വൻകിട ഇൻഫ്രാ പദ്ധതികളിൽ ₹4.92 ലക്ഷം കോടിയുടെ അധികച്ചെലവ്റഷ്യയില്‍ നിന്നുള്ള ഇന്ത്യൻ എണ്ണ ഇറക്കുമതി റെക്കോഡില്‍ഇന്ത്യയുടെ സ്വർണനികുതി ‘ഭീമ’മെന്ന് വേൾഡ് ഗോൾഡ് കൗൺസിൽഇൻഫോപാർക്ക് ഫേസ്-4 വികസനം അന്തിമഘട്ടത്തിൽ; വമ്പൻ ഐ.ടി–കൊമേഴ്സ്യൽ പദ്ധതികൾ ഒരുങ്ങുന്നുഇന്ത്യയിലെ സ്വത്ത് വിറ്റ് പണം വിദേശത്തേക്ക് മാറ്റാന്‍ പ്രവാസികള്‍

4 വര്‍ഷത്തില്‍ 5500 ശതമാനം ഉയര്‍ന്ന മള്‍ട്ടിബാഗര്‍ ഓഹരി

മുംബൈ: തിങ്കളാഴ്ച മികച്ച പ്രകടനം നടത്തിയ ഓഹരിയാണ് സന്‍മിത് ഇന്‍ഫ്രയുടേത്. 73.90 രൂപയിലേയ്‌ക്കെത്തിയ ഓഹരി പിന്നീട് 71.40 ത്തില്‍ ക്ലോസ് ചെയ്തു. പരിസ്ഥിതി സൗഹാര്‍ദ്ദ ക്രിമേഷന്‍ സിസ്റ്റം (ജിഎംഎസ്) നുള്ള 2.25 കോടി ഓര്‍ഡര്‍ നേടിയെന്ന് കമ്പനി റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചിരുന്നു.

ഓരോ മാസവും 4 കോടി രൂപയുടെ ബിറ്റുമെന്‍ ബിസിനസ് നടത്തുമെന്നും അവര്‍ അറിയിച്ചു. ഒക്ടോബര്‍ 31 ന് എക്‌സ് സ്പ്ലിറ്റായ ഓഹരി പിന്നീട് റെക്കോര്‍ഡ് ഉയരമായ 85.70 രൂപ രേഖപ്പെടുത്തിയിരുന്നു. 2022 ല്‍ മാത്രം 150 ശതമാനമാണ് ഉയര്‍ന്നത്.

29.90 രൂപയില്‍ നിന്നും 73.70 രൂപയിലേയ്ക്കായിരുന്നു കുതിപ്പ്. ഒരു വര്‍ഷത്തില്‍ 225 ശതമാനവും അഞ്ച് വര്‍ഷത്തില്‍ 5500 ശതമാനവും നേട്ടമുണ്ടാക്കാനായി. 834.12 കോടി രൂപ വിപണി മൂല്യമുള്ള സന്‍മിത് ഇന്‍ഫ്ര ഒരു സ്‌മോള്‍ ക്യാപ് കമ്പനിയാണ്.

ജൈവ മാലിന്യ നിര്‍മാര്‍ജനം, പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന, റിയല്‍ എസ്‌റ്റേറ്റ് പദ്ധതികള്‍ എന്നിവയില്‍ ഏര്‍പ്പെടുന്നു.

X
Top