ഇൻഫോപാർക്ക് ഫേസ്-4 വികസനം അന്തിമഘട്ടത്തിൽ; വമ്പൻ ഐ.ടി–കൊമേഴ്സ്യൽ പദ്ധതികൾ ഒരുങ്ങുന്നുഇന്ത്യയിലെ സ്വത്ത് വിറ്റ് പണം വിദേശത്തേക്ക് മാറ്റാന്‍ പ്രവാസികള്‍കടലിനടിയിലെ എണ്ണ തേടി ഇന്ത്യയുടെ വമ്പൻ നീക്കം; 80,000 കോടി രൂപ ചെലവിൽ വരുന്നു സമുദ്ര മന്ഥൻ പദ്ധതിഇന്ത്യയുടെ സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതി 10 ബില്യണ്‍ ഡോളറിലേക്ക്ഇന്ത്യ-ചൈന അതിര്‍ത്തി വ്യാപാരം ഓഗസ്റ്റ് ഒന്നുമുതല്‍; ലിപുലേഖ് വീണ്ടും സജീവമാകുന്നു

അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില ഉയര്‍ന്നു

ലണ്ടന്‍: യുഎസും യൂറോപ്യന്‍ യൂണിയനും വ്യാപാര ഉടമ്പടിയില്‍ ഒപ്പുവച്ചതിനെ തുടര്‍ന്ന് അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില ഉയര്‍ന്നു. ചൈന-യുഎസ് ചര്‍ച്ച പുരോഗമിക്കുന്നതും തുണയായി.

ബ്രെന്റ് ക്രൂഡ് അവധി 22 സെന്റ് അഥവാ 0.32 ശതമാനം ഉയര്‍ന്ന് ബാരലിന് 68.66 ഡോളറിലും യുഎസ് വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റ് ക്രൂഡ് 22 സെന്റ് അഥവാ 0.34 ശതമാനം ഉയര്‍ന്ന് ബാരലിന് 65.38 ഡോളറിലുമാണ് വ്യാപാരത്തിലുള്ളത്.

അതേസമയം ഒപെക്ക് പ്ലസ് ലഭ്യത വര്‍ധിപ്പിച്ചത് നേട്ടം പരിമിതമാക്കി. ഒപെക്ക് രാജ്യങ്ങളുടെ തിങ്കളാഴ്ചയിലെ മീറ്റിംഗ് ഉത്പാദനത്തില്‍ സ്ഥിരത നിലനിര്‍ത്തുമെന്നാണ് റിപ്പോര്‍ട്ട്.

ആഗോള എണ്ണ ആവശ്യകത ജൂലൈയില്‍ പ്രതിദിനം 600,000 ബാരല്‍ വര്‍ദ്ധിച്ചതായി ജെ പി മോര്‍ഗന്‍ വിശകലന വിദഗ്ധര്‍ അറിയിക്കുന്നു. ആഗോള എണ്ണ ശേഖരവും അതേസമയം പ്രതിദിനം 1.6 ദശലക്ഷം ബാരല്‍ വര്‍ദ്ധിച്ചിട്ടുണ്ട്.

ആഗോള വ്യാപാര അനിശ്ചിതത്വവും വെനിസ്വേല ഉത്പാദനം ഉയര്‍ത്തിയതിനെയും തുടര്‍ന്ന് വെള്ളിയാഴ്ച എണ്ണവില മൂന്ന് ആഴ്ചയിലെ കുറവ് വിലയിലെത്തിയിരുന്നു.

X
Top