ഇന്ത്യയുടെ 1.59 ബില്യൺ ഡോളറിന്റെ യൂറോപ്യൻ വിപണി സുരക്ഷിതം; മത്സ്യ-സമുദ്രോല്‍പ്പന്നങ്ങള്‍, മുട്ട, തേന്‍, എന്നിവ കയറ്റുമതി ചെയ്യാന്‍ അനുമതിയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തിരാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് വർധിച്ചെന്ന് കേന്ദ്രസർക്കാർമെയ് മാസത്തെ സ്വർണ ഇറക്കുമതിയില്‍ വന്‍ ഇടിവ്സൗരോർജ ഉൽപ്പാദനത്തിൽ വൻ കുതിപ്പുണ്ടാകുമെന്ന് നുവാമലോകത്തെ ഞെട്ടിച്ച് ഇന്ത്യയുടെ കയറ്റുമതി കുതിപ്പ്

വിപണി നഷ്ടത്തില്‍, നിഫ്റ്റി 18500 ന് മുകളില്‍ തുടരുന്നു

മുബൈ: വിപണി ബുധനാഴ്ച നഷ്ടത്തിലായി. സെന്‍സെക്‌സ് 280.47 പോയിന്റ് അഥവാ 0.45 ശതമാനം ഉയര്‍ന്ന് 62688.66 ലെവലിലും നിഫ്റ്റി 74.40 പോയിന്റ് അഥവാ 0.40 ശതമാനം ഉയര്‍ന്ന് 18559.40 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. 1535 ഓഹരികള്‍ മുന്നേറുമ്പോള്‍ 1361 ഓഹരികള്‍ തിരിച്ചടി നേരിട്ടു.

104 ഓഹരി വിലകളില്‍ മാറ്റമില്ല. അപ്പോളോ ഹോസ്പിറ്റല്‍സ്,എച്ച്ഡിഎഫ്‌സി ലൈഫ്, ടെക് മഹീന്ദ്ര,ഏഷ്യന്‍ പെയിന്റ്‌സ്,എസ്ബിഐ ലൈഫ്, എച്ച്‌സിഎല്‍ ടെക്, സണ്‍ഫാര്‍മ,ബിപിസിഎല്‍ എന്നീ ഓഹരികളാണ് നേട്ടത്തില്‍ മുന്നില്‍. ഒഎന്‍ജിസി,എച്ച്ഡിഎഫ്‌സി,എന്‍ടിപിസി,റിലയന്‍സ്,കോള്‍ ഇന്ത്യ,അദാനി എന്റര്‍പ്രൈസസ്,എച്ച്ഡിഎഫ്‌സി ബാങ്ക,ജെഎസ്ഡബ്ല്യു സ്റ്റീല്‍ എന്നിവ കനത്ത നഷ്ടം നേരിട്ടു.

മേഖലകളില്‍ ഫാര്‍മ 1 ശതമാനമുയര്‍ന്നപ്പോള്‍ ബാങ്ക്,ഓയില്‍ ആന്റ് ഗ്യാസ്,ഊര്‍ജ്ജം, ലോഹം എന്നിവ 0.5-1 ശതമാനം ഇടിവ് നേരിടുന്നു ബിഎസ്ഇ മിഡക്യാപ്,സ്‌മോള്‍ക്യാപ സൂചികകള്‍ യഥാക്രമം 0.15 ശതമാനം, 0.24 ശതമാനം എന്നിങ്ങനെ കരുത്താര്‍ജ്ജിച്ചിട്ടുണ്ട്.

ആഗോള വിപണികളുടെ ചുവടുപിടിച്ചാണ് വിപണി താഴ്ച വരിക്കുന്നത്, മേഹ്ത ഇക്വിറ്റീസിലെ സീനിയര്‍ വിപി (റിസര്‍ച്ച്) പ്രശാന്ത് തപ്‌സെ നിരീക്ഷിച്ചു. അതേസമയം നിഫ്റ്റി 5 മാസത്തെ ഉയരത്തിലാണെന്നതും ഹയര്‍ ഹൈ സ്വീക്വന്‍സ് നിലനില്‍ക്കുന്നുവെന്നതും പോസിറ്റീവ് സൂചകങ്ങളാണ്. ബാങ്ക് നിഫ്റ്റി റെക്കോര്‍ഡ് ഉയരത്തിലാണുള്ളത്.

മാത്രമല്ല, റിലയന്‍സിന്റെ വിപണി മൂല്യം 17 ലക്ഷം കോടി രൂപയിലേയ്ക്കുയര്‍ന്നു. ബുധനാഴ്ച പുറത്തുവരുന്ന നാലാം പാദ ജിഡിപി ഡാറ്റ, സമ്പദ് വ്യവസ്ഥയുടേയും വിപണിയുടെയും ഗതി നിര്‍ണ്ണയിക്കും.

X
Top