പശ്ചിമേഷ്യൻ സംഘർഷം: ഇന്ത്യയിൽ 25 ലക്ഷം പേർ ദാരിദ്ര്യത്തിലാകുമെന്ന് യുഎൻ മുന്നറിയിപ്പ്ഇതരസംസ്ഥാന തൊഴിലാളികളുടെ മടക്കത്തില്‍ സ്തംഭിച്ച് നിര്‍മാണരംഗംബാറ്ററി നിര്‍മാണത്തില്‍ വന്‍ കുതിപ്പ് ലക്ഷ്യമിട്ട് ഇന്ത്യ; ചൈനീസ് ഇറക്കുമതിക്ക് തടയിടാന്‍ നീക്കംഎണ്ണ വാങ്ങുന്നതിനായി നൽകിയിരുന്ന ഉപരോധ ഇളവുകൾ നീട്ടില്ലെന്ന് യുഎസ്; ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് തിരിച്ചടി2027ൽ ഇന്ത്യയുടെ വളർച്ചാ നിരക്ക് 6.5% ആയിരിക്കുമെന്ന് റിപ്പോർട്ട്

ചൊവ്വാഴ്ച വിപണി മാറ്റമില്ലാതെ തുടര്‍ന്നു

മുംബൈ: രണ്ട് ദിവസത്തെ തുടര്‍ച്ചയായ നേട്ടത്തിനൊടുവില്‍ ചൊവ്വാഴ്ച ബെഞ്ച്മാര്‍ക്ക് സൂചികകള്‍ മാറ്റമില്ലാതെ തുടര്‍ന്നു. സെന്‍സെക്‌സ് 18.11 പോയിന്റ് അഥവാ 0.03 ശതമാനം മാത്രം ഉയര്‍ന്ന് 61981.79 ലെലവിലും നിഫ്റ്റി 33.60 പോയിന്റ് അഥവാ 0.18 ശതമാനം ഉയര്‍ന്ന് 18348 ലെവലിലുമാണ് ക്ലോസ് ചെയ്തത്. 1716 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1688 ഓഹരികള്‍ തിരിച്ചടി നേരിട്ടു.

110 ഓഹരികളില്‍ മാറ്റമില്ല. അദാനി എന്റര്‍പ്രൈസസ്, ഡിവിസ് ലബോറട്ടറീസ്, ഐഷര്‍ മോട്ടോഴ്‌സ്, ബജാജ് ഫിന്‍സെര്‍വ്, യുപിഎല്‍ എന്നിവയാണ് നിഫ്റ്റിയില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്. അപ്പോളോ ഹോസ്പിറ്റല്‍സ്, ടെക് മഹീന്ദ്ര, ഗ്രാസിം ഇന്‍ഡസ്ട്രീസ്, എച്ച്‌സിഎല്‍ ടെക്‌നോളജീസ്, ടൈറ്റന്‍ കമ്പനി എന്നിവ നഷ്ടം നേരിട്ടു.

മേഖലകളില്‍ മെറ്റല്‍ സൂചിക 2.6 ശതമാനവും പവര്‍ സൂചിക ഒരു ശതമാനവും ഉയര്‍ന്നപ്പോള്‍ ക്യാപിറ്റല്‍ ഗുഡ്‌സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, റിയല്‍റ്റികളില്‍ വില്‍പ്പന ദൃശ്യമായി. ഓയില്‍ ആന്‍ഡ് ഗ്യാസ്, ഓട്ടോ, എഫ്എംസിജി, ഹെല്‍ത്ത് കെയര്‍ എന്നിവയും ഉയര്‍ന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ നേരിയ നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്.

യുഎസ് വിപണികളുടെ ദൗര്‍ബല്യമാണ് ഐടി ഓഹരികളെ തളര്‍ത്തിയത്, ജിയോജി ഫിനാന്‍ഷ്യല്‍ സര്‍വീസസ്, റിസര്‍ച്ച് ഹെഡ്, വിനോദ് നായര്‍ വിലയിരുത്തുന്നു. എഫ്ഒഎംസി മിനിറ്റ്‌സ്, യുഎസ് പിഎംഐ, ഡെറ്റ്-സീലിംഗ് ചര്‍ച്ചകളിലെ പുരോഗതി തുടങ്ങിയ യുഎസ് സാമ്പത്തിക ഡാറ്റകള്‍ വരും ദിവസത്തില്‍ വിപണികളെ സ്വാധീനിക്കും.

X
Top