2028 ഓടെ ഇന്ത്യ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയാകുമെന്ന് ഐഎംഎഫ്; 2030ല്‍ 7.1 ട്രില്യണ്‍ ഡോളര്‍ സ്വപ്നംകരവഴി കണ്ടെയ്നർ നീക്കം: രാജ്യാന്തര ചരക്കുകവാടമാകാൻ വിഴിഞ്ഞം; ആദ്യ ബുക്കിങ് അമേരിക്കയിലെ ഹൂസ്റ്റണിലേക്ക്ഫ്രാൻസുമായി വമ്പന്‍ പ്രതിരോധ കരാറിന് ഇന്ത്യ; റഫാല്‍ യുദ്ധവിമാനങ്ങള്‍ രാജ്യത്ത് തന്നെ നിര്‍മ്മിക്കുംരാജ്യത്ത് സ്റ്റീലിന് വൻ ഡിമാൻഡ്; ഉപഭോഗം റെക്കോർഡിൽ, ഇറക്കുമതി ആശ്രയത്വം തുടരുന്നുആഗോള വിപണികളുമായി മത്സരിക്കാൻ ഇന്ത്യ; ഇറക്കുമതി തീരുവ 10 ശതമാനത്തിൽ താഴെയാക്കും

ക്വിക്ക് ടച്ച് ടെക് ഐപിഒ ഏപ്രില്‍ 18 ന്

മുംബൈ: ക്വിക്ക് ടച്ച് ടെക്നോളജീസ് എസ്എംഇ ഐപിഒ ഏപ്രില്‍ 18 ന് തുടങ്ങും. 10 രൂപ മുഖവിലയും 9.33 കോടി രൂപ വരെ മൂല്യവുമുള്ള 1,530,000 ഇക്വിറ്റി ഷെയറുകളാണ് ഇഷ്യു ചെയ്യുക. 61 രൂപയാണ് ഇഷ്യുവില നിശ്ചയിച്ചിരിക്കുന്നത്.

2000 ഷെയറുകളുടെ ലോട്ടിന് മിനിമം ഓര്‍ഡര്‍ നല്‍കാനാകും. ഏപ്രില്‍ 21 ന് അവസാനിക്കുന്ന ഐപിഒയുടെ ലീഡ് മാനേജര്‍മാര്
ഷെയര്‍ ഇന്ത്യ ക്യാപിറ്റല്‍ സര്‍വീസസ് ഖംബട്ട സെക്യൂരിറ്റീസ്. സ്‌കൈലൈന്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ് രജിസ്ട്രാറാകും.

എന്‍എസ്ഇ എസ്എംഇയില്‍ മെയ് 2 നായിരിക്കും ലിസ്റ്റിംഗ്. അലോട്ട്മെന്റ് ലിസ്റ്റ് ഏപ്രില്‍ 6 ന് തയ്യാറാകും. ഇഷ്യുവിന്റെ 50 ശതമാനം റീട്ടെയില്‍ നിക്ഷേപകര്‍ക്കായും 50 ശതമാനം അധിസമ്പന്നര്‍ക്കായും മാറ്റിവച്ചിട്ടുണ്ട്.

2013 ല്‍ പ്രമോട്ടര്‍മാരായ ഗൗരവ് ജിന്‍ഡാലും മധുവും ചേര്‍ന്നാണ് കമ്പനി രൂപീകരിക്കുന്നത്. ഒരു വിവരസാങ്കേതികവിദ്യ സ്ഥാപനമാണ് ക്വിക്ക് ടച്ച്.

X
Top