യുഎഇ-ഇന്ത്യ സ്വർണ്ണ ഇറക്കുമതി അനിശ്ചിതത്വത്തിൽ; ഇറക്കുമതി കുറയ്ക്കാനുള്ള കേന്ദ്രസർക്കാർ നീക്കമെന്നും സംശയംലോക കളിപ്പാട്ട വിപണി പിടിക്കാന്‍ പ്രത്യേക പദ്ധതിയുമായി കേന്ദ്രംതുരുമ്പെടുക്കൽ മൂലം ഇന്ത്യയ്ക്ക് പ്രതിവര്‍ഷ നഷ്ടം 14 ലക്ഷം കോടി രൂപഇന്ത്യൻ വിവാഹങ്ങളിൽ വിപ്ലവകരമായ മാറ്റം; 2028 ഓടെ മൂന്നിലൊന്നും ഡെസ്റ്റിനേഷൻ വിവാഹങ്ങളാകുമെന്ന് റിപ്പോർട്ടുകൾഇന്ത്യയിലും പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കും

തുടര്‍ച്ചയായ നാലാമത്തെ ആഴ്ചയും ഇടിവ് നേരിട്ട് വിപണി

മുബൈ: ഓഗസ്റ്റ് 18 ന് അവസാനിച്ച ആഴ്ചയില്‍ വിപണി കനത്ത ഇടിവ് നേരിട്ടു. സെന്‍സെക്‌സ് 0.57 ശതമാനം അഥവാ 373.99 പോയിന്റ് താഴ്ന്ന് 64948.66 ലെവലിലും നിഫ്റ്റി50 0.60 ശതമാനം അഥവാ 118.1 പോയിന്റ് താഴ്ന്ന് 19310.20 ലെവലിലും വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു. ഇത് തുടര്‍ച്ചയായ നാലാമത്തെ ആഴ്ചയാണ് വിപണി നഷ്ടത്തിലാകുന്നത്.

വിശാല സൂചികകളില്‍ ബിഎസ് സ്‌മോള്‍ക്യാപ് മാറ്റമില്ലാതെ തുടര്‍ന്നപ്പോള്‍ ലാര്‍ജ് ക്യാപ് 0.7 ശതമാനവും മിഡക്യാപ് 0.5 ശതമാനവും ഇടിവ് നേരിട്ടു. മേഖലകളില്‍ ലോഹം, ടെലികോം എന്നിവയാണ് കനത്ത നഷ്ടത്തിലായത്. ഇരു സൂചികകളും യഥാക്രമം 4 ശതമാനവും രണ്ട് ശതമാനവും പൊഴിച്ചു.

ഓയില്‍ ആന്റ് ഗ്യാസ് 1.2 ശതമാനം ഇടിവ് നേരിട്ടപ്പോള്‍ ഊര്‍ജ്ജ മേഖല അരശതമാനം ഉയര്‍ന്നിട്ടുണ്ട്. വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) തുടര്‍ച്ചയായ നാലാമത്തെ ആഴ്ചയും അറ്റ വില്‍പ്പനക്കാരായി. 3379.31 കോടി രൂപയാണ് അവര്‍ പിന്‍വലിച്ചത്.

ആഭ്യന്തര നിക്ഷേപകര്‍(ഡിഐഐ) 3892.3 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി. നടപ്പ് മാസം ഇതുവരെ എഫ്‌ഐഐ 10925.84 കോടി രൂപയുടെ ഓഹരികള്‍ വില്‍പന നടത്തിയിട്ടുണ്ട്. ഡിഐഐ 9245.86 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി.

X
Top