എം എസ് സി ഐ സൂചികയില്‍ ഇന്ത്യയുടെ വെയിറ്റേജ് ആറുവര്‍ഷത്തെ താഴ്ന്ന നിരക്കില്‍സംസ്ഥാനത്ത് ബീഫ് ക്ഷാമം രൂക്ഷംവ്യവസായ സ്ഥാപനങ്ങൾ പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം വാങ്ങുന്നത് തടഞ്ഞ് ഉത്തരവ്യുഎസ് – ഇറാൻ യുദ്ധം: ആഗോള സാമ്പത്തിക വളർച്ച കോവിഡിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലേക്കെന്ന് ലോകബാങ്ക്ജിഡിപി കണക്കുകളിൽ സംശയം പ്രകടിപ്പിച്ച് രഘുറാം രാജൻ

4 വര്‍ഷത്തില്‍ 5500 ശതമാനം ഉയര്‍ന്ന മള്‍ട്ടിബാഗര്‍ ഓഹരി

മുംബൈ: തിങ്കളാഴ്ച മികച്ച പ്രകടനം നടത്തിയ ഓഹരിയാണ് സന്‍മിത് ഇന്‍ഫ്രയുടേത്. 73.90 രൂപയിലേയ്‌ക്കെത്തിയ ഓഹരി പിന്നീട് 71.40 ത്തില്‍ ക്ലോസ് ചെയ്തു. പരിസ്ഥിതി സൗഹാര്‍ദ്ദ ക്രിമേഷന്‍ സിസ്റ്റം (ജിഎംഎസ്) നുള്ള 2.25 കോടി ഓര്‍ഡര്‍ നേടിയെന്ന് കമ്പനി റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചിരുന്നു.

ഓരോ മാസവും 4 കോടി രൂപയുടെ ബിറ്റുമെന്‍ ബിസിനസ് നടത്തുമെന്നും അവര്‍ അറിയിച്ചു. ഒക്ടോബര്‍ 31 ന് എക്‌സ് സ്പ്ലിറ്റായ ഓഹരി പിന്നീട് റെക്കോര്‍ഡ് ഉയരമായ 85.70 രൂപ രേഖപ്പെടുത്തിയിരുന്നു. 2022 ല്‍ മാത്രം 150 ശതമാനമാണ് ഉയര്‍ന്നത്.

29.90 രൂപയില്‍ നിന്നും 73.70 രൂപയിലേയ്ക്കായിരുന്നു കുതിപ്പ്. ഒരു വര്‍ഷത്തില്‍ 225 ശതമാനവും അഞ്ച് വര്‍ഷത്തില്‍ 5500 ശതമാനവും നേട്ടമുണ്ടാക്കാനായി. 834.12 കോടി രൂപ വിപണി മൂല്യമുള്ള സന്‍മിത് ഇന്‍ഫ്ര ഒരു സ്‌മോള്‍ ക്യാപ് കമ്പനിയാണ്.

ജൈവ മാലിന്യ നിര്‍മാര്‍ജനം, പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന, റിയല്‍ എസ്‌റ്റേറ്റ് പദ്ധതികള്‍ എന്നിവയില്‍ ഏര്‍പ്പെടുന്നു.

X
Top