2028 ഓടെ ഇന്ത്യ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയാകുമെന്ന് ഐഎംഎഫ്; 2030ല്‍ 7.1 ട്രില്യണ്‍ ഡോളര്‍ സ്വപ്നംകരവഴി കണ്ടെയ്നർ നീക്കം: രാജ്യാന്തര ചരക്കുകവാടമാകാൻ വിഴിഞ്ഞം; ആദ്യ ബുക്കിങ് അമേരിക്കയിലെ ഹൂസ്റ്റണിലേക്ക്ഫ്രാൻസുമായി വമ്പന്‍ പ്രതിരോധ കരാറിന് ഇന്ത്യ; റഫാല്‍ യുദ്ധവിമാനങ്ങള്‍ രാജ്യത്ത് തന്നെ നിര്‍മ്മിക്കുംരാജ്യത്ത് സ്റ്റീലിന് വൻ ഡിമാൻഡ്; ഉപഭോഗം റെക്കോർഡിൽ, ഇറക്കുമതി ആശ്രയത്വം തുടരുന്നുആഗോള വിപണികളുമായി മത്സരിക്കാൻ ഇന്ത്യ; ഇറക്കുമതി തീരുവ 10 ശതമാനത്തിൽ താഴെയാക്കും

പുതുവത്സരാഴ്ചയില്‍ നഷ്ടം നേരിട്ട് വിപണി

കൊച്ചി: പുതുവത്സരത്തിലെ ആദ്യആഴ്ചയില്‍ വിപണി നഷ്ടത്തിലേയ്ക്ക് കൂപ്പുകുത്തി. സെന്‍സെക്‌സ് 940.37 പോയിന്റ് അഥവാ 1.54 ശതമാനം താഴ്ന്ന് 59,900.37 ലെവലിലും നിഫ്റ്റി50 254.85 പോയിന്റ് അഥവാ 1.35 ശതമാനം താഴ്ന്ന് 17859.45 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. മേഖലാടിസ്ഥാനത്തില്‍ നോക്കുമ്പോള്‍, നിഫ്റ്റി ഐടി,നിഫ്റ്റി മീഡിയ എന്നിവ 2.3 ശതമാനം വീതം പോയിന്റുകളാണ് പൊഴിച്ചത്.

നിഫ്റ്റിബാങ്ക് 2 ശതമാനവും റിയാലിറ്റി 1.4 ശതമാനവും നഷ്ടപ്പെടുത്തി. ബിഎസ്ഇ ലാര്‍ജ്ക്യാപ്,മിഡക്യാപ്,സ്‌മോള്‍ക്യാപ് സൂചികകള്‍ യഥാക്രമം 1.3 ശതമാനം,0.58 ശതമാനം,0.5 ശതമാനം താഴ്ച വരിച്ചു. വിദേശനിക്ഷേപകര്‍ അറ്റ വില്‍പനക്കാരാകുന്നതിനും വിപണി സാക്ഷിയായി.

7813.44 കോടി രൂപയുടെ വിദേശ നിക്ഷേപമാണ് കഴിഞ്ഞയാഴ്ച പിന്‍വലിക്കപ്പെട്ടത്. ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ 2756.58 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി. ബിഎസ്ഇ സ്‌മോള്‍ക്യാപ് സൂചിക് അര ശതമാനമാണ് നഷ്ടപ്പെടുത്തിയത്.

വിജയ ഡയഗ്‌നോസ്റ്റിക് സെന്റര്‍, ലെമണ്‍ ട്രീ ഹോട്ടല്‍സ്, ഇന്ത്യാബുള്‍സ് ഹൗസിങ് ഫിനാന്‍സ്, റുഷില്‍ ഡെക്കോര്‍, ജിആര്‍എം ഓവര്‍സീസ്, പ്രതാപ് സ്‌നാക്‌സ്, മോര്‍പെന്‍ ലബോറട്ടറീസ്, ഡൈനമിക് പ്രൊഡക്ട്‌സ്, എഡിഎഫ് ഫുഡ്‌സ് ഇന്‍ഡസ്ട്രീസ്, ജെഎംസി പ്രോജക്ട്‌സ് (ഇന്ത്യ) എന്നിവ 8-10 ശതമാനം തകര്‍ച്ച നേരിട്ടു. ബിഎഫ് ഇന്‍വെസ്റ്റ്മെന്റ്, റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ്, ടിഡി പവര്‍ സിസ്റ്റംസ്, സിഗാച്ചി ഇന്‍ഡസ്ട്രീസ്, ഇന്‍ഡോ അമൈന്‍സ്, ടിവിഎസ് ശ്രീചക്ര, ആപ്ടെക്, നെല്‍കാസ്റ്റ് എന്നിവ 15-28 ശതമാനം ഉയര്‍ച്ച കൈവരിച്ച സ്‌മോള്‍ക്യാപുകളാണ്.

X
Top