യുഎഇ-ഇന്ത്യ സ്വർണ്ണ ഇറക്കുമതി അനിശ്ചിതത്വത്തിൽ; ഇറക്കുമതി കുറയ്ക്കാനുള്ള കേന്ദ്രസർക്കാർ നീക്കമെന്നും സംശയംലോക കളിപ്പാട്ട വിപണി പിടിക്കാന്‍ പ്രത്യേക പദ്ധതിയുമായി കേന്ദ്രംതുരുമ്പെടുക്കൽ മൂലം ഇന്ത്യയ്ക്ക് പ്രതിവര്‍ഷ നഷ്ടം 14 ലക്ഷം കോടി രൂപഇന്ത്യൻ വിവാഹങ്ങളിൽ വിപ്ലവകരമായ മാറ്റം; 2028 ഓടെ മൂന്നിലൊന്നും ഡെസ്റ്റിനേഷൻ വിവാഹങ്ങളാകുമെന്ന് റിപ്പോർട്ടുകൾഇന്ത്യയിലും പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കും

വിപണിയില്‍ ഇടിവ് തുടരുന്നു, നിഫ്റ്റി 24600 ന് താഴെ

മുംബൈ: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പണനയം പ്രഖ്യാപിച്ച ദിവസം ഇക്വിറ്റി വിപണിയില്‍ ഇടിവ് ദൃശ്യമായി. നിരക്കിനോട് പ്രതികരിക്കുന്ന ഓഹരികളുടെ തകര്‍ച്ചയാണ് ബെഞ്ച്മാര്‍ക്കുകളെ ബാധിച്ചത്.

റിപ്പോ നിരക്ക് 5.5 ശതമാനത്തില്‍ നിലനിര്‍ത്തിയതും ന്യൂട്രല്‍ പോളിസി നിലപാടും ഡോവിഷ് സമീപനം പ്രതീക്ഷിച്ചവരെ നിരാശപ്പെടുത്തി.

നിഫ്റ്റി 75.35 പോയിന്റ് അഥവാ 0.31 ശതമാനം ഇടിഞ്ഞ് 24 574 ലെവലിലും സെന്‍സെക്‌സ് 166 പോയിന്റ് അഥവാ 0.21 ശതമാനം ഇടിഞ്ഞ് 80543.99 ലെവലിലുമാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ ഒരു ശതമാനം വീതം ഇടിഞ്ഞു.

വിപ്രോ, സണ്‍ ഫാര്‍മ, ജിയോ ഫിനാന്‍ഷ്യല്‍, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ടെക്ക് മഹീന്ദ്ര എന്നിവയാണ് കനത്ത ഇടിവ് നേരിട്ടത്. ഏഷ്യന്‍ പെയിന്റ്‌സ്, എച്ച്ഡിഎഫ്‌സി ലൈഫ്, ട്രെന്റ്, അദാനി പോര്‍ട്ട്‌സ്, ഭാരതി ഇലക്ട്രോണിക്‌സ് എന്നിവ നേട്ടം കൊയ്തപ്പോള്‍ മേഖലകളില്‍ പൊതുമേഖല ബാങ്ക് (0.6 ശതമാനം ഉയര്‍ന്നു) ഒഴികെയുള്ളവയെല്ലാം നഷ്ടത്തിലാണ്.

ഐടി, മീഡിയ, റിയാലിറ്റി, ഫാര്‍മ, എഫ്എംസിജി എന്നിവ 1-2 ശതമാനം വീതമാണ് പൊഴിച്ചത്.

X
Top