രാജ്യത്തെ റീറ്റെയ്ൽ പണപ്പെരുപ്പം 8 മാസത്തെ ഉയരത്തിൽറെയിൽവേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളിൽ ഭക്ഷണ വില വർധിപ്പിച്ചുഅത്യാധുനിക ഫീച്ചറുകളുമായി ‘യുപിഐ ടാപ്പ് ആൻഡ് പേ’ എത്തിക്രെഡിറ്റ് സ്വിസ് ബോണ്ട് കേസ്: എച്ച്ഡിഎഫ്സി ബാങ്കിന് ബഹ്‌റൈൻ കോടതിയിൽ വൻ ആശ്വാസംഎൽ നിനോ രാജ്യത്തെ പഞ്ചസാര ഉൽപാദനത്തെ ബാധിക്കുന്നു; അടുത്ത വർഷം ഇറക്കുമതി വേണ്ടിവരുമെന്ന് റിപ്പോർട്ട്

അവശ്യ സാധനങ്ങളുടെ വില ഉയരാന്‍ സാധ്യതയെന്ന് പഠനം

മുംബൈ: അസംസ്‌കൃത വസ്തുക്കളുടെ വില ഉയരുന്നതിനാല്‍ അവശ്യ നിത്യോപയോഗ ഉല്‍പ്പന്നങ്ങളുടെ വിലകള്‍ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് സിസ്റ്റമാറ്റിക്സ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ട് പറയുന്നു. അസംസ്‌കൃത വസ്തുക്കളുടെ വില ശരാശരി 8-10 ശതമാനം വര്‍ദ്ധിച്ചതിനാല്‍ കഴിഞ്ഞ ഒന്ന് മുതല്‍ രണ്ട് മാസം വരെ വിവിധ വിഭാഗങ്ങളിലായി കമ്പനികള്‍ ഉല്‍പ്പന്ന വില ശരാശരി 3-7 ശതമാനം വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു.

ഉയര്‍ന്ന ഇന്‍പുട്ട് ചെലവുകള്‍ നികത്താന്‍ കമ്പനികള്‍ ശ്രമിക്കുന്നതിനാല്‍ ഭക്ഷണ, പാനീയ (എഫ് & ബി), ഹോം, പേഴ്സണല്‍ കെയര്‍ (എച്ച്പിസി) ഉല്‍പ്പന്നങ്ങളില്‍ കൂടുതല്‍ വില വര്‍ദ്ധനവിന് സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. 2027 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ ഉപഭോക്തൃ കമ്പനികളുടെ വരുമാനം കൂടാന്‍ ഈ വിലക്കയറ്റം സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

എന്നിരുന്നാലും, ചില്ലറ പണപ്പെരുപ്പം വര്‍ദ്ധിക്കുന്നത് വരും മാസങ്ങളില്‍ ഉപഭോഗ അളവുകളെ ബാധിച്ചേക്കാമെന്നും ഇത് മുന്നറിയിപ്പ് നല്‍കി. സമീപകാല വില വര്‍ദ്ധനവ് കമ്പനികളുടെ ലാഭം സംരക്ഷിക്കാന്‍ സഹായിച്ചേക്കാമെങ്കിലും, 2027 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ ആകെ മാര്‍ജിനിലുള്ള സമ്മര്‍ദ്ദം തുടരുമെന്ന് സിസ്റ്റമാറ്റിക്‌സ് റിസര്‍ച്ച് പറഞ്ഞു.

പാം ഓയില്‍, ക്രൂഡ്-ലിങ്ക്ഡ് ഇന്‍പുട്ടുകള്‍ എന്നിവയില്‍ ചെലവ് കുത്തനെ വര്‍ദ്ധിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ പാം ഓയില്‍ വില 11 ശതമാനവും ബ്രെന്റ് ക്രൂഡ് ഓയില്‍ വില 32 ശതമാനവും ഉയര്‍ന്നു. പാക്കേജിംഗ് ചെലവുകളില്‍ കുത്തനെ വര്‍ധനവുണ്ടായതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

ഹൈ-ഡെന്‍സിറ്റി പോളിയെത്തിലീന്‍ വില 56 ശതമാനം വര്‍ദ്ധിച്ചു. നിലവിലെ പണപ്പെരുപ്പത്തിന്റെ ആഘാതം 2027 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ പ്രതിഫലിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

X
Top