ഇന്ത്യയുടെ 1.59 ബില്യൺ ഡോളറിന്റെ യൂറോപ്യൻ വിപണി സുരക്ഷിതം; മത്സ്യ-സമുദ്രോല്‍പ്പന്നങ്ങള്‍, മുട്ട, തേന്‍, എന്നിവ കയറ്റുമതി ചെയ്യാന്‍ അനുമതിയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തിരാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് വർധിച്ചെന്ന് കേന്ദ്രസർക്കാർമെയ് മാസത്തെ സ്വർണ ഇറക്കുമതിയില്‍ വന്‍ ഇടിവ്സൗരോർജ ഉൽപ്പാദനത്തിൽ വൻ കുതിപ്പുണ്ടാകുമെന്ന് നുവാമലോകത്തെ ഞെട്ടിച്ച് ഇന്ത്യയുടെ കയറ്റുമതി കുതിപ്പ്

മുന്നേറ്റം തുടരുമെന്ന് വിദഗ്ധര്‍

മുംബൈ:ചൈന ഉള്‍പ്പെടെയുള്ള മിക്ക ആഗോള സമ്പദ്വ്യവസ്ഥകളും പ്രതിസന്ധിയിലായ ഘട്ടത്തില്‍ ഇന്ത്യ ഒരു പച്ചതുരുത്താകുന്നു. ഈ സാഹചര്യത്തിലാണ് നിക്ഷേപകര്‍ പ്രാദേശിക ഓഹരികളില്‍ വിശ്വാസം പ്രകടിപ്പിക്കുന്നത്,കോടക് സെക്യൂരിറ്റീസിലെ അമോല്‍ അത്തവാല വിലയിരുത്തി. എല്ലാ വളര്‍ച്ചാ പാരാമീറ്ററുകളിലും ശക്തമായ വീണ്ടെടുക്കല്‍ കാണിക്കുന്നുണ്ടെന്നും മുന്നോട്ട് പോകാന്‍ ഇന്ത്യ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

സാങ്കേതികമായി, പ്രതിദിന ചാര്‍ട്ടില്‍ ബ്രേക്ക് ഔട്ട് തുടര്‍ച്ചയും പ്രതിവാര ചാര്‍ട്ടില്‍ ദീര്‍ഘ മെഴുകുതിരിയും രൂപീകരിക്കപ്പെട്ടിട്ടുണ്ട്. ബുള്ളുകളെ സംബന്ധിച്ച് 19050-19000 പ്രധാന പിന്തുണ മേഖലകളായി പ്രവര്‍ത്തിക്കും. 19300-19400 ആയിരിക്കും നിര്‍ണ്ണായക പ്രതിരോധം.

അതേസമയം 19,000 ത്തിന് താഴെ ദീര്‍ഘകാല സ്ഥാനങ്ങള്‍ പണമാക്കി മാറ്റപ്പെടാം. ഏകീകരണത്തിന് ശേഷമുള്ള തകര്‍ച്ചയും പിന്നീടുള്ള തിരിച്ചുവരവും വിപണിയുടെ ശക്തിയെ കാണിക്കുന്നതായി, എല്‍കെപി സെക്യൂരിറ്റീസ് സീനിയര്‍ ടെക്‌നിക്കല്‍ അനലിസ്റ്റ് , രൂപക് ദേ പറയുന്നു.നിഫ്റ്റി ചലിക്കുന്ന എല്ലാ മൂവിംഗ് ആവറേജിനും മുകളിലായതിനാല്‍ മൊത്തത്തിലുള്ള പ്രവണത പോസിറ്റീവാണ്.

കൂടാതെ മൊമന്റം ഇന്‍ഡിക്കേറ്ററായ ആര്‍എസ്‌ഐ ബുള്ളിഷ് ക്രോസോവര്‍ കാണിക്കുന്നു. ഇത് ശക്തമായ ആവേഗത്തിന്റെ സൂചനയാണ്.

X
Top