിര്ദേശം നല്കി. ഡിസംബര് രണ്ടിനകം റിപ്പോര്ട്ട് നല്കണം.

52,405 ജനസംഖ്യയുള്ള തൊടുപുഴ നഗരസഭയുടെ വിശദാംശങ്ങള് അടങ്ങിയ ഫോര്മാറ്റാണ് സാധ്യത പഠിക്കാനായി റെയില്വേ ബോര്ഡ് നല്കിയത്.

തൊടുപുഴ നിലവില് അങ്കമാലി-ശബരി റെയില്വേ പദ്ധതിയുടെ ഭാഗമാണ്. അതിനാലാണ് പുതിയ സാധ്യതാപട്ടികയില് തൊടുപുഴ ഉള്പ്പെടാത്തത്. ശബരിപാതയ്ക്ക് അനുമതി വേഗംലഭിക്കാനും പുതിയ നീക്കം വഴിയൊരുക്കിയേക്കും.

ഗതാഗത വികസനത്തിനുള്ള പ്രധാനമന്ത്രി ഗതിശക്തി പദ്ധതിയില് ശബരിപാത ഉള്പ്പെടുത്തുന്നതിന് ചര്ച്ചകള് സജീവമാണ്. നിര്ദിഷ്ട ശബരിപദ്ധതിയുടെ മൂന്നാംഘട്ടത്തിലുള്ള നെടുമങ്ങാട് (ജനസംഖ്യ 60,161) സാധ്യതാപട്ടികയിലുള്ളതും ശബരിപാതയ്ക്ക് ഗുണമാകും.

ഗതിശക്തി പദ്ധതിക്കുവേണ്ടി ഗുജറാത്തിലെ ഭാസ്കരാചാര്യ നാഷണല് ഇന്സ്റ്റ്യൂട്ട് ഫോര് സ്പെയ്സ് ആപ്ലിക്കേഷന്സ് ആന്ഡ് ജിയോ ഇന്ഫോമാറ്റിക്സ് (ബിഐഎസ്എജി) ആണ് 80 നഗരങ്ങളെ തിരഞ്ഞെടുത്തത്.

X
Top