Alt Image
കേരളം നിക്ഷേപസൗഹൃദസംസ്ഥാനമായി മാറിക്കഴിഞ്ഞെന്ന് മുഖ്യമന്ത്രിഇന്ത്യയില്‍ നിന്നുള്ള ഇലക്ട്രോണിക്സ് കയറ്റുമതി വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ട്ഒരു ലക്ഷം കോടിയുടെ അർബൻ ചലഞ്ച് ഫണ്ടിന് അംഗീകാരം; നഗരവികസനത്തിന് മണി ചലഞ്ചുമായി കേന്ദ്രംഇന്ത്യ ഏറ്റവും കൂടുതൽ എണ്ണ വാങ്ങുന്നത് സൗദിയിൽ നിന്ന്റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങുന്നത് അവസാനിപ്പിക്കുമെന്ന് ഇന്ത്യ ഉറപ്പു നൽകിയെന്ന് യുഎസ്

ദാമോദർ വാലി കോർപ്പറേഷനുമായി ധാരണാപത്രം ഒപ്പുവച്ച്‌ എൻഎച്ച്പിസി

ഡൽഹി: ജലവൈദ്യുത, പമ്പ് സംഭരണ പദ്ധതികൾ സ്ഥാപിക്കാൻ സംയുക്ത സംരംഭ കമ്പനി (ജെവിസി) രൂപീകരിക്കുന്നതിന് ദാമോദർ വാലി കോർപ്പറേഷനുമായി ധാരണാപത്രം (എംഒയു) ഒപ്പുവച്ച്‌ എൻഎച്ച്പിസി. ജലവൈദ്യുത പദ്ധതികളും പമ്പ് സംഭരണ പദ്ധതികളും ഊർജ സംഭരണ പരിഹാരങ്ങളായി സംയുക്തമായി പ്രയോജനപ്പെടുത്താൻ രണ്ട് ഊർജ്ജ മേഖലാ സ്ഥാപനങ്ങൾ തമ്മിലുള്ള ധാരണാപത്രം വിഭാവനം ചെയ്യുന്നു. 2030-ഓടെ 500 ജിഗാവാട്ട് (GW) പുനരുപയോഗ ഊർജവും 2070-ഓടെ നെറ്റ് സീറോയും കൈവരിക്കുക എന്ന ഊർജ്ജ സംക്രമണത്തിന്റെ ദേശീയ ലക്ഷ്യത്തിന് അനുസൃതമാണിതെന്ന് കമ്പനികൾ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.

ഇന്ത്യയിലെ ജലവൈദ്യുത വികസനത്തിനുള്ള ഏറ്റവും വലിയ സ്ഥാപനമാണ് എൻഎച്ച്പിസി. സൗരോർജ്ജ, കാറ്റ് വൈദ്യുതി മേഖലയിലും ഇത് അതിന്റെ പ്രവർത്തനം വൈവിധ്യവൽക്കരിച്ചിട്ടുണ്ട്. കമ്പനിയിൽ ഇന്ത്യാ ഗവൺമെന്റിന് 70.95 ശതമാനം ഓഹരിയുണ്ട്. കമ്പനിയുടെ ഏകീകൃത അറ്റാദായം 5.61 ശതമാനം വർധിച്ച് 467.15 കോടി രൂപയിലെത്തിയിരുന്നു. അതേസമയം, ബിഎസ്ഇയിൽ എൻഎച്ച്പിസിയുടെ ഓഹരികൾ 0.74 ശതമാനം ഇടിഞ്ഞ് 33.45 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.  

X
Top