ഇന്ത്യൻ മാമ്പഴങ്ങളുടെ കയറ്റുമതി ജപ്പാൻ നിരോധിച്ചു; അണുവിമുക്തമാക്കുന്നതിൽ ഗുരുതര വീഴ്ചവളർച്ചയിൽ റെക്കോർഡ് നേട്ടവുമായി എംഎസ്എംഇകൾഊർജ്ജ മേഖലയിൽ ഇന്ത്യയ്ക്ക് ചരിത്ര കുതിപ്പ്; 2026-ൽ നിക്ഷേപം റെക്കോർഡ് 170 ബില്യൺ ഡോളറിലെത്തുംഅവശ്യ സാധനങ്ങളുടെ വില ഉയരാന്‍ സാധ്യതയെന്ന് പഠനംകേരളത്തെ ആഗോള വ്യവസായ ഹബ്ബാക്കി മാറ്റുമെന്ന് നയപ്രഖ്യാപനം; പോർട്ടുകളും പാർക്കുകളും അടിമുടിമാറും

ഇന്ത്യന്‍ ഖജനാവിലേയ്ക്ക് 2.16 ലക്ഷം കോടി എത്തിച്ച് മുകേഷ് അംബാനി; ഓഹരി നിക്ഷേപകര്‍ക്ക് 6 രൂപ ലാഭവിഹിതം

ന്ത്യ കടുത്ത സാമ്പത്തിക സമ്മര്‍ദം നേരിടുന്ന സമയത്ത് ഖജനാവില്‍ 2,16,472 കോടി എത്തിച്ച് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി . 2025- 26 സാമ്പത്തിക വര്‍ഷത്തില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ദേശീയ ഖജനാവിലേക്കു നല്‍കിയ സംഭാവനയെ പറ്റിയാണ് പറയുന്നത്. 2024- 25 സാമ്പത്തിക വര്‍ഷത്തില്‍ 2,10,269 കോടി രൂപയായിരുന്നു റിലയന്‍സ് നല്‍കിയ വിഹിതം.

അതായത് കടുത്ത സാമ്പത്തിക സമ്മര്‍ദങ്ങള്‍ക്കിടയിലും റിലയന്‍സിന്റെ സംഭാവന വാര്‍ഷികാടിസ്ഥാനത്തില്‍ 2.95% വര്‍ധിച്ചു. സര്‍ക്കാര്‍ ഖജനാവിലേയ്ക്ക് ഏറ്റവും കൂടുതല്‍ സംഭാവന ചെയ്യുന്ന രാജ്യത്തെ ഏറ്റവും മികച്ച കമ്പനികളില്‍ ഒന്നായി റിലയന്‍സ് തുടരുന്നു. കമ്പനിയുടെ 2025- 26 വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍ ഉള്ളത്.

സംഭാവന 15 ലക്ഷം കോടി കടന്നു
സാമ്പത്തിക വര്‍ഷത്തില്‍ സര്‍ക്കാരിന് നല്‍കിയ നികുതികള്‍, തീരുവകള്‍, ലെവികള്‍, മറ്റ് പേയ്മെന്റുകള്‍ എന്നിവ അടങ്ങുന്നതാണ് ഈ സംഭാവന. കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ റിലയന്‍സ് ഈ ഇനത്തില്‍ ദേശീയ ഖജനാവിലേക്കു നല്‍കിയ മൊത്തം സംഭാവന 15 ലക്ഷം കോടി രൂപ കവിഞ്ഞതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

100 രൂപയില്‍ 47 ഉം സര്‍ക്കാരിന്
കഴിഞ്ഞ സാമ്പത്തിക വര്‍ഷം റിലയന്‍സ് സൃഷ്ടിച്ച മൂല്യം പങ്കാളികള്‍ക്കിടയില്‍ എങ്ങനെ വിതരണം ചെയ്തുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. മൊത്തം സൃഷ്ടിക്കപ്പെട്ട മൂല്യം 4,63,448 കോടി രൂപയാണ്. ഇതിന്റെ ഏറ്റവും വലിയ വിഹിതം ലഭിച്ചത് സര്‍ക്കാരിന് ആണ്. അതായത് 2,16,472 കോടിയെന്നത് സൃഷ്ടിക്കപ്പെട്ട മൊത്തം മൂല്യത്തിന്റെ 46.7% ആണ്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ റിലയന്‍സ് ഓരോ 100 രൂപ മൂല്യം സൃഷ്ടിക്കുമ്പോഴും ഏകദേശം 47 രൂപ ഖജനാവില്‍ എത്തുന്നു.

ബാക്കി വികസനത്തിന്
സൃഷ്ടിക്കപ്പെട്ട മൂല്യത്തിന്റെ രണ്ടാമത്തെ വലിയ പങ്ക് ബിസിനസ് വിപുലീകരണത്തിനായി വീണ്ടും നിക്ഷേപിക്കപ്പെട്ടു. 1,63,815 കോടി രൂപയാണ് ഗ്രൂപ്പിലുടനീളം പുനര്‍നിക്ഷേപിക്കപ്പെട്ടത്. ഇത് സൃഷ്ടിക്കപ്പെട്ട മൊത്തം മൂല്യത്തിന്റെ 35.3% വരും.

