ഇന്ത്യൻ മാമ്പഴങ്ങളുടെ കയറ്റുമതി ജപ്പാൻ നിരോധിച്ചു; അണുവിമുക്തമാക്കുന്നതിൽ ഗുരുതര വീഴ്ചവളർച്ചയിൽ റെക്കോർഡ് നേട്ടവുമായി എംഎസ്എംഇകൾഊർജ്ജ മേഖലയിൽ ഇന്ത്യയ്ക്ക് ചരിത്ര കുതിപ്പ്; 2026-ൽ നിക്ഷേപം റെക്കോർഡ് 170 ബില്യൺ ഡോളറിലെത്തുംഅവശ്യ സാധനങ്ങളുടെ വില ഉയരാന്‍ സാധ്യതയെന്ന് പഠനംകേരളത്തെ ആഗോള വ്യവസായ ഹബ്ബാക്കി മാറ്റുമെന്ന് നയപ്രഖ്യാപനം; പോർട്ടുകളും പാർക്കുകളും അടിമുടിമാറും

ദാമോദർ വാലി കോർപ്പറേഷനുമായി ധാരണാപത്രം ഒപ്പുവച്ച്‌ എൻഎച്ച്പിസി

ഡൽഹി: ജലവൈദ്യുത, പമ്പ് സംഭരണ പദ്ധതികൾ സ്ഥാപിക്കാൻ സംയുക്ത സംരംഭ കമ്പനി (ജെവിസി) രൂപീകരിക്കുന്നതിന് ദാമോദർ വാലി കോർപ്പറേഷനുമായി ധാരണാപത്രം (എംഒയു) ഒപ്പുവച്ച്‌ എൻഎച്ച്പിസി. ജലവൈദ്യുത പദ്ധതികളും പമ്പ് സംഭരണ പദ്ധതികളും ഊർജ സംഭരണ പരിഹാരങ്ങളായി സംയുക്തമായി പ്രയോജനപ്പെടുത്താൻ രണ്ട് ഊർജ്ജ മേഖലാ സ്ഥാപനങ്ങൾ തമ്മിലുള്ള ധാരണാപത്രം വിഭാവനം ചെയ്യുന്നു. 2030-ഓടെ 500 ജിഗാവാട്ട് (GW) പുനരുപയോഗ ഊർജവും 2070-ഓടെ നെറ്റ് സീറോയും കൈവരിക്കുക എന്ന ഊർജ്ജ സംക്രമണത്തിന്റെ ദേശീയ ലക്ഷ്യത്തിന് അനുസൃതമാണിതെന്ന് കമ്പനികൾ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.

ഇന്ത്യയിലെ ജലവൈദ്യുത വികസനത്തിനുള്ള ഏറ്റവും വലിയ സ്ഥാപനമാണ് എൻഎച്ച്പിസി. സൗരോർജ്ജ, കാറ്റ് വൈദ്യുതി മേഖലയിലും ഇത് അതിന്റെ പ്രവർത്തനം വൈവിധ്യവൽക്കരിച്ചിട്ടുണ്ട്. കമ്പനിയിൽ ഇന്ത്യാ ഗവൺമെന്റിന് 70.95 ശതമാനം ഓഹരിയുണ്ട്. കമ്പനിയുടെ ഏകീകൃത അറ്റാദായം 5.61 ശതമാനം വർധിച്ച് 467.15 കോടി രൂപയിലെത്തിയിരുന്നു. അതേസമയം, ബിഎസ്ഇയിൽ എൻഎച്ച്പിസിയുടെ ഓഹരികൾ 0.74 ശതമാനം ഇടിഞ്ഞ് 33.45 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.  

X
Top