കടക്കെണിയിൽനിന്ന് കരകയറാൻ കടുത്ത നിയന്ത്രണങ്ങൾ; കിഫ്ബിയെ പൊളിച്ചെഴുതണം, ബെവ്‌കോ- സപ്ലൈകോ ലയനം പരിഗണിക്കണംകിഫ്ബി വായ്പകൾ വൻ ബാധ്യത, 21,000 കോടി രൂപയുടെ വായ്പ തിരിച്ചടവ് ബാധ്യത പൂർണ്ണമായും സർക്കാരിന്റെ മേലെന്ന് ധവളപത്രം80 ശതമാനവും ചെലവാകുന്നത് ശമ്പളത്തിനും പെൻഷനും പലിശക്കും; വിരമിക്കൽ പ്രായം കേന്ദ്ര മാതൃകയിൽ ഉയർത്തണമെന്നും ധവളപത്രംധവള പത്രത്തിന്റെ ഉള്ളടക്കം പുറത്ത്; സംസ്ഥാനത്തിന്‍റെ കടബാധ്യത 5.07 ലക്ഷം കോടി രൂപ, ട്രഷറി പ്രതിസന്ധി രൂക്ഷംഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാറില്‍ കല്ലുകടി

പുതിയ ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണം കൂടുന്നു; ജാഗ്രത അനിവാര്യം

കൊച്ചി: മാര്‍ക്കറ്റ് റാലി നടക്കുമ്പോള്‍ ഡീമാറ്റ് അക്കൗണ്ട് തുറക്കലുകളുടെ എണ്ണവും വര്‍ദ്ധിക്കുന്നു, വി കെ വിജയകുമാര്‍, ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് നിരീക്ഷിച്ചു. പുതിയ ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണം 13 മാസത്തെ ഉയര്‍ന്ന നിലയിലെത്തിയ പശ്ചാത്തലത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാര്‍ച്ചിലെ ഏറ്റവും താഴ്ന്ന നിരക്കില്‍ നിന്ന് നിഫ്റ്റി 15 ശതമാനം കുത്തനെ ഉയര്‍ന്നതും തല്‍ഫലമായി സമ്പത്ത് സൃഷ്ടിക്കപ്പെട്ടതും നിക്ഷേപകരെ ആകര്‍ഷിക്കുകയായിരുന്നു.

വിപണി സുസ്ഥിരമാകുന്നിടത്തോളം പ്രവണത തുടരും. അതേസമയം ഈ ചില്ലറ വില്‍പ്പന ആവേശത്തിന് ഒരു നെഗറ്റീവ് മാനമുണ്ട്. പുതിയ നിക്ഷേപകര്‍ സാധാരണയായി താഴ്ന്ന നിലവാരമുള്ള സ്‌മോള്‍ ക്യാപ്പുകളെ പിന്തുടരുകയും ബബിളുകള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യും.

നിലവില്‍ ഇത്തരമൊരു പ്രവണത ദൃശ്യമാണെന്ന് വിജയകുമാര്‍ അറിയിച്ചു. ഈ ഘട്ടത്തില്‍ ജാഗ്രതയാണ് അനിവാര്യം. ദുര്‍ബലമായ ആഗോള പ്രവണത, വെള്ളിയാഴ്ച ആഭ്യന്തര വിപണികളെ ബാധിക്കുമെന്ന് മേഹ്ത ഇക്വിറ്റീസ് സീനിയര്‍ വിപി പ്രശാന്ത് തപ്‌സെ പറയുന്നു.

ശക്തമായ യുഎസ് തൊഴില്‍ ഡാറ്റ നിരക്ക് വര്‍ദ്ധന ഉറപ്പുവരുത്തുന്നതും ഉയര്‍ന്ന ട്രഷറി യീല്‍ഡും വര്‍ദ്ധിച്ചുവരുന്ന യുഎസ്-ചൈന അസ്വാരസ്യങ്ങളുമാണ് ആഗോള വിപണിയെ ബാധിക്കുന്നത്.
ദുര്‍ബലമായ ചൈനീസ് ഡാറ്റകള്‍ ആഗോള സമ്പദ് വ്യവസ്ഥയുടെ ശക്തിക്ഷയത്തെ കുറിക്കുന്നു.

X
Top