മൂലധന വായ്പാ ദാതാക്കള്‍ക്ക് 43,152 കോടി രൂപ (9.3%) നല്‍കി. അതേസമയം ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ക്കായി 30,318 കോടി രൂപ (6.5%) ചെലവഴിച്ചു. ഓഹരി മൂലധന ദാതാക്കള്‍ക്ക് 7,443 കോടി രൂപ (1.6%), സിഎസ്ആര്‍ സംരംഭങ്ങളിലൂടെ സമൂഹ പ്രവര്‍ത്തനങ്ങള്‍ക്ക് 2,248 കോടി രൂപ (0.5%) എന്നിങ്ങനെയാണ് മൂല്യം ചെലവഴിച്ചത്.

റിലയന്‍സ്- ക്യൂ 4 ഹൈലൈറ്റ്
2026 മാര്‍ച്ച് 31 ന് അവസാനിച്ച നാലാം പാദത്തില്‍ റിലയന്‍സിന്റെ അറ്റാദായം വാര്‍ഷികാടിസ്ഥാനത്തില്‍ 13% ഇടിഞ്ഞ് 16,971 കോടിയിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേസമയം ഇത് 19,407 കോടി രൂപയായിരുന്നു. അതേസമയം നാലാം പാദത്തില്‍ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 13% വര്‍ധിച്ച് 2.98 ലക്ഷം കോടിയായി.

2026 സാമ്പത്തിക വര്‍ഷത്തെ പ്രവര്‍ത്തനം കമ്പനിക്ക് വളരെ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നുവെന്ന് മുകേഷ് അംബാനി പറഞ്ഞു. ഭൗമരാഷ്ട്രീയ തടസങ്ങള്‍, അസ്ഥിരമായ ഊര്‍ജ്ജ വില, മാറിക്കൊണ്ടിരിക്കുന്ന ആഗോള വ്യാപാര രീതികള്‍ എന്നിവ പ്രവര്‍ത്തനങ്ങളെ ബാധിച്ചു. കമ്പനിയുടെ വൈവിധ്യമാര്‍ന്ന ബിസിനസ് പോര്‍ട്ട്ഫോളിയോയും, ശക്തമായ ആഭ്യന്തര ശ്രദ്ധയുമാണ് ബാഹ്യ അസ്ഥിരതകളെ മറികടക്കാന്‍ സഹായിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2026 സാമ്പത്തിക വര്‍ഷത്തില്‍ മൊത്തം 11,75,919 കോടി രൂപയുടെ വരുമാനമാണ് റിലയന്‍സ് റിപ്പോര്‍ട്ട് ചെയ്തത്. ഇത് ഏകദേശം 124 ബില്യണ്‍ ഡോളറിന് തുല്യമാണ്. 2025 സാമ്പത്തിക വര്‍ഷത്തേക്കാള്‍ 10% കൂടുതലാണിത്. വാര്‍ഷിക എബിറ്റഡ 13.4% വാര്‍ഷിക വളര്‍ച്ചയോടെ 2,07,911 കോടി രൂപയായി. നികുതിക്ക് ശേഷമുള്ള ലാഭം 17.8% വര്‍ദ്ധിച്ച് 95,754 കോടി രൂപയായി.

ഓഹരി നിക്ഷേപകര്‍ക്ക് ലാഭവിഹിതം
കമ്പനിയുടെ 49-ാമത് വാര്‍ഷിക പൊതുയോഗം ഓഹരി നിക്ഷേപകരെയും പരിഗണിച്ചിട്ടുണ്ട്. 2026 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ഓഹരിയൊന്നിന് 6 രൂപ ലാഭവിഹിതം നല്‍കാനാണ് ബോര്‍ഡ് നേരത്തെ ശുപാര്‍ശ ചെയ്തിരിക്കുന്നത്.

ലാഭവിഹിതത്തിന് അര്‍ഹരായ ഓഹരി ഉടമകളെ നിര്‍ണ്ണയിക്കുന്നതിനുള്ള റെക്കോര്‍ഡ് തീയതിയായി ജൂണ്‍ 5 ആണ്. അന്നേദിനം വ്യാപാരം അവസാനിക്കുമ്പോള്‍ കമ്പനി ബുക്കില്‍ പേരുള്ള നിക്ഷേപകര്‍ക്ക് ലാഭവിഹിതം ലഭിക്കും. വാര്‍ഷിക പൊതുയോഗത്തില്‍ അംഗീകരിച്ചാല്‍, മീറ്റിംഗ് കഴിഞ്ഞ് ഏഴ് ദിവസത്തിനുള്ളില്‍ ലാഭവിഹിതം നല്‍കും.

X
Top